Homeകവിതകൾ

കവിതകൾ

തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന മുത്തശ്ശിയുടെ പല്ല് ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ ആരും ശ്രദ്ധിച്ചിരുന്നേയില്ല (അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം, കൃത്യമായി പറഞ്ഞാൽ മുറുക്കാൻപെട്ടി കളവുപോയതിന്റെ തലേന്ന്, ഇളയമ്മാമന്റെ മുറിയിലെ സെറാമിക് പാൽഗ്ലാസ്സ് നിലത്തുവീണത് കേട്ട്, മുത്തശ്ശിയുടെ മുറിയിൽ കൈതപ്പാ കുടഞ്ഞെഴുന്നേറ്റ് വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം, എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട് ഒറ്റമുറിയിരുട്ടിലേക്ക് മിണ്ടാതെ... അനങ്ങാതെ... എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും വൃത്തിയോടെ...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

അനുകരണകല

കവിതയഹിയാ മുഹമ്മദ്സൂര്യനെ അനുകരിക്കാൻ ശ്രമിക്കുന്നു ഇരുട്ടിൻ്റെ മറവിൽ മറഞ്ഞിരുന്ന ഒരു കുട്ടി.അനുകരണകല അതിമനോഹരംനട്ടുച്ചവെയിലിൽ ചുട്ടുപൊള്ളിയ ഭൂമിയെ വിശ്രമവേളയിൽ നിലാവു കൊണ്ടവൻ കുളിർപ്പിക്കുന്നു... ആനന്ദിപ്പിക്കുന്നു...കിളിയൊച്ച നിലച്ച മരച്ചില്ലയിൽ ഊഞ്ഞാലു കെട്ടുന്നു... നിലാപ്പുഞ്ചിരിയാൽ ഉഞ്ഞാലാടുന്നു...കുന്നുകൾക്ക് മുകളിൽ പർവ്വതങ്ങൾക്ക് ഉച്ചിയിൽ മൊട്ടത്തലയ്ക്കു മീതെ പപ്പടവട്ടത്തിൽ പതിയിരിക്കുന്നു.ഉറക്കച്ചടവിൽ പതിയെ ഓളം തല്ലും കടലിൻ്റെ തിര മുടിയിഴകൾ വെറുതെ പിടിച്ച് വലിക്കുന്നു കുസൃതിക്കുട്ടൻരാവിൽ പെരുമ്പാമ്പായ് ഇഴയും പുഴയുടെ പുറത്തവൻ തുഴയില്ലാതൊഴുകി ത്തിമിർക്കുന്നു.കടയടച്ച് മലയിറങ്ങിപ്പോവുന്ന ഒരു മുത്തശ്ശനെ വീടോളം ഒപ്പം നടന്ന് വഴിതെളിക്കുന്നു.അമ്മിണി ചേച്ചിയുടെ കുടിലിൽ...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...

പടരാൻ മറന്നത്

ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന ഉപ്പു പാത്രത്തിൽ ഞാൻ കുഴിച്ചിട്ട വിയർപ്പ് പരലുകളും , വെയിലിൽ ഉണക്കി കുപ്പിയിലടച്ചു  സൂക്ഷിച്ച മുറുക്കമേറിയ നീറ്റലൂറിയ  വറ്റലുകളും പിഴിഞ്ഞെടുക്കലുകളിൽ കുമിഞ്ഞു കൂടി ബാക്കിയായ തരികളും പതഞ്ഞു നിറഞ്ഞു വീണു നേർത്ത പാളികളായി കരിമണം പടർത്തിയ പാൽ ചിരികളും നേരമില്ലായ്മകളിൽ വെപ്രാള പാച്ചിലുകളിൽ തട്ടി തൂവി വീണ പല നിറം പകർന്ന പൊടി കൂട്ടുകളും താളിക്കലുകളിൽ പൊട്ടി ചീറ്റി...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...
spot_imgspot_img