Homeകവിതകൾ

കവിതകൾ

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

തമാശകൾ

കവിതകൃഷ്ണഒരു സൈക്യാട്രി വാർഡാണ്! ആക്റ്റിവിറ്റീസ് റൂമിൽ നിറയേ കളിയും ചിരിയും. IIT പാസ്സ് ഔട്ട് നന്ദു മാത്രം ചിരിക്കില്ല, റാഗ് ചെയ്തതാണ് പിള്ളേര്, പിന്നീടവൻ ചിരിച്ചിട്ടില്ല. പക്ഷെ പാട്ട് പാടും, അവന്റെ തൊണ്ടയിൽ നിന്ന് പാട്ടും ഭയവും നമുക്ക് കേൾക്കാം.ഇംഗ്ലീഷ് പ്രൊഫസ്സർ പ്രതാപ് സർ, നന്നായി വായിക്കും. ചുറ്റുമെന്ത് നടന്നാലും ആധികാരികമായി ആ വിഷയത്തെപ്പറ്റി വാ...

ചിലരെപ്പറ്റി, ചിലത്..

തുളസിചിലരുണ്ട്, ഒരൊറ്റ വാക്കിൻ കനലൂതിക്കാത്ത് ജീവിതം മുഴുവനും ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്, ഒരൊറ്റ വാക്കിനെ ഒരു നൂറു വട്ടം വേവുമുപ്പും നോക്കി, തീർന്നു പോയല്ലോ,യെന്ന് ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ, ഒരൊറ്റ വാക്കിന്റെ ചെറുവിരൽത്തുമ്പു മതി ഒരു ജീവിതം തിരികെ ഉയിർത്തെണീക്കാനെന്ന്.

കവിത പോലെ ഒരാൾ

കവിത കാവ്യ എം  ഹൃദയത്തിലൂറി കൂടുന്നുണ്ട് നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ, അവസാനിക്കാത്ത വരികൾക്ക് തേടരുത് ആദ്യ പ്രാസമോ അന്ത്യ പ്രാസമോ.. നിറയെ അർദ്ധ വിരാമങ്ങളാണ്, അപൂർണതകളും, ഒറ്റതിരിഞ്ഞു പോയൊരുവൾ പാദസരങ്ങളില്ലാത്ത കാലു നീട്ടി നിങ്ങളുടെ കൂടെ കേട്ടിരിക്കും, ഈ വരികൾക്ക് താളമില്ലല്ലോ പെണ്ണെ എന്ന്...

കാവൽ

കവിത സിന്ദുമോൾ തോമസ്വിഷാദങ്ങളുടെ താഴ് വരയിൽ  നിന്ന് ഒരു കാറ്റ് നിശ്ശബ്ദം കടന്നുവരുന്നുണ്ട് ചൂളമരക്കൊമ്പിൽ കുരുങ്ങി നിലവിളിക്കുന്നുണ്ട് കാപ്പിച്ചെടി തലപ്പുകളെ ഉലച്ചുകളയുന്നുണ്ട് കുരുമുളകു വള്ളികളെ ഭീതിയിലാഴ്ത്തുന്നുണ്ട് മുറ്റത്തെ മാവിൽ നിന്നു തളിരുകൾ കൊഴിക്കുന്നുണ്ട് ഉണ്ണി സ്വപ്നങ്ങളെ ഞെട്ടടർത്തുന്നുണ്ട് ഉണങ്ങാത്ത മുറിവുകളെ നീറ്റുന്നുണ്ട് കൊളുത്തിവെച്ച മെഴുകുതിരി നാളത്തെ...

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ

കവിത ബിനീഷ് കാട്ടേടൻമൂന്നിലേക്ക് മറച്ചുപിടിച്ച ഉടലാണെപ്പോഴും സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ തെരുവിൽ നിന്ന് രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.അവിടെ പക്ഷിയും ഞാനും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട് പറങ്കിമാങ്ങയും റൗക്കയിട്ട ഒറോതയും തമ്മിൽ. ഇതുവരെ മരങ്ങളുടെ കോടതിയിൽ എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല ഒരിലയും മുഖം താഴ്ത്തി ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല.നഗ്നമായ ഒരുടൽ പുഴ അവതരിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ പൂവ് ശ്വസിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ മഴ...

നീയില്ലാത്ത നേരം

സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ് നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ, ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ, വാതിലുകൾ അടച്ചിരുന്നോ- യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,ഓടിയെത്തിനോക്കാനും കഴിയാതെ ഒരു ദീർഘദൂര ബസ്സിന്റെ മൂന്നാൾ സീറ്റിലെ നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്, ധൃതിയിലക്കത്ത്...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...
spot_imgspot_img