Homeകവിതകൾ

കവിതകൾ

സ്വവർഗ്ഗാനുരാഗികളുടെ ദൈവം

ആദിഅവനെയുമ്മ വെയ്ക്കുകയെന്നാൽ ചരിത്രത്തെ തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം... വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്. അന്നേരങ്ങളിൽ, 377 തിരുമുറിവുകൾ ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും.. ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം. പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല.. അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...

മരിച്ചവരോടൊപ്പം

കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ് ഞാനും ഇങ്ങനെയായത് കൈ പിടിച്ച് നടത്തേണ്ട സമയത്ത് ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു കാലുറപ്പിക്കേണ്ട സമയത്ത് ആകാശം വകഞ്ഞ് പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ് അവരെന്നോട് ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ തേടുന്നതിനെ കുറിച്ച് സംസാരിച്ചത് ശേഷിപ്പുകളുടെ ഒരു ഭാഗം...

പാകം 

കവിത അഞ്ജു ഫ്രാൻസിസ്അത്രമേൽ  ദുഃഖം നിറഞ്ഞ രാത്രിയൊന്നിലാവണം, മഴയതിന്റെ പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണത്.പെയ്യരുതേയെന്ന് പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച പട്ടിണിക്കുഞ്ഞുങ്ങൾ ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച കടും മഞ്ഞ നാളത്തെ, മഴ, ഒരുതുള്ളിയുമ്മ കൊണ്ടണച്ചു.അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച പട്ടിണി നോട്ടങ്ങളെ ഒറ്റയിരുട്ടിൽ കെടുത്തി.ഇരുട്ടത്ത്, എല്ലാവരെയും കെട്ടിപ്പിടിച്ചുറക്കിയിട്ട് മഴ,ആരും മരുന്ന് വെയ്ക്കാനില്ലാത്ത അമ്മയുടെ പൊള്ളലുകളിലേയ്ക്ക് ധാരയാകുന്നുണ്ടാകാം...പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണ മഴ ഇന്ന് കുട്ടിയല്ല ! ... ആത്മ...

ആരും കാണാത്ത ചില മരണങ്ങൾ

കവിത ശ്രീലേഖ എൽ. കെമരണമെത്തുമ്പോൾ ഞാനറികയില്ലെങ്കിലും വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായുംഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ ജലമൊരൽപം പകർന്നു തന്നീടണം വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ അധരമൽപ്പമായ് ചേർത്തു വെച്ചീടണംപറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ വെറുതെ ബാക്കി വെച്ച...

മൂന്ന് താറാവുകറിക്കവിതകൾ

കവിതസുരേഷ് നാരായണൻ 1 'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ , വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!' മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി. അവനാ കുപ്പി കയ്യിലെടുത്തു.തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച് അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു. കുപ്പി വിറച്ചു മദിച്ചു നനഞ്ഞു മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി പുറത്തേക്കു ചാടി അവൻറെ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...
spot_imgspot_img