Homeകവിതകൾ

കവിതകൾ

ഇത്രമാത്രം

കവിതസ്മിത സൈലേഷ്ഞാൻ നിന്നെ പ്രണയിക്കുന്നില്ല നിന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രം വെറുതെ നടക്കാനിറങ്ങുന്നുഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല നിന്റെ ഗന്ധത്തെ ശ്വാസത്തെ നിന്റെ കണ്ണുകളിലെ പൂക്കളെ മാത്രം വിരിയിക്കുന്നൊരു വസന്തത്തെ നട്ടു നനക്കുന്ന ഉദ്യാനമാക്കി എന്റെ ഹൃദയത്തെ മാറ്റുന്നു.. അത്ര മാത്രംഞാൻ നിന്നെ ചുംബിക്കുന്നില്ല അധരത്തിൽ നിന്റെ...

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…

കവിത ഡോ.പി.സജീവ്കുമാ൪ലോകം തൊട്ട്, ഗ്രാമം വരെയുള്ള വാർത്തകൾ, റിമോട്ടിൽ വിരലമ൪ത്തി കാണുന്നു, നാലു ചുവരുകൾക്കുള്ളിൽ. ഉയരുന്നു, ചോദ്യങ്ങൾ, ഭയത്താൽ, അവിടെയെങ്ങനെ, രോഗബാധിത൪, പ്രതിരോധങ്ങൾ, പരിശോധനകൾ, മരണങ്ങൾ. ഇവിടെയെങ്ങനെ... പലതും പലകുറി, കണ്ടു, മനം മടുത്ത് പുറത്തിരുന്ന് ആകാശം കാണെ, ഉയരുന്നു നേ൪ക്കുനേർ നിരവധി ചോദ്യങ്ങൾ...മുറ്റത്തെ, തെങ്ങിലോടിക്കളിക്കും അണ്ണാറക്കണ്ണൻ: എന്തു പറ്റി, വലിയ തിരക്കായിരുന്നല്ലോ, ഇങ്ങനെ ഇരിക്കുന്നതു കാണാറേയില്ലല്ലോ?തേക്കിൻചെടിയിൽ പാട്ടു കച്ചേരി നടത്തും, കുയിൽപ്പെണ്ണ്: ഇന്നെന്തേ,...

കല്ലിനെപ്പറ്റിയുള്ള കവിതകൾ

രഗില സജി 1. പുഴയിൽ നിന്നും കിട്ടിയ കല്ലിൽ മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്. ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും ആകാശത്തിന്റെ ഛേദവും ഭൂമിയുടെ കണ്ണാടിച്ചിത്രവുമുണ്ട്. 2 ഒഴുക്കിൽ മിനുസപ്പെട്ട് പോയ കല്ലിൽ ഞാൻ നദിയുടെ പേര് തിരഞ്ഞു നമ്മൾ കുളിച്ചതിന്റെയും ആഴത്തിൽ കെട്ടിപ്പുണർന്നതിന്റെയും ഓർമ്മയല്ലാതൊന്നും കണ്ടില്ല. 3. വീടിന്റെ  തിണ്ണയിൽ നമ്മൾ കളിച്ച ഏറ്റവും എളുപ്പമുള്ള കളി കല്ലുകൊണ്ടുള്ളതാണ് ചുമരിൽ നിന്നും കളിക്കിടയിൽ ഒരമ്മക്കല്ല് കുട്ടിക്കല്ലുകളെ ആഗിരണം ചെയ്തപ്പോൾ എത്ര...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...
spot_imgspot_img