Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
പ്രണയബലി
കവിത
ഡോ. കെ. എസ്. കൃഷ്ണകുമാർ
ചിത്രീകരണം : ഷിജു കോളിക്കണ്ടിഇത്തവണ
ഞാനായിരുന്നു
ബലിയാട്.സഞ്ചാരങ്ങളുടെ കാട്ടിലൂടെ
ഇലയനക്കത്തിനിടയിൽ
ഒരു നനവ് കണ്ടു
ഇഷ്ടമായി.
പിന്നെ, ഒരേ ഓർമ്മ
മിഴി നിറയെ പാട്ടുകൾ
ബോധം മറഞ്ഞ്
പ്രണയം മാത്രം.രാത്രിയിലും
ഇറങ്ങി നടക്കും
ഹൃദയം പൊട്ടുംവരെ
തനിച്ചിരിക്കും.എല്ലാം വെറുതെ.
കഥ തീരുമ്പോഴേക്കും
എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ
ഒരു...
ഫുൾ ജാർ ആസിഡ് നന്ദികൾ
കവിതബഹിയനന്ദിയുണ്ട്
ഒരുവനോടല്ല;
ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും
ധിക്കാരം കാട്ടിയിട്ടും
അഹങ്കാരിയായിട്ടും
ആസിഡിൽ കുതിർന്ന്
പൊള്ളിയടരാതെയീ
മുഖമിപ്പോഴും ഇങ്ങനെ
സുന്ദരമായി തന്നെ
അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു
വാർത്താ വിഭവമാക്കി
നാടുനീളെ
വിളമ്പാതെ പോയതിന്...നന്ദിയുണ്ട്,
കൗമാരം തുടങ്ങാൻ നേരം
പ്രണയമെന്നോതി
നിർത്താതെ മുഴക്കിയ
സൈക്കിൾ മണിയോടെ
പിറകെ കൂടിയ
ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്...
നിഷേധത്തിനൊപ്പം
സ്കൂളിൽ കൊടുത്ത പരാതിയിൽ
നാടും വീടും വിട്ടോടിപ്പോയി
നാളുകളോളം
തീ തീറ്റിച്ചു അവൻ.
പിന്നെ,
പോലീസുകാർ തിരിച്ചു കൊണ്ട്...
കാണൽ
കവിത
ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ
കാണാനാണ്
വന്നത്.
മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ,
മരിച്ചയാൾ
തുറന്നുവെച്ച
കണ്ണുകളോടെ
തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ
മസ്തകത്തിലെന്നപോൽ
പുഴുവരിക്കുന്നെന്നിലും അയാളുടെ
നോട്ടത്തെയിതാദ്യമായി
നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത
പ്രതീക്ഷിച്ചെത്തിയതിനാൽ
മാത്രംകെട്ടിയിടപ്പെട്ട
കാൽവിരലുകളിൽ
കെട്ടിയിട്ട
നിർവ്വാഹമില്ലാത്ത
നോവിൻ നടിപ്പറിയാതെ തെറ്റി
മുഖത്തെത്തിയാൽ
പകപ്പിൽ
കണ്ണടച്ചുപോകുംകണ്ണുകൾ
അനാസ്ഥയാൽ
തിരുമ്മിയടക്കാതെ
കുത്തിയിരുന്നു കണ്ണീരൊഴുക്കും
ഉത്തരവാദിത്തപ്പെട്ടവരോടുള്ള-
രിശം
പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ
ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു
മോക്ഷം ലഭിക്കുവാൻ
കോർട്ടിലിറങ്ങുന്ന
സർക്കാർ വക്കീലിനെപ്പോലെ
ഉള്ളിൽ കുഴിച്ചിട്ടതെല്ലാം,
തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും
നോട്ടങ്ങളോളം
പിന്തുടർന്നെത്തിപ്പൊതിയുന്ന
തെറിയില്ല വേറെഅൽപ്പം
മനസ്സമാധാനത്തിനായി
വെറുതെ
ഡയറി തുറന്നപ്പോൾ
കണ്ണുരുട്ടിയ
പേജിന്റെ
കാഴ്ചകുത്തിപ്പോറാനാണീ
കവിതപോലും....
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി
സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു
ബിരെബിരെ പറാന്തു
ബേനി മറെക്കിന്റ കാലത്തെക്കൊരു
ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ
ബേടെയ് നിലെഞ്ചിന്ത
അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി
കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു
പച്ചു പച്ചൊണ്ടു
മരഗോട്ടെക്കു അത്തി
മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ
മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ്
ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...
ചിറകില്ലാത്ത ചിത്രശലഭങ്ങൾ
കവിത
ജാബിർ നൗഷാദ്അവർ,
വെറും ബ്രഷ് കൊണ്ട്
നിറങ്ങളിൽ നിന്നും ആത്മാവിനെ
ഒപ്പിയളന്നെടുക്കുന്നു.
മെരുങ്ങാത്ത
തീവ്രാഭിലാഷങ്ങളെ
തലയിൽ പൂശി തളയ്ക്കുന്നു.
കാണുന്നതിൽ നിന്നും
ഉൾകൊള്ളുന്നതിലേക്കുള്ള
നേർത്ത നൂലിലൂടെ
നടക്കാൻ തുനിയുന്നവർക്ക്,
മൂന്നാമതൊരു കണ്ണിനെ
തലയിൽ പേറുന്നവർക്ക്
കണ്ടാശ്വസിക്കുവാൻ മാത്രം
അവ കരുതി വെക്കുന്നു.അവർ,
ചായം കൊണ്ട്
ഹൈഡ് ആൻഡ് സീക്
കളിക്കുന്നു.
അവിടെയുമിവിടെയും
മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു.
അടയാളങ്ങളിൽ ചവുട്ടി
വരും തലമുറകളിൽ നിന്നും
ആരെങ്കിലും...
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും...
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക്...
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ...
ഇടം
(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ
തീവ്രഅസഹ്യതയുള്ള
പെൺകുട്ടി .
ഏതോ മുൻജന്മത്തിലെ
നാട്ടിലൂടെ നടക്കുന്നു.കുറേയേറെ
കുന്നുകൾ
തോടുകൾ
ചാലുകൾ കുളങ്ങൾ
കൊക്കരണികൾ
നിലങ്ങൾ
നിരപ്പുകൾ
ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം
അതേ തണുപ്പുള്ള കാറ്റ്
മണ്ണിൻ്റെ മാറാപശ്ശിമ .
മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ
കയറ്റം
വള്ളിക്കാട് .
ഈടിമ്മേലിരുന്ന്
താഴേക്ക് കാലിട്ട് ആട്ടികൊണ്ട്
മൂളിയ എന്തോ ഒന്ന്
ഓർമ്മ വരുന്നു.സിനിമയും
പാട്ടുമൊന്നും ഇല്ലാക്കാലത്ത്
എന്ത്...
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
ദിശതെറ്റിപ്പറക്കുന്നവർ
(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു. ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു.
എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...


