Homeകവിതകൾ

കവിതകൾ

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

മൂന്നു കവിതകൾ

കവിതഡോ. സോയ ജോസഫ് രക്തസാക്ഷി 'അത്രമേൽ ആഗ്രഹിച്ചിട്ടും നിന്നോട് മിണ്ടാതിരിക്കുന്ന ഞാനൊരു വിപ്ലവകാരി തന്നെയാണ് . അത്രമേൽ സ്നേഹിച്ചിട്ടും നിന്നിലേക്ക് എത്തിപ്പെടാൻ കഴിയാത്ത ഞാൻ ഒരു രക്തസാക്ഷി കൂടിയാകുന്നു.(adsbygoogle = window.adsbygoogle || ).push({});വിരഹവിഷം അതിശക്തമായി പ്രണയം തോന്നിയപ്പോൾ വരാൻ പോകുന്ന വസന്തമോർത്ത് ഹൃദയ ഭിത്തികൾ ചുവന്നിരുന്നു. പിന്നെന്തിനാണ് ഇത്ര പൊടുന്നനെ വിരഹവിഷം...

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

കരുതലുകൾ

കവിത സി. എസ്. രാജേഷ് ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞുങ്ങൾ ആഹാരം കളയുന്നില്ല പരിസരത്തെ ഉറുമ്പുകളെ അവരുടെ ഭാഷയിൽ പേര് വിളിച്ച് പതിവായി പങ്ക് നല്കുന്നുപ്രകൃതിയെ സംരക്ഷിക്കുന്നുഉറുമ്പുകൾ ആഹാരം ബാക്കി വെക്കുന്നില്ല നമ്മിൽ നിന്ന് വ്യത്യസ്തമായി അതു വിതച്ചു വേവിച്ചോരെയോർത്ത് ആദരവോടെ കൊണ്ട് ചെന്ന് കൂടിനുള്ളിൽ സൂക്ഷിക്കുന്നുപ്രളയങ്ങളെ അതിജീവിക്കുന്നു....ആത്മ...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

നിന്നെ ഓർക്കുമ്പോൾ

ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ, കടലിലറ്റുവീണ ഒരു വാൽനക്ഷത്രത്തിന്റെ തുണ്ടാവാറുണ്ട്... തിരികെപ്പോവാനൊരു പാഴ്ശ്രമം പോലും നടത്താതെ , പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ആകാശമെന്നു വെറുതെ വീമ്പുപറയും...നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു ഒറ്റത്തുള്ളി മിഴിനീരാവും... വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്, മേഘം...

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുളചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു.മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...
spot_imgspot_img