Homeകവിതകൾ

കവിതകൾ

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

ഇടം

കവിതസ്മിത നാഗത്തറഎന്റെ അടുപ്പ് കത്തുമ്പോൾ, എത്രയെത്ര ചിന്തകളാണ് ഞാൻ വേവിച്ചെടുത്തത് ! രുചിയുള്ളതും, രുചിയില്ലാത്തതും. ചിലത് അടിയിൽ പിടിച്ച് കരിഞ്ഞ് കങ്ങൻ മണത്തു. ആരും പെട്ടെന്ന് കയറി വരാത്ത എന്റെ ഇടമായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. രുചിയുള്ളവ മാത്രം വിളമ്പി. അല്ലാത്തവ ആരും കാണാതെ കാടിവെള്ളത്തിലിട്ടു. പ്രതിഷേധം അറിയിക്കാനാവത്തതു കൊണ്ടാവാം പാവം പശു ഒന്നും മിണ്ടാതെ അത് കുടിച്ചു തീർത്തത്.ഇ ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

കാണൽ

കവിത ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ കാണാനാണ് വന്നത്. മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ, മരിച്ചയാൾ   തുറന്നുവെച്ച കണ്ണുകളോടെ തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ മസ്തകത്തിലെന്നപോൽ  പുഴുവരിക്കുന്നെന്നിലും അയാളുടെ നോട്ടത്തെയിതാദ്യമായി നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത പ്രതീക്ഷിച്ചെത്തിയതിനാൽ മാത്രംകെട്ടിയിടപ്പെട്ട കാൽവിരലുകളിൽ കെട്ടിയിട്ട നിർവ്വാഹമില്ലാത്ത നോവിൻ നടിപ്പറിയാതെ തെറ്റി മുഖത്തെത്തിയാൽ പകപ്പിൽ  കണ്ണടച്ചുപോകുംകണ്ണുകൾ അനാസ്ഥയാൽ തിരുമ്മിയടക്കാതെ കുത്തിയിരുന്നു കണ്ണീരൊഴുക്കും ഉത്തരവാദിത്തപ്പെട്ടവരോടുള്ള- രിശം പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു മോക്ഷം ലഭിക്കുവാൻ കോർട്ടിലിറങ്ങുന്ന  സർക്കാർ വക്കീലിനെപ്പോലെ ഉള്ളിൽ കുഴിച്ചിട്ടതെല്ലാം, തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും നോട്ടങ്ങളോളം പിന്തുടർന്നെത്തിപ്പൊതിയുന്ന  തെറിയില്ല വേറെഅൽപ്പം മനസ്സമാധാനത്തിനായി വെറുതെ ഡയറി തുറന്നപ്പോൾ കണ്ണുരുട്ടിയ പേജിന്റെ കാഴ്ചകുത്തിപ്പോറാനാണീ കവിതപോലും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത.പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും.മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...
spot_imgspot_img