Homeകവിത

കവിത

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...
spot_imgspot_img