Homeകവിതകൾ

കവിതകൾ

അവളുടെ മരണം ആത്മഹത്യയല്ല

കവിത ഭൗമിനിഅവളുടെ മരണം എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു. കണ്ണുകളിലായി ഒരു കിനാവ് തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി വിസർജ്ജ്യങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ സ്ത്രീയുടെ മരണം ചിന്തകളുടെ കാടുകൾ താണ്ടുവാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ കയറിൽ കുരുങ്ങി നിങ്ങളും പലതവണ ആത്മഹത്യ ചെയ്തേക്കാം.മരണത്തിന്റെ വേരുകൾ ചിക്കിച്ചികയുന്ന വേളയിൽ ഉടയാത്ത മാറിടം കണ്ട് അദ്ഭുതപ്പെടരുത്.ഹൃദയം തുരക്കുമ്പോൾ പ്രണയത്തിന്റെ തിരുമുറിവ് ദൃശ്യമാകാത്തതിൽ അല്പംപോലും ദുഃഖിക്കുകയുമരുത്.തലച്ചോറ് കീറി പരിശോധിക്കുമ്പോൾ സ്വാർത്ഥ പ്രണയത്തിന്റെ വെടിയുണ്ട...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വുഹാൻ

കവിത സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു, 'വുഹാൻ! നിൻറെ രക്തത്തിലേക്കു കറുത്ത രക്തം ഒഴുകുന്നു. നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ നീ ഉരച്ചുകളയുന്നു, റോമിലെ കറുത്തപുക നിലക്കുന്നു. ആൾക്കൂട്ടം മക്കയെ മറക്കുന്നു. ശാസ്ത്രം ദൈവ...

കവിതക്കൂട്ട്

അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്, ഇടികുടുങ്ങുന്നൊരു മഴയത്ത് കവുങ്ങുപാള കുടയാക്കി നിനക്കൊപ്പം തോണിപ്പടിയിലെ വിറത്തണുപ്പിലിരുന്ന- ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത് നിലാസാധകത്തിനു വെച്ച്, മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു കാതോർത്തതുംതടം കോരലും തളിച്ചുനനയുമൊക്കെ കഴിഞ്ഞ് കിണറ്റിൻകരയിലെത്തുന്ന നിന്റെ വിയർപ്പിൽ വാഴച്ചുണ്ടിന്റെ മണമുതിരുന്നതും വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ വയൽക്കുളത്തിലേക്ക് നടക്കുന്നതും തേവരെ തൊഴുതുരിയാടിയെത്തുന്ന നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ മുണ്ടവരിക്കയടർത്താറായെന്ന് തൊട്ടോർമ്മിപ്പിച്ചതും, അടുപ്പിൽ തിള വന്ന് പാകം നോക്കുമ്പോൾ ഇലയിട്ട്...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

ഉയിരെടുപ്പുകൾ

കവിത അജേഷ് നല്ലാഞ്ചിതീവണ്ടിച്ചക്രങ്ങൾക്ക് തലയില്ലാത്ത ഉടലുകളോട് തോന്നുന്ന പ്രണയത്തെക്കുറിച്ചാണ് 'ഉയിരെടുപ്പെന്ന' കവിത പറയാൻ ശ്രമിക്കുന്നത്നിസ്സഹായതയുടെ ചൂളം വിളികൾ ചെവി തുളയ്ക്കുകയും കൂട്ടിമുട്ടൽ മരീചികയെന്ന് പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾചുവന്ന പിടിയുള്ള ചങ്ങല വലിച്ച് ഈ കളിയൊന്നു നിർത്തി പുത്തനൊന്നു തുടങ്ങാമെന്നോർക്കുമ്പോൾ വാതിൽപ്പടിയിൽ നിന്നകത്തേക്ക് ആഞ്ഞു തള്ളിയിട്ടും എത്തിപ്പെടാതിരിക്കുമ്പോൾബോഗികൾ നിറയെ വീട് നഷ്ടപ്പെട്ടവർ നിറയുമ്പോൾഉയിരിന്റെ പാതയിരട്ടിപ്പിക്കൽ ആസാധ്യമെന്നും ഓരോ അണുവിലും വേർപെടുത്തിയാൽ പൊട്ടിത്തെറിച്ചേക്കാവുന്ന യുറേനിയമാണെന്നും കൂടി തിരിച്ചറിയുമ്പോൾ ആശങ്കകൾ ഇല്ലാതാവുംരതി...
spot_imgspot_img