Homeകവിതകൾ

കവിതകൾ

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

ഉള്ളുറവയ്‌ക്കൊരു വാക്ക്

കവിത ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ..മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

വെള്ളയും മഞ്ഞയും

കവിതവിജയരാജമല്ലികകാമവും പ്രണയവും വെള്ളയും മഞ്ഞയും പോലെവേർതിരിച്ചെടുത്തും അല്ലാതെയും ഞാനതു നുകർന്നു മദിക്കുന്നു കദനം പൂകും മരുഭൂമികളിൽ- നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു ഒന്നില്ലാതെ മറ്റൊന്നോ, ഉടൽ ഞെരുക്കങ്ങളെ പുണരുന്നു തരിശുഭൂമികളിൽ പെരുമഴ പോൽ ഉതിരുന്നുരണ്ടും ഒന്നെന്നു വെറുതെ പറയുമ്പോൾ എന്റെ പരൻ അപരനാകുന്നു!*മുട്ടയുടെ വെള്ളയും മഞ്ഞയുംആത്മ...

വസന്തത്തിലേക്കുള്ള യാത്ര

കവിതനിഷി ജോർജ്ജ്പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം എന്നും രാവിലെ മുറ്റത്ത് നിൽക്കുന്നു. പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട് എന്നും രാവിലെ ഞാൻ ചാടി പുറപ്പെടുന്നു. വസന്തത്തിനൊപ്പമോ വസന്തത്തിലേക്കോ അല്ലാതെ ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?കൈ കോർത്തു നടക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് നമ്മൾ...

ട്രോൾ കവിതകൾ – ഭാഗം 20

വിമീഷ് മണിയൂർ പുകവലി ആരോഗ്യത്തിന് നല്ലതാണ് ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ് കസേരയിലേക്കും ഒരു സിഗരറ്റ് വലിക്കാൻ പോയതായിരുന്നു. ഒരാള് വായിക്കാൻ വന്നതും പുസ്തകം പേടിച്ചു....

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

തിരുശേഷിപ്പുകൾ

സീന ജോസഫ്‌ സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്‌ കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ! കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ ശവകുടീരങ്ങൾക്കു കാവലാണാ പാവം! ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്‌. എനിക്കും! എത്രയോ...
spot_imgspot_img