Homeകവിതകൾ

കവിതകൾ

അകത്ത് കിടന്നാണയാൾ മരിച്ചത്

നവീന പുതിയോട്ടിൽ എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്...പലകാലങ്ങളിൽ, കാലാവസ്ഥാ...

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...

പെയ്ത്ത്

എം സി സന്ദീപ്1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ.2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ വന്നാകെ നനച്ച നാണത്താൽ.3. പെരുമഴയാൽ നനഞ്ഞു കുതിർന്നൊരു പൂച്ചക്കുഞ്ഞ് മുരണ്ടും വിറച്ചും അടുക്കളമൂലയിൽ തല നനയാത്തൊരിടം തേടുന്നു.4. തല തിരിഞ്ഞ പ്രണയമൂങ്ങകളുടെ ഉം,ഉം മൂളലുകൾക്കു മേൽ പെടുന്നനെയെത്തിയ പാതിരാ മഴ ശ്രുതി ചേർക്കുന്നു.5. അഴുക്കുകളെല്ലാം ഒഴുക്കി കളയുന്നു ഈ മഴപ്പെയ്ത്ത്. അഴലുകളെല്ലാം കഴുകി കളയുന്നു കണ്ണീർപ്പെയ്ത്ത്.6. തൊട്ടാവാടിയെ ഉമ്മ വെച്ച് മുറിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലൊരു ശവക്കുടീരം പണിയുന്നു.7. കാറ്റ് വീഴ്ത്തി,...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img