Homeകവിതകൾ

കവിതകൾ

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മെഴുകുതിരികൾ

സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

ദ ഇന്ത്യ സ്റ്റോറി

കവിത വർഷ മുരളീധരൻ ഇവിടം പ്രതിസന്ധിയിലാണ്. ഇരുകാലുകളിൽ സമാന്തരമായി സമരജാഥ മുന്നേറുന്നു. ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും അവരെ തളർത്തുന്നതേയില്ല. ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച് അവർ നടക്കുകയാണ്.മുട്ടിനു സമീപം സമരത്തിന്നാളു കൂടി. വിലക്കയറ്റവും ജാതിക്കൊലയും മറ്റുമായിരുന്നു കാരണം. ജലപീരങ്കികൾക്കും കണ്ണീർവാതകത്തിനും അവരെ തളർത്താനായില്ല. അതവരെ...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

“ഇതെന്റെ യാത്രാമൊഴി, സുന്ദരപ്രണയമേ”

കവിത ഇൽനെയാസ് മൊഴിമാറ്റം: പ്രിയ രവിനാഥ്ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ നീ സൈക്കിൾ ചവിട്ടുവാൻ പഠിച്ച ഓർമ്മയെ ഞാൻ പ്രതിഷ്ഠിക്കും അത് നീ ഓർത്തെടുക്കുവാനാണ് തുടങ്ങിയാലേ ഏതിനും താളം കണ്ടെത്തുവാനാകൂ എന്ന് നിന്നെ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...
spot_imgspot_img