Homeകവിതകൾ

കവിതകൾ

ചത്തെന കഞ്ഞി

ഗോത്ര ഭാഷാ കവിത ഹരീഷ് പൂതാടിപള്ളെ ഉളാ കത്തി കരിയിഞ്ചോ നാലും അഞ്ചും മടക്കു മടങ്കി പള്ളെയും കലത്തിലി നോക്കുത്തക്കു ഒരു പച്ചു കഞ്ഞി പൺണ്ടൊരുക്കാ, കുയി കുത്തി തേക്കിലെലി കഞ്ഞി ബുളമ്പുത്ത കാല ഒരു പൊതി നെല്ലു കുത്തി...

തിരക്ക്

കവിത ബിനേഷ് ചേമഞ്ചേരിഎത്ര പെട്ടെന്നായിരുന്നു ഒരു പകൽ, മലർന്നുകിടന്ന് മോണകാട്ടി ചിരിച്ച് മുട്ടിലിഴഞ്ഞ് കേല തൂവി,മുറ്റത്തു പിച്ചവെച്ച് പുഞ്ചിരി പൊഴിച്ച്, ഉച്ചവെയിലിൽ വിയർത്തൊലിച്ച്,സായന്തനത്തിൽ വടികുത്തിപ്പിടിച്ച് വേച്ചു, വേച്ച്... കടൽത്തീരത്തെ മണൽത്തരികളിൽ നെടുവീർപ്പുതിർത്ത്,കരഞ്ഞു ചുവന്ന കണ്ണുമായി ചക്രവാളത്തിലലിഞ്ഞു ചേർന്നത് !.ഇന്നിതാ ഒരു പകൽ, പുലരിയിൽ കത്തിവേഷം...

ഉള്ളുറവയ്‌ക്കൊരു വാക്ക്

കവിത ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ..മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്‌നFor me, beauty is a physical sensation.ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും ബാധകമാണ് എന്ന് തോന്നുന്നു. വളരെ കുറച്ച് എഴുതുകയും ആ എഴുത്തുകളിലൂടെ വളരെയേറെ പറയുകയും ചെയ്യുന്ന കവിയാണ് കരുണാകരൻ....

മഞ്ഞ വെളിച്ചം

കവിത സ്നേഹ മാണിക്കത്ത് ഓരോ നിരത്തിലും മറ്റാർക്കും കാണാത്ത വിധം മരണം അടയാളപ്പെടുത്തിയ ഞാൻ ഉണ്ടായിരുന്നു നൂഡിൽസ് സ്ട്രാപ്പ് ഉടുപ്പിലെ നൂലുകൾ പോലെ അധികമാരാലും തിരിച്ചറിയപ്പെടാതെ ഉടൽ നടന്നു നീങ്ങി ചുണ്ടുകൾ മീൻവലകൾ പോലെ ഇരയെ വിഴുങ്ങാൻ കൊതിച്ചു പഴകിയ ഓർമ്മകൾ മണ്ണിരയെപോലെ ഇഴഞ്ഞു വഴുവഴുത്ത ചുംബനങ്ങളെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്തു ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ എത്ര കാതം നടന്നാലും മരണം ഈ മഞ്ഞയ്ക്കും ചുംബനത്തിനും വണ്ടിപ്പുകയ്ക്കും ട്രാഫിക് സിഗ്നലിനും ഇടയിൽ ഒളിച്ചിരുന്ന് നോക്കി...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...
spot_imgspot_img