Homeകവിത

കവിത

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

കസേര, പ്രേമം

(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു ഞാനിരുന്നീ കസേരയില്‍ നാലു കൊല്ലം, കസേര കരുതി അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം നീങ്ങി നീങ്ങി ആളെ കണ്ടത്താനുള്ള തിരക്കിലായി കസേര.അടഞ്ഞ വഴികളോര്‍ത്തു നാലു കാലുകളോര്‍ത്തു പ്രേമമില്ലാഞ്ഞതോര്‍ത്തു സ്ഥിരം സങ്കടപ്പെട്ടു കസേര.വെളിച്ചമണഞ്ഞ രാത്രിയില്‍ കാലുകള്‍ക്കിടയില്‍ കാലുകള്‍ കോര്‍ത്തു കെട്ടിപ്പിടിക്കും ഞങ്ങള്‍ കരയും, വരും പ്രേമമെന്നു തോളിലും കൈപ്പിടിയിലും തലോടും പരസ്പരം.ഉണ്ടായിരുന്നിടത്തെ...
spot_imgspot_img