Homeകവിതകൾ

കവിതകൾ

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

അജയ് രാമചന്ദ്രന്റെ കവിതകൾ

അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്‌ ആഴത്തിൽ അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.വേരുകൾചില്ലകളാകെയടർന്നു വീണാലും കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും വേരു ബാക്കിയാവും വേരുപോയ വഴിയുണ്ടാവും വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌ പുഴകടന്ന് മലയറിയാതെ ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം.. വെയിലാകുന്നതിനു മുൻപേ നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം.. അങ്ങനെ...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

നോവിന്റെ തൂവാല

അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക? നീയൊരു കിളിയായിരുന്നെങ്കിലെന്ന് ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട് പക്ഷേ കൂട്ടിലടച്ച കളിയായാലോ? വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ ശബ്ദം കേൾപ്പിക്കാറുണ്ട് പക്ഷേ...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...
spot_imgspot_img