Homeകവിതകൾ

കവിതകൾ

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

ഒരേ വഴിയിൽ രണ്ടു പേർ

കവിതസജ്ന ടി.പി കവർ പെയ്ന്റിംഗ് : ആഷ്മി സുബേഷ്ചിലതൊക്കെ കണ്ണുകളിൽ നിന്നേ കണ്ടെടുക്കാം, ഒരു ഇമ ചിമ്മലിനും മായ്ക്കാനാവാതെ ഒരു ദിശ തെറ്റിയ നോട്ടത്തിനും ഒളിപ്പിക്കാനാവാതെ ചിലതൊക്കെ കണ്ണുകളിൽ തന്നെ ബാക്കിയാവുന്നുണ്ട്...(adsbygoogle = window.adsbygoogle || ).push({});ചില നേരത്തെ...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

ലാസ്റ്റ് സപ്പർ

കവിത സുരേഷ് നാരായണൻ  കറാച്ചി ട്രിബ്യൂൺ ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.ടൗണിൽ 'ലാസ്റ്റ് സപ്പർ' എന്ന പേരിൽ പേരറിയാത്ത ഒരു താടിക്കാരൻ ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റിഅതിന്റെ അടുക്കളയിൽ...

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...
spot_imgspot_img