Homeകവിതകൾ

കവിതകൾ

ഉറക്കമില്ലാത്തവർ വാഴ്ത്തപ്പെടട്ടെ

അനു തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർരാത്രി കുറുകുമ്പോളുള്ളിലൊരു ആന്തൽ വിലങ്ങും.നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ, ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ, മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ. ഇവരുടെയൊപ്പം...

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം

കവിതഅച്യുതൻ .വി.ആർ ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി ഇവിടെ ഈ അലങ്കരിച്ച ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല. കടലിന്‍റെ അരികുപറ്റി എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം കടൽച്ചൊരുക്കില്ലാത്തതായിരുന്നു. അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു എന്‍റെ കുട്ടികള്‍ മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്‌. വരണ്ട...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...
spot_imgspot_img