HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
നിലാവ് പൊള്ളുന്നത്
കവിത
നവീൻ ഓടാടാൻ
രാത്രിയെ നേരിടുക പ്രയാസകരമാണ്
പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം
ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ
ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും
ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി അടക്കുമ്പോൾ കൺപോളകൾക്ക് ഇടയിലേക്ക്
ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കുംഇരുട്ടത്രയും നമ്മളെക്കുറിച്ചു
സംസാരിച്ചു തുടങ്ങുംവലിയ വലിയ...
പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍
പുഴക്കരയിലെ വീട്
ആദിമ കപ്പല്‍യാത്രയുടെ
ഓര്‍മ്മപോലെ....
അരികില്‍ കുഞ്ഞൊഴുക്കില്‍
കുളിച്ചൊരുങ്ങിയവളെപോലെ
പുഴ
അടിവസ്ത്രങ്ങളഴിച്ച്
ആഴത്തെ വെളിച്ചപ്പെടുത്തുന്നു.
പുഴയുടെ
ചെമ്പന്‍
മഴരോമങ്ങള്‍ നിറഞ്ഞ
മുലഞെട്ടുപോലെ
രണ്ട് മാനത്തുക്കണ്ണികള്‍
ജീവിതം
ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക്
വെറുതെ
എത്തിനോക്കുന്നു.
കഴിഞ്ഞ
ജന്മത്തിലെ
തിരസ്ക്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ
പൂര്‍ത്തിയില്ലാത്ത
ജലജന്മങ്ങളെന്ന്
നനഞ്ഞ നോട്ടത്തില്‍
മറുപടി നല്‍കുന്നു.
ഇടയ്ക്കിടെ
വെള്ളത്തില്‍
മുങ്ങിപൊന്തി
മാനത്തുകണ്ണികള്‍
കരയോട്
കരയിലെ ഏകനായ മനുഷ്യനോട്
കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍
പറയും രഹസ്യംപോലെ
അടയാളപ്പെടുത്തുന്നു
മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
ശിശുദിനം ഗാസയിൽ
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു.
ഇവിടെ പി.എൻ പണിക്കറുണ്ട്
കുഞ്ഞുണ്ണി മാഷുണ്ട്
വായനയുടെ ചക്രവാളങ്ങളിലേക്ക്
നീന്താൻ പഠിപ്പിച്ചവർ
അല്ലെങ്കിൽ
ധാരാളം റഷ്യൻ കഥകൾ
വിവർത്തനം ചെയ്തിട്ടുണ്ട്
എം.ടിയും
ബഷീറും
തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു.
ഞങ്ങൾക്ക്
പതാകകൾ
കലാപഭൂമികളിലെ
തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല.
ഞങ്ങളുടെ ജനഗണമനയ്ക്ക്
യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...
പതുക്കെ, ഉണർത്താതെ
കവിതകാവ്യ. എം
ഇലകൾ ഉറങ്ങുന്നത്
ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ,
എത്ര പിണങ്ങി പിരിഞ്ഞ പകലിലും
രാത്രിയവർ എല്ലാം മറന്ന്
കൂമ്പിചേർന്ന് ഉറങ്ങും,
തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ
പുണർന്ന്,
ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം
കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്,
കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ
കഥയും പറഞ്ഞു കൊടുത്ത്,
ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ,
മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു...കവിത, കാവ്യയുടെ ശബ്ദത്തിൽ...
ഇരുട്ട് എന്ന ഒരാൾ
കവിതഎ. കെ. മോഹനൻ
ഇരുട്ടിനെ പേടിച്ചത്രയും
വേറൊരാളെയും
പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന്
ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന
മുട്ടവിളക്കിനെ
ജനലഴികളിലൂടെ
പതുങ്ങിപ്പതുങ്ങി വന്ന്
ഊതിക്കെടുത്തി കാറ്റ്
ഒന്നും അറിയാത്തതുപോലെ
നടന്നുപോകുംഅപ്പോഴേക്കും
ചുമരിൽ
നെറ്റിയിടിച്ച്
നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി
എനിക്കരികിൽ
നിവർന്നുകിടക്കുംനത്തുകൾ
മൂളുന്നുണ്ടാവും
കീരാങ്കീരികൾ
പാട്ടുപാടുന്നുണ്ടാവുംഅകലെ
എവിടെയോ
ഒറ്റയ്ക്കായിപ്പോയ
പക്ഷിയുടെ പാട്ട്
എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ
പകലപ്പോൾ
എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം
കഴിയുമ്പോഴേക്കും
കരിങ്കുള്ളന്റെ...
ചോർച്ച
കവിതനിഖിൽ തങ്കപ്പൻനമ്മുടെ കാലഘട്ടത്തിൽ
ഓർമ്മയ്ക്ക് തുളകളുണ്ട്.
അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു
വ്യക്തികൾ
സമൂഹങ്ങൾ
സംഭവങ്ങൾ
ദർശനങ്ങൾ
തുളകളുള്ള ഓർമ്മ
ജീവിതത്തിന്റെ സാധ്യതയെ
വളവുകളുള്ളതാക്കുന്നു.സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ
മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ
തുളകളെ തുന്നിക്കൂട്ടുന്നു,
ചോർച്ചയിലൂടെ
നഷ്ട്ടപ്പെട്ട ചിലതെങ്കിലും
തിരികെ
വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു.
അവരോടുകൂടെയുണ്ട്,
ഭൂതകാലം
നമ്മിൽ തടഞ്ഞ്
നമ്മുടെ തന്നെ വർത്തമാനത്തിലേക്ക്
നീട്ടിയിട്ട നിഴലുകൾ.വരുന്ന കാലത്ത്
അവർ തന്നെ,
അവരുടെ പരിശ്രമങ്ങളോടെ
ചോർന്നു പോകാനുള്ള സാധ്യതയിലേക്ക്
ഇപ്പോഴേ...
വെള്ളപ്പൂക്കൾ
(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ
മുറിഞ്ഞു രണ്ടായ
കുപ്പായങ്ങളുടെ
കുട്ടിക്കാലത്തിനു വേണ്ടി
ഞാനൊരു
മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ,
വെളുത്ത പൂവുകൾ
എന്നിവയെ
എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ
അത് പടർന്നുകഴിയുമ്പോൾ
പുസ്തകങ്ങളിൽ
പതിപ്പിക്കണം
പഴുത്തയിലകളെയെന്ന്
പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത്
കരിഞ്ഞുപോയപ്പോൾ
കവിതയെഴുതുന്നവളുടെ
കണ്ണുകൾ
കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
സ്നേഹിതയ്ക്ക്
കവിത
പ്രശാന്ത് പി.എസ്
ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ്
തീവണ്ടി നീങ്ങുന്നുവെങ്കിലും
ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ
കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ
കഷണം പോലെ
സ്വയം മങ്ങിമറയുന്ന
നിന്നെയെനിക്ക് കാണാം.
നിഗൂഢമായൊരു സ്മാരകശിലയായ്
സ്വയം...
അതിർവരമ്പുകൾ
(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക്
സിക്സർ അടിച്ചപ്പോൾ
ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി
ചാനൽ മാറിയപ്പോൾ
തകർന്നടിഞ്ഞ കൂരക്ക് താഴെ
നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും
ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ
ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ
തീ പോലൊരു പന്ത്
കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ്
ഗാലറിയുടെ അതിർത്തി...
പൂവാൽമാവ്
(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ തരില്ല
പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും
ഒന്നുനോക്കുകയേ വേണ്ടൂ
ചുമ്മാചിരിക്കുകയേ വേണ്ടൂ
ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി
എനിക്കു പിടിക്കില്ല
'എടാ പൂവാൽമാവേ…' എന്നുറക്കെ...


