Homeകവിതകൾ

കവിതകൾ

ഏഴാമത്തെ കല്ലറ

കവിത സീത ലക്ഷ്മി എനിക്കുവേണ്ടി കവിതകളെഴുതരുത്. ഞാൻ മറ്റൊരാളാൽ നിരസിക്കപ്പെട്ടവളാണ്. തട്ടിമാറ്റിയവർക്ക് മുന്നിൽ വീണ്ടും പൂക്കൾ നിരത്തിയവളാണ്. എന്റെ ആത്മാവിനു ഇരുമ്പിന്റെ ചുവയായിരിക്കും. അതിൽ ക്ലാവെടുത്തതിന്റെ പാടുകൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല എന്നതുകൊണ്ട് ഞാൻ ക്ഷീണിതയല്ലെന്ന് അർത്ഥമില്ല. എന്നാൽ അശക്തയുമല്ല. ഉറക്കുപാട്ടുകളിൽ വീഥികളിൽ നിരത്തിയിട്ട മുൾപ്പടർപ്പുകൾ ഇല്ലാതിരുന്നിട്ടും വഴിനീളെ പാദങ്ങൾ തിണർത്തു വീങ്ങിയതോ പാപം...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

റെഡലർട്ട്

കവിതസുകുമാരൻ ചാലിഗദ്ധരാവിലെ നേരത്തെ എണീറ്റു വരുന്ന മലയാള മനോരമ പത്രത്തിലെ വാർത്തകൾ ശാരദ ടീച്ചറിൻ്റെ വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.ശാരദ ടീച്ചർ വാതിൽത്തുറന്ന് വാർത്തയുമായി അകത്തേക്ക് കടന്ന് അച്ഛൻ്റെ ചെവിയിൽ ഓതികൊടുത്ത് മകനത് കേട്ടപ്പാടെ അനിയത്തിയോട് പറഞ്ഞു.അനിയത്തിയതിനെ പരത്തി പരത്തി ചുട്ടെടുത്ത് മേശപ്പുറത്തെടുത്തു വെച്ചതും എല്ലാരും...

Lust

Mohith Raj MSIs it not skin deep,Like snow, On the warmth of the ember glown stone, Falling over, Melting, Killing the heat.Is it the messy hair all over,Like...

പച്ച കുത്തൽ

കവിതകല സജീവൻനിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...

സ്വന്തമായൊരു മുറി(പ്പാട്)

കവിതശിവപ്രിയ സാഗരസ്വന്തമായൊന്നുമില്ലാത്തവള്‍ക്ക് ഏകാന്തതയുടെ കൊടുമുടികള്‍ അടക്കം ചെയ്തിരുന്ന ഒരു മുറി(പ്പാട്) കാലാന്തരങ്ങളിലൂടെ ഒരുവള്‍ നേടിയെടുക്കുന്നു... ശൂന്യതയുടെ അടിവാരങ്ങളില്‍ വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു ... അതില്‍ നിന്നൊരു ചുവന്ന പുഷ്പം പിഴുതെടുത്ത് സ്വന്തമായൊരു മുറിയിലേക്ക് വലിച്ചെറിയുന്നു... വീണിടത്ത് രക്തം പൂവിടുന്നു ... ഒാര്‍മ്മകളുടെ പെയ്ത്തില്‍ ജീവിതത്തിന്റെ  വന്യതയില്‍ കൂട്ടത്തില്‍പെടാത്ത കണക്കുകൂട്ടലുകള്‍ക്ക് നേരെ എണ്ണി തീര്‍ത്ത ദിനങ്ങളുടെ പായ നിവര്‍ത്തിയിടുന്നു...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുളചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു.മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...

പ്രിവിലേജ്

കവിത എം.ആര്‍ രേണുകുമാര്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം സ്കൂളുവിട്ട് വീട്ടിലേക്ക് വരുമ്പോള്‍ അതാകിടക്കുന്നു വഴിക്കില്‍ ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത് തോളത്തെടുത്തു വെച്ച് വീട്ടിലേക്ക് നടന്നുഞാനെത്തുമ്പോള്‍ അമ്മ താടിക്ക് കൈയും കൊടുത്ത് അടുപ്പിൻ്റെ മൂട്ടില്‍...
spot_imgspot_img