Homeകവിതകൾ

കവിതകൾ

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഇച്ചിരെ

കവിതരാജേഷ് ചിത്തിരഅന്തിക്കൂരാപ്പ് ചേക്കേറി കരണ്ടെറെങ്ങി പോയിമെഴുകുതിരി തെരഞ്ഞു തെരഞ്ഞ് ഒടുക്കം സ്വയം രണ്ടു തിരികളായിഅവിടൊരസി ഇവിടൊരസി നെലത്തൊരസി ചുമരിമ്മേലൊരസി തമ്മളിത്തമ്മളിലൊരസികത്താൻ നോക്കി കത്തിക്കാൻ നോക്കിഞങ്ങളാം ആളലിൻ വെട്ടത്തിൽ നാല് ചുമര് നെറഞ്ഞ് തറേം നെറഞ്ഞ് തട്ടും നെറഞ്ഞ് മുറി നെറഞ്ഞ്ഒഴുകിത്തുടങ്ങി ഞങ്ങളാം നെഴൽനദികരണ്ട് വന്നപ്പം മുറിക്കൊത്ത നടുക്ക് നെഴലിന്റെ ഒരു തുള്ളിഞങ്ങളാം തുള്ളിയുണ്ട് മിണ്ടിത്തുടങ്ങുന്നു ഞങ്ങളാം...

ഉറക്കത്തിനും മുൻപ്

കവിത പ്രിൻസി പ്രവീൺഅന്യയേ പോലെ നിൽപ്പാണ്, ഉറക്കമെന്നും കിടപ്പറ വാതിലിനപ്പുറം നമ്രശിരസ്സുമായിരാത്രിയുടെ നിഗൂഢതയെ മുഴുവൻ ഇരുട്ട് ആവാഹിച്ചു ചുറ്റുമൊരു സ്വത്വമില്ലാത്ത പ്രഹേളിക തീർക്കയാവും.ആത്മാവ് നഷ്ട്ടപെട്ട മനസ്സ് ശൂന്യമായ ഇടത്തിലൊക്കെ വെറുതെ അലയുംസ്വപ്നങ്ങളൊക്കെ വാതിലിൽ മുട്ടാതെ പുറത്തു കാത്തുനിൽക്കും രാമഴയും നോക്കി.മനസ്‌ നേർവരമ്പിലൂടെ പാതവക്കിനപ്പുറത്തേക്ക് തനിയെ സഞ്ചരിച്ചു തുടങ്ങുംസ്വപ്നങ്ങളൊക്കെ പെറുക്കിയെടുത്തു മറയുന്നൊരാളിന്റെ നിഴലിനെ പിന്തുടർന്ന്താഴ് വാരം നഷ്ട്ടമായ കാറ്റപ്പോൾ വെറുതെ ചുറ്റി...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!!കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

സംശയങ്ങൾ

അഹ് മദ് മുഈനുദ്ദീൻമെലിഞ്ഞൊരു വഴി രണ്ടായി പിരിയുന്നിടത്ത് തുടങ്ങും സംശയങ്ങൾ ഇടത്തോട്ടോ, വലത്തോട്ടൊ? എത്രയോ വട്ടം വന്നതാണ് ഇനിയും വരേണ്ടി വരും വഴിയടയാളങ്ങൾ വിരൽ ചൂണ്ടികൾ കാഴ്ച്ച മറച്ച് എവിടെയെങ്കിലും തൂങ്ങിക്കിടപ്പുണ്ടാകുംകുറേകൂടി മുന്നോട്ട് പോയപ്പോഴാണ് സംശയം കനത്തത് അടയാളങ്ങളിൽ ഉറപ്പിച്ച് നിർത്തിയിരുന്ന ഞാവൽമരം ഈ വഴിയിലുമുണ്ട് മുൻവാതിലുകൾ അടഞ്ഞുകിടക്കുന്ന വീടുകൾ കുഞ്ഞു കാൽപ്പാദം പതിയാത്ത മുറ്റങ്ങൾമരിച്ചുപോയൊരു...

അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…

കവിത ഡോ.പി.സജീവ്കുമാ൪ലോകം തൊട്ട്, ഗ്രാമം വരെയുള്ള വാർത്തകൾ, റിമോട്ടിൽ വിരലമ൪ത്തി കാണുന്നു, നാലു ചുവരുകൾക്കുള്ളിൽ. ഉയരുന്നു, ചോദ്യങ്ങൾ, ഭയത്താൽ, അവിടെയെങ്ങനെ, രോഗബാധിത൪, പ്രതിരോധങ്ങൾ, പരിശോധനകൾ, മരണങ്ങൾ. ഇവിടെയെങ്ങനെ... പലതും പലകുറി, കണ്ടു, മനം മടുത്ത് പുറത്തിരുന്ന് ആകാശം കാണെ, ഉയരുന്നു നേ൪ക്കുനേർ നിരവധി ചോദ്യങ്ങൾ...മുറ്റത്തെ, തെങ്ങിലോടിക്കളിക്കും അണ്ണാറക്കണ്ണൻ: എന്തു പറ്റി, വലിയ തിരക്കായിരുന്നല്ലോ, ഇങ്ങനെ ഇരിക്കുന്നതു കാണാറേയില്ലല്ലോ?തേക്കിൻചെടിയിൽ പാട്ടു കച്ചേരി നടത്തും, കുയിൽപ്പെണ്ണ്: ഇന്നെന്തേ,...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...
spot_imgspot_img