Homeകവിതകൾ

കവിതകൾ

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

നിനക്കായ് പെയ്തത്…

കവിതഅർച്ചന പി.വിമേഘമിരുളുമ്പോ തുള്ളിക്കൊരുകുടംന്ന് കൂര അലറും. ഇറ്റി ഇറ്റി കഞ്ഞിക്കല ത്തിനോട്ട കൂടും. അരിക്കിട്ട നെല്ല് പതറും മുന്നേ ചീഞ്ഞ് ചായും . നീണ്ട കാലത്തേക്ക് മഴ വരണ്ടൊഴുകും. നീ വരും വരെ മഴയൊരിടിഞ്ഞ ചുമരിന്റെ പേക്കിനാവ്.നീ വരുമ്പോൾ കുടക്കമ്പി ക്കറ്റത്ത്തുളയുണ്ടാരുന്നു. മുക്കാൽ നീളം കമ്പിക്കാല് വളഞ്ഞും. നിന്നെകണ്ടതും കുട പാറി തുള...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

ഏകാന്തതയിലെ ചിരികൾ

കവിത പ്രദീപ് പൊറ്റമ്മൽഒറ്റരാത്രി കൊണ്ടാണ് ഞാനും നീയും ഐസലേഷനിലായത്, പാതിമുറിഞ്ഞ മരണങ്ങൾ കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ ശൂന്യതയുടെ പകർപ്പുകൾ എത്ര പെട്ടന്നാണ് ഏകാന്തതയിലായത്.... അവളുടെ ഒറ്റപ്പായയിലേക്കു പരിഭവം തളിക്കാനെത്തിയപ്പോഴേക്കും പുറം ചായ്പ്പിൽ ഒരു നോട്ടം മാത്രം ബാക്കി വെച്ച് ഏറെ നേരം .... ശ്വാസം തികയാതെ , നിശ്ചലമായ ഗ്ലൂക്കോസ് കുപ്പികൾ മരുന്നു മണത്തിന്റെ ഒറ്റപ്പെടലുകളാണെന്നറിഞ്ഞിട്ടും, അപ്പുറവും ഇപ്പുറവുമാകുകയാണ് നമ്മൾ...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ആദ്യത്തെ പ്രണയം

കവിതവിജിഷ വിജയൻനീയെന്റെ ആദ്യത്തെ പ്രണയമെടുത്തുകൊൾക.. കത്തിയമരുന്ന ഹിമാദ്രിയെ വെറുമൊരു മനസ്സുകൊണ്ട് തടഞ്ഞു നിർത്തുക.. ഒരായുസ്സിന്റെ അങ്ങേത്തലവരെ വികാരാധീനനായി നിലകൊള്ളുക. പ്രണയത്തിൽ മരണമായിരുന്നു മറുപടിയെങ്കിൽ വാലൻന്റൈനെ പോലെ ലോകം നിന്നെ അംഗീകരിക്കും വിധം പാടിപ്പുകഴ്ത്തുമായിരുന്നു.(adsbygoogle = window.adsbygoogle || ).push({});ഒരു റോസാപ്പൂവോ, ചെണ്ടുമല്ലിയോ എനിക്ക്...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

കവിതഡോ. അരുൺ ജേക്കബ്'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'.. ഗുരുത്വാകർഷണം തീരെയില്ലാതെ, ഒരു ബഹിരാകാശത്തെന്നോണം, ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ഭാരമില്ലാതെ കുതിച്ചുചാടി..ജലമായി,കാറ്റായി, മഴയായി, പക്ഷിയായി ദൂരങ്ങൾ താണ്ടി.. ഇരുണ്ട ദേഹത്തു നിന്ന്- പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്, അനുവാദം നിഷേധിക്കപ്പെട്ട അരമനകളിലേക്ക്, അകത്തളങ്ങളിലേക്ക്‌, അടുക്കളകളിലേക്ക്..ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്- പകൽ വെളിച്ചത്തിൽ- മൂർദ്ധാവിലൊരു ചുടുചുംബനം നൽകി.. അത്...
spot_imgspot_img