HomePOETRY

POETRY

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...

പ്രണയം അതിജീവനത്തിലാണ്

കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു.എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു.എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു.എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നുപ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...
spot_imgspot_img