Homeകവിതകൾ

കവിതകൾ

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

നൈരാശ്യഗീതകം

കവിത : പാബ്ളോ നെരൂദ പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു. പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ. എന്നെ ത്യജിച്ചവളേ, ഇതു വേർപാടിന്റെ വേള, എന്റെ ഹൃത്തിനുമേൽ ഹിമപുഷ്പശിഖകൾ പൊഴിയുന്നു ഹേ നഷ്ടശിഷ്ടഗർത്തമേ, കപ്പൽച്ചേതത്തിൻ മഹാഗഹ്വരമേ. യുദ്ധങ്ങളും...

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...
spot_imgspot_img