Homeകവിതകൾ

കവിതകൾ

Letters to Milena by Franz Kafka

വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം മനുഷ്യനെങ്ങനെയാവും ലഭിച്ചത്? ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും. മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്. കത്തുകൾ കുറിക്കുകയെന്നാൽ അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം. കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല. വഴിനീളെ അവ...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

ഒരു വിത്തും കനമുള്ള ഒരു വാക്കും

മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഒരു മരം, നൂറു ചില്ലകള്‍, ആയിരം തളിരുകള്‍, പൂക്കള്‍,പൂമ്പാറ്റകള്‍, കായ്കള്‍, കിളികള്‍, തണലും, കാറ്റും, കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും, അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും, നാട്യമില്ലാത്ത ആയിരം നന്മകളും..!എന്നാല്‍ ഒരോ വാക്കിനുള്ളിലും; വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം, കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം, സ്‌നേഹവും,...

പാറ്റ

കവിത സാലിം സാലിഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചംഎവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ്അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക.ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...

നിനക്കായ് പെയ്തത്…

കവിതഅർച്ചന പി.വിമേഘമിരുളുമ്പോ തുള്ളിക്കൊരുകുടംന്ന് കൂര അലറും. ഇറ്റി ഇറ്റി കഞ്ഞിക്കല ത്തിനോട്ട കൂടും. അരിക്കിട്ട നെല്ല് പതറും മുന്നേ ചീഞ്ഞ് ചായും . നീണ്ട കാലത്തേക്ക് മഴ വരണ്ടൊഴുകും. നീ വരും വരെ മഴയൊരിടിഞ്ഞ ചുമരിന്റെ പേക്കിനാവ്.നീ വരുമ്പോൾ കുടക്കമ്പി ക്കറ്റത്ത്തുളയുണ്ടാരുന്നു. മുക്കാൽ നീളം കമ്പിക്കാല് വളഞ്ഞും. നിന്നെകണ്ടതും കുട പാറി തുള...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

അന്തിക്കെടെ

കവിതആർ.കെ അട്ടപ്പാടി ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി മെലെകാ വരെപ്പടപ്പോലെ. മഞ്ച്കാ നീന്ത്കാ വാനത്തി വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ. വേലി ഒതുക്കുതി കളബൊലാ ജദ്മ്മ് കേക്ക്ത്. പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ വാലാട്ട്കവാമ്മ് മേരേള്കാ. ഈ കണ്ണ്മ്മ് കാത്മ്മ് സുമ്മയിര്ക്കാതില്ലെ. ഒര് വേലിയള്ങ്കാക്ക് കാത്ത് ഇര്ക്ക്ത്. പൊഗേഗാ തീക്കട്ടെ വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ. കത്ത്ഗാക്ക് പന്തമ്മ് കെയ്യ്പ്പിടിക്കൊരു കത്തിമ്മ് പോഗലഹാ തൊണേക്ക് സാളെതൊരു എണേമ്മിരിക്ക്ത്. കൂഗ്ഹവാ...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in
spot_imgspot_img