Homeകവിതകൾ

കവിതകൾ

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...

സ്വവർഗ്ഗാനുരാഗികളുടെ ദൈവം

ആദിഅവനെയുമ്മ വെയ്ക്കുകയെന്നാൽ ചരിത്രത്തെ തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം... വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്. അന്നേരങ്ങളിൽ, 377 തിരുമുറിവുകൾ ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും.. ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം. പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല.. അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്!നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

രണ്ടു കവിതകൾ

കവിത ശാലിനിഅപ്പൂപ്പൻതാടികൾഅമ്മയിൽ നിന്നും അടർന്നു വീണ്; കാറ്റിന്റെയൊപ്പം പറന്നു പോയി; അലഞ്ഞു-തിരിഞ്ഞ്; ഒടുവിൽ ആരൊക്കെയോ പിച്ചി ചീന്തി; വലിച്ചെറിഞ്ഞ അപ്പൂപ്പൻതാടികൾ കരയുന്നുണ്ടിപ്പൊഴും ആരാരും കാണാതെ മണ്ണിനുള്ളിലെവിടെയോ.....വിധിന്യായംനിഴൽ ആരുടെ കൂടെ? അവകാശവാദം ഇപ്പോഴും ഉണ്ട്... അമ്മയുടെ ചൂടേറ്റ് വളരാൻ പകൽ വെയിലിന്റെയൊപ്പം; അച്ഛന്റെ കാവലിൽ വളരാൻ രാത്രി നിലാവിന്റെയൊപ്പം എന്ന് വിധി!...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp...

കവിതക്കൂട്ട്

അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്, ഇടികുടുങ്ങുന്നൊരു മഴയത്ത് കവുങ്ങുപാള കുടയാക്കി നിനക്കൊപ്പം തോണിപ്പടിയിലെ വിറത്തണുപ്പിലിരുന്ന- ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത് നിലാസാധകത്തിനു വെച്ച്, മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു കാതോർത്തതുംതടം കോരലും തളിച്ചുനനയുമൊക്കെ കഴിഞ്ഞ് കിണറ്റിൻകരയിലെത്തുന്ന നിന്റെ വിയർപ്പിൽ വാഴച്ചുണ്ടിന്റെ മണമുതിരുന്നതും വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ വയൽക്കുളത്തിലേക്ക് നടക്കുന്നതും തേവരെ തൊഴുതുരിയാടിയെത്തുന്ന നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ മുണ്ടവരിക്കയടർത്താറായെന്ന് തൊട്ടോർമ്മിപ്പിച്ചതും, അടുപ്പിൽ തിള വന്ന് പാകം നോക്കുമ്പോൾ ഇലയിട്ട്...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...
spot_imgspot_img