Homeകവിതകൾ

കവിതകൾ

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

നിന്നെ ഓർക്കുമ്പോൾ

ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ, കടലിലറ്റുവീണ ഒരു വാൽനക്ഷത്രത്തിന്റെ തുണ്ടാവാറുണ്ട്... തിരികെപ്പോവാനൊരു പാഴ്ശ്രമം പോലും നടത്താതെ , പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ആകാശമെന്നു വെറുതെ വീമ്പുപറയും...നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു ഒറ്റത്തുള്ളി മിഴിനീരാവും... വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്, മേഘം...

പ്രണയ കാര്യം

കവിതഡോ കെ എസ് കൃഷ്ണകുമാർഅടുത്തിരുന്നപ്പോഴാണ് ഒരു പൂവിന്റെ ഗന്ധം. കണ്ണുകളിൽ നിന്ന് നക്ഷത്രമാലകൾ. കൺകടലിലെ തിരമാലകളെ എണ്ണുന്നതുപോലെ മിഴിപ്പോളകളുടെ നൃത്തം. നീയോ ഞാനോ ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന് ഉത്തരം കിട്ടാതെ കടം നിറഞ്ഞ് ഒരു സമസ്യ. നിൻ്റെ ചിരി നിലാവ് ശബ്ദം തേൻ തുള്ളികൾ എന്നൊക്കെ നിങ്ങൾ പറയുന്ന ഭ്രാന്തുകൾ എന്നു മുതലാണ് എന്റെ നാവിൽ മുളച്ചുതുടങ്ങിയത്.ഒറ്റ കാര്യമേ...

കുഞ്ചത്ത പുത്ത്

മാവിലൻഗോത്രഭാഷാ കവിത സുരേഷ്.എം മാവിലൻ(മഞ്ഞളംമ്പര)പല്ലെയി.., നമ്മക് നാണ കുഞ്ചം റന്ത്ത് നടെപ്പൊളി നടെത്തത്തെടെറ്റ് ഒരിയെ പണ്ടെയ് ഏനക്ക്ണ്ടെ കുഞ്ചന് ആദ്യം ചുക്ക്നാവുട്ട അളള് എക്കൊഞ്ചി മല്ല മറമാവടു മന്നത്തായി പണ്ടെയി ന്നാല് എക്കയിന ഏലാവടൂണ്ട്.. ചാനാണ്ട് പണ്ടാല് കൂട് കെട്ടിയെ ഏല് റന്ത്ത് പക്കിക്ള് പറുവു ഒരിയെ പണ്ടെയ് പക്കിക്ള് ഏനാവളീണ്ട്...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

പലായനം  

കവിതമാത്യു പണിക്കർ  ഈ വീടും, നഗരവും, രാജ്യവും ഞാനുപേക്ഷിക്കുകയാണ്; രാഷ്ട്രീയവും മതവും ദേശീയതയും ഇല്ലാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ എന്റെ തോളിലാണ്.  . വൃദ്ധയായ അമ്മയുടെ നീട്ടിയ കൈകളിൽ തൊടുവാൻ ഞാനശക്തയാണ്’ പിടിച്ചു പോയാൽ മരണത്തിനല്ലാതെ അത് വേർപെടുത്താനാവില്ലെന്നു ഇരുവർക്കും പകൽ പോലെയറിയാം. പകരം എന്റെ ആത്മാവും വേദന സംഹാരികളായ ഉറക്ക ഗുളികകളും വീട്ടിലുപേക്ഷിക്കുന്നു. ഒരുപക്ഷെ എന്നെങ്കിലും അമ്മ അതാഗ്രഹിക്കുമെങ്കിൽ. ജീവനൊഴിച്ചു...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...
spot_imgspot_img