HomePOETRYപനി വന്ന് വിളിച്ചപ്പോൾ

പനി വന്ന് വിളിച്ചപ്പോൾ

Published on

spot_img

കവിത

അഫ്‌നാൻ കിടങ്ങയം

ചെവിയിൽ തിരുകിയ ഇയർപോഡുകൾ
അരിച്ചിറങ്ങിയിരുന്നു
കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി
കിടന്ന ബെഡില്ല
തലയിണയും, അട്ടത്താർത്തു
കരഞ്ഞ പഴയ ഫാനും
അതിനടുത്ത് പാവം പാറ്റയെ
ചുണ്ടിൽ തിരുകിയ
വാൽ മുറിയൻ പല്ലിയും

കാലിലൂടെ ഇരച്ചുകയറിയ
തണുപ്പിപ്പോൾ പൊള്ളുന്നു
പല്ലുകൾ കൂട്ടിയിരുമ്മുന്നു
ചെവിയിലൂടെ ഒലിച്ചിറങ്ങിയ
ആരോ തലയിൽ കിടന്നുറങ്ങുന്നു
ഇന്നലെ നനഞ്ഞ അതേ മഴ
ജനാല കടന്ന് പതിഞ്ഞ താളത്തിൽ
ചുംബിക്കുന്നു
തൊട്ടടുത്ത് ഉമ്മ കാപ്പിയായി
പറക്കുന്നു
നെറ്റിയിൽ കുളിരുപരക്കുന്നു
വിയർപ്പൊഴുകുന്നു
മഴ തോരുന്നു
കാപ്പിയാറുന്നു


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി...

More like this

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...