Homeകവിതകൾ

കവിതകൾ

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

കായൽ പൊനി പൊണ്ക്

ബെട്ടക്കുറുമ ഭാഷാകവിതമിന്നുമോൾ ഇ.കെ ഇരുളം ചിത്രീകരണം : സുബേഷ് പത്മനാഭൻപച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ ഹാരി ബട്കേ ദേവ്രണ്ണാ ദേവ്രറ ഗുരിയറെ കിക്ക്വ മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ...ചാട മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ... ക്കെമ്മെ...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

പതാക

കവിത ബാലകൃഷ്ണൻ മൊകേരിമുഷിഞ്ഞൊരു വൈകുന്നേരം, പണിയുടുപ്പുമാറാതെ അങ്ങാടിയിൽ വന്ന കിട്ടേട്ടൻ മടിയിൽ വെച്ച കൂലിപ്പണത്തിൽ നിന്ന് ഒരു പതാക സാഭിമാനം പൊതിഞ്ഞുവാങ്ങി തലയുയര്‍ത്തി നടക്കുമ്പോള്‍ ചോദിച്ചു ഞാൻ ഇതെന്താണ് കൃഷ്ണേട്ടാ ? ഇതോ, ചെറ്യോനേ, ഒരു കൊടിയാണ് നമ്മുടെ ദേശീയപതാകയാണ്, നിരന്തര സമരങ്ങളിലൂടെ, നിരവധി ജീവാര്‍പ്പണത്തിലൂടെ നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം നമുക്കിവിടെ തലയുയര്‍ത്തി ജീവിക്കാനും വഴിനടക്കാനും ഉടപ്പിറപ്പുകളെ ഭരണകേന്ദ്രത്തിലയക്കാനും കരുത്തുതന്ന സ്വാതന്ത്ര്യത്തിന്റെ...

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

കെ എസ്‌ കൃഷ്ണകുമാർവഷളൻ എന്ന വിളിയോടെ ആ പ്രണയമവസാനിച്ചു. അവളെ ഉമ്മ വച്ചിട്ടോ തൊട്ടുനോക്കിയിട്ടോയല്ല; ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു എന്റെ കൊതികളെല്ലാം. ഇപ്പോൾ മൗനിയായിരുന്ന് പ്രണയകവിതകൾ എഴുതുന്നു, തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി ധ്യാനിച്ചിരിക്കുകയാണു, മുറിയൊരു മരച്ചുവടാകുന്നു എത്ര തുടച്ചിട്ടും നിലം നിറയെ കരിയിലകൾ, ജാലകങ്ങളടച്ചിട്ടും കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ, കിടക്കവിരിയിലും തലയിണയിലും മണ്ണിലെന്ന പോൽ ഉറുമ്പുകൾ ചെറുപ്രാണികൾ, ഉറങ്ങാനാകാതെ എന്റെ...
spot_imgspot_img