Homeകവിതകൾ

കവിതകൾ

നീയില്ലാത്ത നേരം

സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ് നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ, ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ, വാതിലുകൾ അടച്ചിരുന്നോ- യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,ഓടിയെത്തിനോക്കാനും കഴിയാതെ ഒരു ദീർഘദൂര ബസ്സിന്റെ മൂന്നാൾ സീറ്റിലെ നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്, ധൃതിയിലക്കത്ത്...

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

നൂറാം കോല്

കവിതശരത് മഹാസേനൻഉറക്കം, തെങ്ങിൻ തലപ്പിലെ മിന്നാമിന്നി മൊട്ടുപോലെ അകലങ്ങളിൽ മിന്നിമറയുന്നു, രാത്രി, ഏകാന്തതയിൽ തുഴയെറിയുന്ന തോണിയെ പോലെയലയുമ്പോൾ, ഓർമ്മകൾ ചിലമ്പുന്ന മഴക്ക് കൂട്ടുവരുന്ന ഉപ്പുനീറുന്ന കാറ്റ് തോണിയെ പുലരിയോടടുപ്പിക്കുന്നു,...

അർത്ഥാന്തരങ്ങൾ

കവിത കവിത എച്ച്കവിത കൊരുക്കുവാൻ കടലാസ് നൂലിൽ വാഗ്‌മുത്തുകൾ കൊരുത്തിട്ടു... കൊരുത്തു കൊരുത്തു പോരവേ പഴയ പളുങ്കുമാലയുടെ ഛായ തെളിഞ്ഞു തെളിഞ്ഞു കാണുന്നു, ചിലയിടങ്ങളിൽ... കൊരുത്ത നൂലിൽ നിന്നടർത്തിയ മുത്തുകൾ വീണ്ടുമൊട്ടുവാൻ ശ്രമിച്ചു... ഛായ തോന്നിയാൽ കൊടും കുറ്റവാളിയാകുമതുറപ്പ്‌.... ഒറ്റവലിയാൽ നൂല് പൊട്ടിച്ചു മുത്തുകൾ ചിന്നിച്ചിതറിച്ചു.... അവയോ? വാക്കുകൾ കൊരുത്തവളെ പരിഹസിക്കും...

കസായിപ്പുരയിലെ സൂഫി

കവിത യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ സെയ്താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ... രക്ഷിക്കണേ... രക്ഷിക്കണേ... ആടിൻ്റെ ദയനീയരോധനത്തിനിടയിൽ സർവ്വസ്തുതിയും ദൈവത്തിന്. മന്ത്രത്താൽ കത്തി കഴുത്തിൽ വയ്ക്കുന്നു.അറവുശാല ഒരു ബോധിവൃക്ഷമായി സമാധാനത്തിൻ്റെ തണലുവിരിക്കുന്നു. വേദനയറിയാതെ കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ ധ്യാനത്തിൽ ഉൽബോദിതനാവുന്നു. അറവുമാടുകളുടെ കരച്ചിലിൽ അയാളുടെ...

തെരുവിൽ അകപ്പെട്ട ഒരുവൾ

ദർശനഒരിക്കൽ , ഒരിക്കൽ മാത്രം ഒരു കുഞ്ഞു സൂര്യനെ നെഞ്ചേറ്റി, തിളയ്ക്കുന്ന ഹൃദയവുമായി പടിയിറങ്ങി പോകുമ്പോൾ ഒരിക്കലെങ്കിലും തിരിച്ചുവരുമെന്ന് നിനച്ചതേയല്ലായിരിക്കാം. പട്ടം പോലെ കൈവിട്ടുപോയ ഹൃദയത്തെ, കൈകുമ്പിളിൽ ഒതുക്കാൻ പണിപ്പെട്ടു, കാവുതീണ്ടിയ കൗമാരസ്വപ്നങ്ങൾ പടിയടച്ച്...

മരിക്കരുത്, അവസാനശ്വാസം വരേയ്ക്കും

രക്തം കൊടുത്ത് പിറന്ന നാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഒരു ജനതക്ക് മുമ്പിൽ ആത്മവീര്യം ചോരാത്ത വിപ്ലവ കവി മഹ്മൂദ് ദാർവീശിന്റെ വരികൾവിവർത്തനം: മുഹമ്മദ് റബീഹ് എം.ടിഇന്ന് നീ മരണപ്പെടുകിൽ ഞാൻ എന്തുചെയ്യുമെന്ന് വീണ്ടുമെന്നോട് ചോദിക്കുകിൽ...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...
spot_imgspot_img