Homeകവിതകൾ

കവിതകൾ

അഞ്ച് കവിതകൾ

(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം നമ്മുടേതായിരുന്നു. ഇന്നിന്റെ നീലാകാശം നിന്റേതും എന്റേതുമായി വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍ പറന്നെത്തുവാന്‍ കഴിയാത്ത ഒരു വലിയ കാടുണ്ടായിരുന്നു. എങ്കിലും, നമ്മുടെ മൈനകള്‍ പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍ മഴ പെയ്തിരുന്നു അവസാന കാഴ്ചയിലും മഴ പെയ്തിരുന്നു. മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച് കടന്നു പോയ...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

പ്രണയത്തിന് മുന്നിൽ

ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ ആരവങ്ങളോ കിളിനാദങ്ങളോ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ ഇലകളും ശിഖരങ്ങളും തായ്ത്തടിയും മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ ചന്ദ്രനും നക്ഷത്രങ്ങളും നിലാവും ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ കടൽ പോലും ഉൾവലിഞ്ഞു. പിന്നെ ആകാശത്തെ നോക്കി...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

ട്രോൾ കവിതകൾ

കവിത വിമീഷ് മണിയൂർ അ അതിന്റെ പാർക്കിങ്ങ് ആണ് എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാ: ക ക് + അ അ അതിന്റെ പാർക്കിങ്ങ് ആണ്. ... കാലു പിടിച്ച് വെള്ളത്തെ വെയിലത്തുണക്കി അട്ടിയട്ടിയായ് എടുത്തു വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ ഞങ്ങൾ. പക്ഷെ ഇപ്പോൾ...

കണ്ടം വഴി ഓടുമ്പോൾ

മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ പോന്ന ഇടമാണോ കണ്ടം. തോറ്റ് തുന്നം പാടി വിയർത്തു വശംകെട്ട വിളറി വെളുത്ത ബോധങ്ങൾക്ക് ഓടിമാറാൻ പാതയൊരുക്കലല്ല കണ്ടത്തിന്റെ കർമ്മം.. മുലച്ചിപറമ്പിൽ ചോര പൊടിഞ്ഞു മരിച്ച പെണ്ണിന്റെ കോപക്കണ്ണീർ വീണലിഞ്ഞ മണ്ണാണ്. ഓളുടെ കെട്ടിയോൻ കണ്ടപ്പന്റെ ആത്മബോധം താളം ചവിട്ടിയ മണ്ണ്. ചിറയോട് ചേർത്തുകെട്ടിയ ചിരുകണ്ടന്റെ വിയർപ്പും കറുത്ത രക്തവും കൂടിക്കുഴഞ്ഞ...

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...
spot_imgspot_img