Homeകവിതകൾ

കവിതകൾ

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

തമാശകൾ

കവിതകൃഷ്ണഒരു സൈക്യാട്രി വാർഡാണ്! ആക്റ്റിവിറ്റീസ് റൂമിൽ നിറയേ കളിയും ചിരിയും. IIT പാസ്സ് ഔട്ട് നന്ദു മാത്രം ചിരിക്കില്ല, റാഗ് ചെയ്തതാണ് പിള്ളേര്, പിന്നീടവൻ ചിരിച്ചിട്ടില്ല. പക്ഷെ പാട്ട് പാടും, അവന്റെ തൊണ്ടയിൽ നിന്ന് പാട്ടും ഭയവും നമുക്ക് കേൾക്കാം.ഇംഗ്ലീഷ് പ്രൊഫസ്സർ പ്രതാപ് സർ, നന്നായി വായിക്കും. ചുറ്റുമെന്ത് നടന്നാലും ആധികാരികമായി ആ വിഷയത്തെപ്പറ്റി വാ...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...
spot_imgspot_img