Homeകവിതകൾ

കവിതകൾ

നിറയെ പേരുകളുള്ള ഒരുവൾ

അശ്വനി. ആര്‍ ജീവന്‍പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല!................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കരുതലുകൾ

കവിത സി. എസ്. രാജേഷ് ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞുങ്ങൾ ആഹാരം കളയുന്നില്ല പരിസരത്തെ ഉറുമ്പുകളെ അവരുടെ ഭാഷയിൽ പേര് വിളിച്ച് പതിവായി പങ്ക് നല്കുന്നുപ്രകൃതിയെ സംരക്ഷിക്കുന്നുഉറുമ്പുകൾ ആഹാരം ബാക്കി വെക്കുന്നില്ല നമ്മിൽ നിന്ന് വ്യത്യസ്തമായി അതു വിതച്ചു വേവിച്ചോരെയോർത്ത് ആദരവോടെ കൊണ്ട് ചെന്ന് കൂടിനുള്ളിൽ സൂക്ഷിക്കുന്നുപ്രളയങ്ങളെ അതിജീവിക്കുന്നു....ആത്മ...

ചെമന്ന പൂക്കൾ

സ്മിത ഒറ്റക്കൽചില പൂക്കൾ അങ്ങനെയാണ്.ചോന്ന് ചോന്ന് തിളങ്ങി തീക്കനൽ പോലെ ജ്വലിക്കുന്ന മുരിക്ക്.ഒരു പക്ഷേ പണ്ടെങ്ങോ ചിതയുടെ കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി കൂടുകൂട്ടാൻ തേടിനടന്ന ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച് വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ കിതപ്പെല്ലാം ഉറഞ്ഞ ശിലാ തൈലം വേരിലൂടെ തീയായ് പടർന്ന് ശിഖരങ്ങളിലെ സുന്ദര പുഷ്പങ്ങളായി വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

ലാസ്റ്റ് സപ്പർ

കവിത സുരേഷ് നാരായണൻ  കറാച്ചി ട്രിബ്യൂൺ ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.ടൗണിൽ 'ലാസ്റ്റ് സപ്പർ' എന്ന പേരിൽ പേരറിയാത്ത ഒരു താടിക്കാരൻ ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റിഅതിന്റെ അടുക്കളയിൽ...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

ഇച്ചിരെ

കവിതരാജേഷ് ചിത്തിരഅന്തിക്കൂരാപ്പ് ചേക്കേറി കരണ്ടെറെങ്ങി പോയിമെഴുകുതിരി തെരഞ്ഞു തെരഞ്ഞ് ഒടുക്കം സ്വയം രണ്ടു തിരികളായിഅവിടൊരസി ഇവിടൊരസി നെലത്തൊരസി ചുമരിമ്മേലൊരസി തമ്മളിത്തമ്മളിലൊരസികത്താൻ നോക്കി കത്തിക്കാൻ നോക്കിഞങ്ങളാം ആളലിൻ വെട്ടത്തിൽ നാല് ചുമര് നെറഞ്ഞ് തറേം നെറഞ്ഞ് തട്ടും നെറഞ്ഞ് മുറി നെറഞ്ഞ്ഒഴുകിത്തുടങ്ങി ഞങ്ങളാം നെഴൽനദികരണ്ട് വന്നപ്പം മുറിക്കൊത്ത നടുക്ക് നെഴലിന്റെ ഒരു തുള്ളിഞങ്ങളാം തുള്ളിയുണ്ട് മിണ്ടിത്തുടങ്ങുന്നു ഞങ്ങളാം...

തീർച്ച

വിജേഷ് എടക്കുന്നിനീ പറഞ്ഞു കൊണ്ടേയിരുന്നു ഞാൻ ഒരു തളിരിലയെന്ന് ഓർമ്മകളിൽ വന്നു നിന്ന് തിമിർത്തു പെയ്യുന്ന പെരുമഴയെന്ന് പച്ചില ചാറിൽ കുതിർന്ന പ്രകൃതിയെന്ന്. പനം പട്ടകളിൽ കവിതയായ് കാറ്റിലുലയുന്ന ഭൂമിയെന്ന്നീ പറഞ്ഞു കൊണ്ടേയിരുന്നുകാറ്റിലും മഴയിലും ആടിയുലയാതെ ഒരു തൈയായ്, മരമായ്, കാടായ് വളർന്നു പടരുമെന്ന്നീ പറഞ്ഞു...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...
spot_imgspot_img