Homeകവിതകൾ

കവിതകൾ

അവൾ

ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു.ആത്മ...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

കാഴ്ച്ചപ്പൊതികൾ

സൂര്യ സുകൃതംഓടുന്നുണ്ട്, ഒരുപാട്. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്.. എന്റെ കിതപ്പുകളിൽ നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന എന്റെ വാശികളിൽ നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ എന്റെ കാൽവേഗത്തിൽ നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ പരാതികൾ തുടലു പൊട്ടിച്ചോടി വന്ന് നിന്നെ കടിക്കുന്നു. ഒട്ടും സഹതാപമില്ലാതെ കുരയ്ക്കുന്നു.കൊതിയുടെ ഉമിനീരൊലിപ്പിച്ച് വീണ്ടും നിർത്താതെ ഓട്ടം. നിന്റെ പുറകേ, നിനക്കൊപ്പം, നിന്റെ (എന്റെ...
spot_imgspot_img