Homeകവിതകൾ

കവിതകൾ

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട്ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

പരകായം

കവിതരാധാകൃഷ്ണൻ എടച്ചേരിഅമ്പതു കഴിഞ്ഞപ്പോൾ ചില സമയങ്ങളിൽ ഞാൻ പോലുമറിയാതെ മറ്റൊരാളായി മാറുന്നുതിരശ്ശീലയിൽനിന്നും ഇറങ്ങിവരുന്നവരാണവർകാപ്പാട് ബീച്ചിൽ കാറ്റേറ്റ് നടക്കുമ്പോഴാണ് ഒരു മസിൽമാൻ എന്നെ ഉരസിപ്പോയത്പെട്ടെന്ന് ബാഷയിലെ രജനിയും കിംഗിലെ മമ്മൂട്ടിയുമായിപുഴിമണലിൽ ചവിട്ടിക്കൂട്ടി ഷർട്ട് വലിച്ചൂരി സിഗരറ്റ് തീകൊളുത്തി ഇംഗീഷ് ഡയലോഗ് കാച്ചി നടന്നു.സ്ലോമോഷനിൽ നീങ്ങുന്ന എന്നെ അത്ഭുതാദരവോടെ ഞാൻ തന്നെ നോക്കിനിന്നു.(adsbygoogle =...

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...
spot_imgspot_img