Homeകവിതകൾ

കവിതകൾ

സ്കൈനോട്ടക്കാരൻ

കവിത വിഷ്ണു പ്രസാദ്അടുത്തിടെ അയാൾ ആകാശമാകെ വേലി കെട്ടി. തന്റെ വീടിന് സമാന്തരമായൊരു വേലി. അൽപം വലുത്. പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട് മേഘങ്ങൾ വരുമായിരുന്നു. പക്ഷേ എന്തെന്നാൽ, അവർക്കിടയിലുള്ള അകൽച്ചയെ കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്. ഇടക്ക് പരസ്പരം കാണാത്ത വിധം, ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം, മറ്റു ചിലപ്പോൾ...

തീണ്ടാരിപ്പായയിൽ

കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...

യാത്രാമൊഴി

കവിത ബിനോയ് വരകിൽപ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു.ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി.ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?"ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..."ഫ്രോയ്ഡ് :...

ഒരു പൊട്ടക്കത

കവിത റീന. വിഈ തടിപ്പാലം ഒന്നു കടക്കയേ വേണ്ടൂ ഒടനെ വിളി വരും ന്താന്നല്ലേ ? അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് .ദേഷ്യം വരണ്ട്ട്ടാ ഇനീം വിളിച്ചാ ഉരിയാടില്ലമ്മൂട്ടി കണ്ണുരുട്ടി തീഗോളാക്കും നാക്കു തുറുപ്പിക്കും പേടിക്കട്ടെ അമ്മ ന്തേയ് ....?പറഞ്ഞിട്ടില്ലേ ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ അങ്ങേച്ചെരിവില് പാലരുവിക്കരേല് കണ്ണു തുറക്കാറായ കൂരിയാറ്റണ്ടേന്ന്അപ്പൊ ഒരു കത ഒരു പൊട്ടക്കത എപ്പളും പറയണ...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

രണ്ടാമതും കൊല്ലപ്പെട്ടത്

കവിത ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം, പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും, പരസ്പരം നോക്കാതെ. ഒരു ഫോണടി.ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു. ഉറക്കെ ചിരിച്ചു. ജനലിലൂടെ...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

നാല്‍പ്പത്

നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍, ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍, കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം നിന്‍ സ്വരം നിശബ്ദമായിക്കഴിയുമ്പോള്‍, നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍, നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...
spot_imgspot_img