Homeകവിതകൾ

കവിതകൾ

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

ഓർത്ത് തോൽക്കുമ്പോൾ

അജേഷ് നല്ലാഞ്ചി കിണറ് മണ്ണ് മണക്കുന്ന കാറ്റാണ് മരിപ്പ് കാണാൻ ആദ്യമെത്തിയിട്ടുണ്ടാവുക കൈതപ്പായയിൽ പൊതിഞ്ഞ രണ്ട് കാലുകളാണ് അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന് തേഞ്ഞും കറുത്തും പോയ നാലുകാൽ ബെഞ്ചിലാണ് തോറ്റു പോയൊരു മനുഷ്യൻ വശങ്ങളിലേക്ക് വീണുപോവുമോ എന്ന മട്ടിൽ വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ കയറിന്റെയറ്റത്ത് കാക്കപ്പൊന്നിന്റെ തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച ഉറക്കച്ചടവുള്ള ഒരു കുട്ടി ആരുടെ കൈകളാണ് തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ ഒരു ദൂരക്കാഴ്ച്ചയ്ക്ക് കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു സ്വപ്നത്തിൽ പോലും വന്ന്...

കാണെ

കവിത രാജേഷ് നന്ദിയംകോട് ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ തോറ്റുഎന്നൊരുൾവിളി വെറുതേ എന്ന് തോന്നുമ്പോൾ കാര്യം എന്നറിവ് . കാറ്റക്ഷരങ്ങളിൽ തൂവലുകളുടെ ഭാഷ തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന പിടച്ചിൽ.. മരംമുറിക്കുന്നെന്നോ മഴയില്ലയെന്നോ ..ഓർമ്മകളുടെ കടന്നൽകൂടിളകുകയും തോന്നലുകളെ കുത്തി വീർപ്പിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിൽ എത്രയേകാന്തയാത്രകൾനിശബ്ദം എന്ന് പേരിട്ട കുറച്ച് നേരങ്ങൾ.. ...രാജേഷ് നന്ദിയംകോട് ആറ് കവിതാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

ഉയിർപ്പ്

കവിതലിജിപാവമീപ്പകലിന്റെ കോമളഗാത്രം കനൽച്ചൂടേറ്റു കിതയ്ക്കുന്നു.കാണുമ്പോൾ പൊള്ളും കണ്ണിൽ വറ്റിയ കണ്ണീർച്ചാലിൻ പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു.സൂര്യനാം പതക്കത്തെ താലിയായ് ധരിക്കുന്ന ഭൂമിയേപ്പോലെ നീറും മറ്റൊരു പെണ്ണാണു ഞാൻ.നീയൊരു സ്വപ്നം പോലെ പെയ്തു പോയെന്നാകിലും കേവലം പുല്ലിൻ മൗന മോഹമായ്പോലും കിളിർ ത്തീടുവാനരുതാതെ യീവെറും മണ്ണിൽ വെന്ത വിത്തു പോലുറുമ്പുള്ളൂ കാരുമ്പോൾ നോവാൻ...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

പ്രപഞ്ചകം

ദിവാകരൻ വിഷ്ണുമംഗലംസത്യത്തിൻ പ്രഭയൊന്നാലേ ലോകം വാഴുന്നു, നിത്യവും നിസ്തുലം നിൻ കരസ്പർശം വീണമീട്ടുന്നു ജീവനിൽനിന്നിലേ സാദ്ധ്യമാകുന്നെൻ ഹൃദയാകാശദർശനം കണ്ണുനീർത്തുള്ളിയിൽ വാനിൻ വർണ്ണരാജിത്തിളക്കവുംസ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ വിളങ്ങും താരകാവലി ഹൃത്തിനാഹ്ലാദമേകാനായ് നിവർത്തുന്നു നിശാമുഖംഅനാദികാലദൂരത്തിൽ നിന്നുമെത്തുന്ന ദീപ്തമാം അറിയാത്ത മഹാകാശ- കേന്ദ്രത്തിൽ കാന്തശക്തി നീപ്രപഞ്ചത്തിൻ രഹസ്യങ്ങൾ അറിയാനാർക്കു സാദ്ധ്യമാം? അതിന്നു മുന്നിലീ നമ്മൾ അണുവിൻമാത്ര മാത്രമാംഇരുൾ തിങ്ങുന്ന രാവിന്നു വെളിച്ചം...

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...
spot_imgspot_img