Homeകവിതകൾ

കവിതകൾ

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

കിളിപ്പട്ടങ്ങൾ

കവിത സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ് പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി പകലുകളിൽ തന്റേടികളായ് ചിരിച്ച് ചിരിച്ച്.... കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാവാം. മതിയാവോളം പൊക്കത്തിൽ പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ കവിളിലൊരുമ്മ വയ്ക്കുവാനുള്ള യാത്രയിലായിരുന്നവർ. ഇടയ്ക്കെപ്പോഴോ, തടുത്ത, മേഘത്തോടേറ്റുമുട്ടിയാ ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും പൊങ്ങി പറക്കുവാൻ. കൊതിയുണ്ട് കാറ്റിന്റെ ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത്തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകിഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും.നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...
spot_imgspot_img