Homeകവിതകൾ

കവിതകൾ

ടിക് ടിക് ടിക്

നകുല്‍ വി. ജി.രാത്രിയുടെയുടലില്‍ നിലാവ് പ്രണയാര്‍ദ്രനായുരുമ്മി, വെള്ള രോമങ്ങള്‍ ചിതറി വീണ മുറി, വിയര്‍ത്ത് കിതച്ച് ആലസ്യത്തില്‍ മുങ്ങിക്കിടന്ന എന്നെ തിടുക്കത്തില്‍ ചവച്ച് തുപ്പി.(പഴ(കി)യ കാമുകിമാരെ വീണ്ടും കാണുന്ന ഭയം കലര്‍ന്ന പകല്‍, വെയിലിനെ കൊത്തി ചുണ്ടൊടിഞ്ഞ കുയില്‍, നിന്റെ യോനിയില്‍ ഒരു ചെമ്പരത്തിപ്പൂവ്, ...ന്റെ ...യുടെ,യെന്ന് ബിംബ സമൃദ്ധ സങ്കല്‍പങ്ങളനാവശ്യം.)ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടൊപ്പം ശയിക്കുന്നതിന്റെ , കാറ്റിന്റെ, മഴയുടെ, ടിക് ടിക് ടിക് ശബ്ദം മാത്രം.മുകളിലേക്കും താഴേക്കും വേഗത്തില്‍ ചലിക്കുന്ന കര്‍സര്‍ മൗസിനെ സാധ്യതകളുടെ ഒരു വലുതാക്കുന്നു അപ്പോള്‍...(delete...

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ശബ്ദം

അളക എസ് യമുനകിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ... മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് "എന്തു പറ്റി കുഞ്ഞീ നിനക്കെ"ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ....വർഷങ്ങൾക്കു...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായനഅനസ്. എന്‍. എസ്അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ഭ(മ)രണപ്പാട്ട്

കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു.ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...
spot_imgspot_img