Homeകവിതകൾ

കവിതകൾ

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

കല്ല്യാണേട്ടി

സജിത എ വിഫ്രോക്കിന്റെ പിറകിൽ ഒളിപ്പിച്ചു വച്ച കൈയിലേക്ക് അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു. അമ്മമ്മയുടെ മുഖത്തേക്ക് സന്ദേഹത്തോടെ നോക്കി നിന്ന എന്റെ കൈ മുറുകെ പിടിച്ചു. 'പോയി മുട്ടായി വാങ്ങിക്കോ' ഉള്ളം കൈ തുറന്നപ്പോൾ വാടിയ വെറ്റിലയുടെ മണം.ചൂണ്ടു...

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

തിരക്ക്

കവിത ബിനേഷ് ചേമഞ്ചേരിഎത്ര പെട്ടെന്നായിരുന്നു ഒരു പകൽ, മലർന്നുകിടന്ന് മോണകാട്ടി ചിരിച്ച് മുട്ടിലിഴഞ്ഞ് കേല തൂവി,മുറ്റത്തു പിച്ചവെച്ച് പുഞ്ചിരി പൊഴിച്ച്, ഉച്ചവെയിലിൽ വിയർത്തൊലിച്ച്,സായന്തനത്തിൽ വടികുത്തിപ്പിടിച്ച് വേച്ചു, വേച്ച്... കടൽത്തീരത്തെ മണൽത്തരികളിൽ നെടുവീർപ്പുതിർത്ത്,കരഞ്ഞു ചുവന്ന കണ്ണുമായി ചക്രവാളത്തിലലിഞ്ഞു ചേർന്നത് !.ഇന്നിതാ ഒരു പകൽ, പുലരിയിൽ കത്തിവേഷം...

സമയതാളം

കവിത സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ. നിന്റെ നനഞ്ഞ കാല്പാടുകൾ കാറ്റിലാറിപ്പോകുന്നതും കാത്ത് അവിടെ ഞാനിരുന്നു. നിന്റെ നനവിനെ കാറ്റെടുത്തില്ല സന്ധ്യ തോർന്നില്ല.. എന്റെ നിൽപ്പിന് ശിൽപ്പങ്ങളോട് സാമ്യം തോന്നി തുടങ്ങുന്നു. സമയം എന്നെ കൊത്തി പണിയുന്നു. നിന്റെ നഗരം ഇപ്പോഴും അതിപ്പോഴും ശബ്ദ സാഗരത്തിന്റെ ചൂട് പറ്റാറുണ്ടോ റോഡുകളിലിപ്പോഴുമുണ്ടോ പഴയ ട്രാമുകൾ. അവരെന്റെ കാമുകിമാർ അന്ധരായ തെരുവുഗായികകൾ. ഇപ്പോഴും നട്ടുച്ചയ്ക്കും റോഡിലൂടെ...

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.
spot_imgspot_img