Homeകവിതകൾ

കവിതകൾ

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

വൃത്തസ്ഥിത

കവിതലോപമൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം. മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം. ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം. ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം. നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി- തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ് ചുടലത്തീയീയായ്...

കൂറ്റ്

മാവിലൻതുളു കവിത ധന്യ വേങ്ങച്ചേരി ചിത്രീകരണം : സുബേഷ് പത്മനാഭൻലപ്പണപ്പോ മെന് ത്തേയ്യ്ക്ക് രീ ഒറ്റഗൊഞ്ചി കൂട്ട്ട് മുട്ടെ ചൊലിത്ത് പ്റത്ത് ക്ണ കുഞ്ഞുഗളെനി കാപ്പ്ക്ണൊരപ്പേ.കജക്ക്ട്ട് മഞ്ചള് കുടിത്ത് ജിക്ക്ണ കപ്പക്കായ്ത്ത മണം തിരിതാ ലപ്പും ണ്ട് നിരീത്ത്ക്ചളി പുതെത്ത്ക്ണ പട്ടട്ട് തൂ പുർക്ക്ക്ണ...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

കവിതപി.എം ഇഫാദ്ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദുമനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖനമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾകടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും.നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾനിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

രാത്രിയുടെ ഭൂമിശാസ്ത്രം വേറെ

സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു.. ഒരൊറ്റയടിപ്പാതയിലൂടെ നടന്ന് കെട്ടിപ്പോയ കാമുകിയുടെ, അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു. അവരില്‍ നിന്ന് അവളുടെ മാറിലെ അര്‍ബ്ബുദത്തെപ്പറ്റി കേട്ട് എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?' ഞാന്‍ ചോദിക്കും 'എത്ര കുഞ്ഞുങ്ങളുണ്ട്?' ഞാന്‍ ചോദിക്കും 'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നുഅയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറുംഏകാന്തതകളിൽ അത്ഭുത...

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img