Homeകവിത

കവിത

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...
spot_imgspot_img