Homeകവിതകൾ

കവിതകൾ

Lust

Mohith Raj MSIs it not skin deep,Like snow, On the warmth of the ember glown stone, Falling over, Melting, Killing the heat.Is it the messy hair all over,Like...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നുകടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...

മൗനത്തിന്റെ ആഴങ്ങൾ

ഷമീർ പട്ടരുമഠംആഴങ്ങളിലേയ്ക്ക് നടന്ന് പോയിട്ടുണ്ടോ..?സമുദ്രത്തിന്റെ, നദിയുടെ, ഭൂമിയുടെ താഴ്ന്ന ഇടങ്ങളിലേയ്ക്കെല്ലാം നടന്നും നീന്തിയും ആഴങ്ങളുടെ ദൂരമറിഞ്ഞിട്ടുണ്ടോ..?ഒന്ന് തൊട്ടാൽ വഴുതിപോകുന്ന മീനുകളോട് രാവുകളിൽ കടൽ പകർത്തിയെടുക്കുന്ന നിലാവും നക്ഷത്രങ്ങളും എവിടെയാണ് ഒളിപ്പിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടോ...?മൗനത്തിന്റെ ആഴങ്ങളിൽ ധ്യാനിച്ചിരിക്കുന്ന മുത്തുച്ചിപ്പികളോട് നിശബ്ദപ്രണയം തോന്നിയിട്ടുണ്ടോ..?ആഴങ്ങളിൽ മുങ്ങി മരിയ്ക്കുന്നവരുടെ വേദനകൾ പകർത്തിയെഴുതുന്ന മാലാഖമാരെ, കടലിനെക്കാൾ ആഴമുണ്ട് മനുഷ്യരുടെ ഹൃദയത്തിന്.നിശബ്ദതയെക്കുറിച്ച് മുത്തുച്ചിപ്പിയെക്കാൾ പറയുവാനുണ്ടാകും ചിലരുടെ കാത്തിരിപ്പുകൾക്ക്..!വിടപറയുന്ന മനുഷ്യരെക്കാൾ തണുത്ത...

ഇച്ചിരെ

കവിതരാജേഷ് ചിത്തിരഅന്തിക്കൂരാപ്പ് ചേക്കേറി കരണ്ടെറെങ്ങി പോയിമെഴുകുതിരി തെരഞ്ഞു തെരഞ്ഞ് ഒടുക്കം സ്വയം രണ്ടു തിരികളായിഅവിടൊരസി ഇവിടൊരസി നെലത്തൊരസി ചുമരിമ്മേലൊരസി തമ്മളിത്തമ്മളിലൊരസികത്താൻ നോക്കി കത്തിക്കാൻ നോക്കിഞങ്ങളാം ആളലിൻ വെട്ടത്തിൽ നാല് ചുമര് നെറഞ്ഞ് തറേം നെറഞ്ഞ് തട്ടും നെറഞ്ഞ് മുറി നെറഞ്ഞ്ഒഴുകിത്തുടങ്ങി ഞങ്ങളാം നെഴൽനദികരണ്ട് വന്നപ്പം മുറിക്കൊത്ത നടുക്ക് നെഴലിന്റെ ഒരു തുള്ളിഞങ്ങളാം തുള്ളിയുണ്ട് മിണ്ടിത്തുടങ്ങുന്നു ഞങ്ങളാം...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

നിശാഗന്ധി

അഞ്ജന പി.പിപഴകിദ്രവിച്ച വാക്കുകളോരോന്നും വിണ്ടുകീറിയ കീഴ്ചുണ്ടില്‍ സ്വതന്ത്രമാക്കപ്പെട്ടു മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്‍ മുക്കിവച്ചവയായിരുന്നു, അവയൊക്കെയുംയുദ്ധത്തില്‍ ബാക്കിയായ പോറലുകളില്‍ ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു നാഭി തുരന്ന് ചോര വറ്റിച്ച തുകല്‍ സഞ്ചിയെ- തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു വിരുന്നുകാര്‍ നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്‍ അന്നം കിട്ടാതെ ചത്തു മലര്‍ക്കട്ടെ!മസ്തിഷ്‌കം...
spot_imgspot_img