Homeകവിതകൾ

കവിതകൾ

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

കവിതകൾ

രഗില സജിവേരുകളായിരുന്നവ മുറിഞ്ഞ്, വിരലുകളായി കുറുകിയതിനാൽ മാത്രം ചലിക്കാനാവുന്ന വൃക്ഷങ്ങളാണു നാം.* ചെടി എന്നെപ്പറ്റി ഒരു കവിതയെഴുതുകയാണ്. കവിതയുടെ ഒടുക്കം ഞാൻ പൂവിട്ടുനിന്നു. ചെടി എന്റെ ചെരിപ്പിനകത്ത് വലിപ്പക്കൂടുതലുള്ള കാല് ഇറുക്കിപ്പിടിച്ചിരിക്കുന്നുണ്ട്.* വിത്ത് മുളക്കുന്നതിന്റെ, പ്രാവ് അടയിരിക്കുന്നതിന്റെ, ചെടി പൂക്കന്നതിന്റെ, ഒച്ചിഴച്ചിലിന്റെ, മേഘസഞ്ചാരത്തിന്റെ, മുയലിണക്കത്തിന്റെ, പൂച്ച മെരുക്കത്തിന്റെ, പക്ഷികൾ തൂവലിറുത്തിടുന്നതിന്റെ നേർത്ത കൂർത്ത ഒച്ചകൾ കേട്ടിട്ടുണ്ടോ? ഉടുപ്പുകളെല്ലാമഴിച്ച് മണ്ണിൽ ചെവി...

കാമജലധി

കവിതവിജയരാജമല്ലികആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

തീർച്ച

വിജേഷ് എടക്കുന്നിനീ പറഞ്ഞു കൊണ്ടേയിരുന്നു ഞാൻ ഒരു തളിരിലയെന്ന് ഓർമ്മകളിൽ വന്നു നിന്ന് തിമിർത്തു പെയ്യുന്ന പെരുമഴയെന്ന് പച്ചില ചാറിൽ കുതിർന്ന പ്രകൃതിയെന്ന്. പനം പട്ടകളിൽ കവിതയായ് കാറ്റിലുലയുന്ന ഭൂമിയെന്ന്നീ പറഞ്ഞു കൊണ്ടേയിരുന്നുകാറ്റിലും മഴയിലും ആടിയുലയാതെ ഒരു തൈയായ്, മരമായ്, കാടായ് വളർന്നു പടരുമെന്ന്നീ പറഞ്ഞു...

പേര് ചേര്‍ക്കല്‍

കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല. പേരുള്‍പ്പെടുത്താന്‍ പൊതുവിതരണ ആപ്പീസര്‍ സമ്മതിക്കുന്നില്ല. അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്, കുടുംബനാഥയാണ്. ജോലി:വീട്ടുഭരണം. എന്‍റെ പേരുണ്ട്. കുടുബനാഥയുടെ ഭര്‍ത്താവ്. ജോലി:വിരമിച്ചയാള്‍. മകനുണ്ട്. ജോലി:സംരംഭകന്‍. മകളുണ്ട്. ജോലി:തൊഴില്‍ രഹിത.കൊടുത്ത അപേക്ഷയില്‍ നാലു പേരെക്കൂടി ചേര്‍ക്കാനാണ്. പേര്:ടിപ്പു. പ്രായം:അഞ്ചു വയസ്സ്. ജോലി:വീടു കാവല്‍. കുടുംബനാഥയുമായുള്ള ബന്ധം: സ്നേഹബന്ധം. പേര്:ഝാന്‍സി. പ്രായം:നാലു വയസ്സ് ജോലി:ടിപ്പുവിനെ നോക്കല്‍. കുടുംബനാഥയുമായുള്ള...

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

മരിച്ചവരോടൊപ്പം

കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ് ഞാനും ഇങ്ങനെയായത് കൈ പിടിച്ച് നടത്തേണ്ട സമയത്ത് ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു കാലുറപ്പിക്കേണ്ട സമയത്ത് ആകാശം വകഞ്ഞ് പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ് അവരെന്നോട് ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ തേടുന്നതിനെ കുറിച്ച് സംസാരിച്ചത് ശേഷിപ്പുകളുടെ ഒരു ഭാഗം...
spot_imgspot_img