Homeകവിതകൾ

കവിതകൾ

പൂർണവിരാമം

കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ ഈർപ്പവും ഇറങ്ങിപ്പോവുന്നു. നേർരേഖ വരയ്ക്കപ്പെടുന്നു. പെറ്റവൾ കൈയ്യിൽ മുറുക്കിപ്പിടിക്കുന്നു, പതിവില്ലാതച്ഛൻ നെറുകയിൽ ചുംബിക്കുന്നു. പറയാതെ പോയ വാക്കുകൾ നാവിനും തൊണ്ടയ്ക്കുമിടയിൽ മരവിച്ചങ്ങനെ.. കേൾക്കാൻ കൊതിച്ച കാതുകൾ ഒന്നു തൊടാൻ, ചുംബിക്കാൻ അവകാശമില്ലാതെ ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ. ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ മഴ,വെയിൽ വഴികൾ, മുഖങ്ങൾ.. എല്ലാ കയറിചെല്ലലും അവസാനിക്കുന്നു. ഇറക്കിവിടലിന്റെ കാലമെത്തുന്നു. കണ്ണീരു...

മഞ്ഞപ്പൂച്ചക്കുഞ്ഞിന്റെ മരണം

കവിതരാധിക സനോജ്എൻ്റെ പൂച്ചക്കുഞ്ഞിനെ ഞാൻ ഇന്ന് മറവു ചെയ്തുനുര വന്ന ചുണ്ടിലേക്ക്ഒന്ന് രണ്ട് എന്ന്കുടിനീരിറ്റിച്ചപ്പോൾഎനിക്കറിയാത്ത ഭാഷയിൽ അത്അമ്മേ എന്നു വിളിച്ചുഅത് മൃഗമല്ലാതായി, അപ്പോൾഭൂമിയെന്ന വീട്ടിലെ, വിലപിക്കുന്നഒരു കൊച്ചു കുടുംബമായിരുന്നു , ഞങ്ങളപ്പോൾചികിത്സ കിട്ടാതെ മരിച്ചകുഞ്ഞുങ്ങൾഎൻ്റെ...

ക്ലാർനെറ്റ്

അഹ് മദ് മുഈനുദ്ദീൻതുജേ ദേഖാ തൊ യെ ജാനാ സനം.... ബാൻറ് സംഘത്തോടൊപ്പം നടക്കാനാണ് എനിക്കിഷ്ടം ആനക്കമ്പം പോലെ തന്നെയാണിതും.പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ കണ്ണാളേ... തടിച്ച് കൂടിയ ആൾക്കൂട്ടത്തിന് നടുവിൽ പത്ത് മുപ്പത് പേർ നിരന്ന് നിന്ന് പൊരിക്കയാണ്. എന്താണൊരു സുഖം എമ്മാതിരി ഫീൽ.എന്നിസൈ പാടി വരും കാറ്റുക്കു...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

തൊണ്ടിമുതൽ

അനുരാഗ് എടച്ചേരിഎപ്പോഴും കല പില കൂട്ടിയിരുന്ന ഇരുട്ടിനെ ഭയമായിരുന്ന അമ്മയുടെ കൂട്ടില്ലാതെ ഉറങ്ങാതിരിക്കുന്ന ആ 2 -ക്ലാസ്കാരൻ അവൻ അന്ന് ഒന്നും മിണ്ടാതെ സന്ധ്യാ നേരത്ത് ഒറ്റക്ക് ഇറങ്ങി പോയി.കുപ്പി ഭരണിയിൽ ഇട്ടു വച്ച 10 രൂപ കട്ടെടുത്തെന്ന കുറ്റത്തിന്...

ചുവന്ന തെരുവ്

സജീബ് നരണിപ്പുഴപൊട്ടിയ തെരുവിളക്കുകൾക്കു താഴെ മരിച്ചു കിടക്കുന്നുണ്ടൊരു തെരുവ്അമീറും ഹസനും കൈകോർത്ത് പിടിച്ച് നടന്ന അതേ തെരുവ് ഈ തെരുവിന്റെ തിരത്ത് നിന്നാണ് ഐലൻ ബോട്ട് കയറിപ്പോയത് നജീബ് പുറപ്പെട്ട് പോയതും ഇതേ തെരുവിൽ നിന്നാണ് ഈ തെരുവിന്റെ ഓരങ്ങളാണ് ജുനൈദിന്റെ നിലവിളികൾക്ക് കാതോർത്തത്ഘനീഭവിച്ച...

ഭൂതസ്വനം

റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക് അടക്കിപ്പിടിച്ച് കവിത പോലൊന്ന് ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന മരച്ചില്ലവരെ പറന്നുയർന്ന് കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ നഗ്നമാകുന്ന വെയിലുടലിനെ കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ പുഴ മണ്ഡപങ്ങളെ തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ ഭൂതസ്വനങ്ങളിൽ......, അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

രണ്ടുപൈങ്കിളിക്കവിതകൾ

കവിതസുരേഷ് നാരായണൻഉത്തരാധുനികതയുടെ ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ ! ബിംബാധിക്യങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക വിടുതൽ!പൈങ്കിളിക്കവിത 11 നിനക്ക്? എന്റെ വിരൽ കുടിച്ചുറങ്ങണം.എനിക്ക് ? നിന്റെ മുടിയിഴകളിലൂടെ മേഞ്ഞു നടക്കണം.2 നിനക്ക് ? എന്റെ മണമുള്ള സോപ്പാൽ കുളിക്കണം.എനിക്ക് ? നിന്റെ ഗോതമ്പുപാടങ്ങളിലെ കിണറാകണം.3 നിനക്ക്...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...
spot_imgspot_img