Homeകവിതകൾ

കവിതകൾ

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

പ്രായമാകുന്നത്

തൻസീം കുറ്റ്യാടിവഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ, കാഴ്ചകളിൽ നിന്ന് നടവഴികളിൽ നിന്ന് വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾ പടർന്ന് കയറിയിട്ടുണ്ടാവും ഏതൊരാളിലും.ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ച കടലിലേക്കൊരു കുഞ്ഞു സൂര്യൻ ചൂട്ടുകത്തിച്ചു വരും പോലെ, അകമുറിവുകളിൽ മിന്നാമിന്നികൾ ചേക്കേറും.ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട തണൽമരമെന്ന...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

അവിശ്വസനീയമായ വിലക്കുറവിൽ

കവിത വർഷ മുരളീധരൻഎഴുതാൻ മറന്നിരിക്കുന്നു.  പേനയെടുക്കുമ്പോൾ കൈകൾ വിറക്കുന്നു.  അക്ഷരങ്ങളെന്നെ നോക്കി പല്ലിളിക്കുന്നു.  ശൂന്യമായ പേപ്പറിൽ, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുഞ്ഞെന്നപോലെ ഞാൻ തനിച്ചാവുന്നു.  ഞാനെന്റെ പഴയകവിതകൾ വില്പനക്ക് വെക്കുന്നു.   ചിരി മിണ്ടാൻ മറന്നിരിക്കുന്നു.  ചുണ്ടുകൾ ശബ്‌ദിക്കാനാവാതെ വിറക്കുന്നു.  വാക്കുകളോ അതിന്റെ ദംഷ്‌ട്ര കാട്ടി പേടിപ്പിക്കുന്നു.  വേദിയിൽ പ്രസംഗം...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം

കവിത അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ, കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു തീർത്തവനെന്ന നിലയിൽ അയാളുടെ കാഴ്ച മാത്രം കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ മുറിവുകളുടെയോർമ്മ. അതിന്റെ അതിരുകൾ, വണ്ടികേറി മരിച്ച മുത്തശ്ശി പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ കുറിച്ചിട്ട...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...
spot_imgspot_img