Homeകവിതകൾ

കവിതകൾ

പതാക

കവിത ബാലകൃഷ്ണൻ മൊകേരിമുഷിഞ്ഞൊരു വൈകുന്നേരം, പണിയുടുപ്പുമാറാതെ അങ്ങാടിയിൽ വന്ന കിട്ടേട്ടൻ മടിയിൽ വെച്ച കൂലിപ്പണത്തിൽ നിന്ന് ഒരു പതാക സാഭിമാനം പൊതിഞ്ഞുവാങ്ങി തലയുയര്‍ത്തി നടക്കുമ്പോള്‍ ചോദിച്ചു ഞാൻ ഇതെന്താണ് കൃഷ്ണേട്ടാ ? ഇതോ, ചെറ്യോനേ, ഒരു കൊടിയാണ് നമ്മുടെ ദേശീയപതാകയാണ്, നിരന്തര സമരങ്ങളിലൂടെ, നിരവധി ജീവാര്‍പ്പണത്തിലൂടെ നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം നമുക്കിവിടെ തലയുയര്‍ത്തി ജീവിക്കാനും വഴിനടക്കാനും ഉടപ്പിറപ്പുകളെ ഭരണകേന്ദ്രത്തിലയക്കാനും കരുത്തുതന്ന സ്വാതന്ത്ര്യത്തിന്റെ...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം തടിച്ച ചെറിയ കാൽപ്പനികത എന്തോ ഒളിച്ചു വെച്ചു ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും കാല്പനികത പിന്നെ പതുക്കെയായി മധുരവെളിച്ചങ്ങളിൽ ആരുടെയോ...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

കലിന്

കവിത രതീഷ് റ്റി ഗോപി ചിത്രീകരണം: ഹരിതഒത്തുകൂടുകൻറും ചൊളിയ പറതിരിക്കന്റും കൂട്ടാര്ത് കലിന് … ഉച്ചയാരും, പാതിരയാരും കലിന് ഒറ്റയാ ഇരിപ്പന്. അല്ലാത്ത നേരന് ഞാമ് ഞാരെങ്കിലും കൂട്ത് നേരന് കളവര്.വഴിയൂടെ പൈത്തേൻ പെണ്ടാളെ കാണ്ടാ, ഓട്ടിമേ കൈതേൻ പെണ്ണ് ചിറ്യങ്ങളെ കൈയ്യ കാട്ട്താത്…. അന്റ് എപ്പാത്തേയും പള്ള് കേത്തേൻ കലിന്…സന്ധ്യയാകുമ്പാത്തേ, നാടില്ലത്തെ, പെരയില്ലത്തേ കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ എടന...

പരിഭാഷ

കവിത ശ്രീരേക് അശോക്ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾഎന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...

കണ്ടം വഴി ഓടുമ്പോൾ

മോബിൻ മോഹൻഅങ്ങനെയങ്ങ് ഓടിയൊളിക്കാൻ പോന്ന ഇടമാണോ കണ്ടം. തോറ്റ് തുന്നം പാടി വിയർത്തു വശംകെട്ട വിളറി വെളുത്ത ബോധങ്ങൾക്ക് ഓടിമാറാൻ പാതയൊരുക്കലല്ല കണ്ടത്തിന്റെ കർമ്മം.. മുലച്ചിപറമ്പിൽ ചോര പൊടിഞ്ഞു മരിച്ച പെണ്ണിന്റെ കോപക്കണ്ണീർ വീണലിഞ്ഞ മണ്ണാണ്. ഓളുടെ കെട്ടിയോൻ കണ്ടപ്പന്റെ ആത്മബോധം താളം ചവിട്ടിയ മണ്ണ്. ചിറയോട് ചേർത്തുകെട്ടിയ ചിരുകണ്ടന്റെ വിയർപ്പും കറുത്ത രക്തവും കൂടിക്കുഴഞ്ഞ...
spot_imgspot_img