Homeകവിതകൾ

കവിതകൾ

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

കഥ (കള്ളൻ) വന്ന വഴി

കവിത ജാബിർ നൗഷാദ്ഇരുന്നിരുന്ന് മുഷിഞ്ഞപ്പോ കീഴേകാവിലെ പോതിക്കൊരു കത്തെഴുതാന്നോർത്തു. സോദരിക്ക് സുഖമല്ലേന്ന് ചോദിച്ചിട്ട്‌ വെട്ടി. വെട്ടീം തിരുത്തീമൊപ്പിച്ചൊരെണ്ണം ഒപ്പിട്ട് സ്റ്റാമ്പൊട്ടിച്ച് കാവിലന്തി വീണപ്പോഴാരും കാണാതെ വഞ്ചീകൊണ്ടിട്ടു. പിച്ചിക്കൊ- പ്പമൊരഞ്ചാറ് മോഹങ്ങളാണതില്.പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് മുലകൾ തടവി,വളർന്നിട്ടില്ല. പാവാട ചോന്നിട്ടില്ല. താടിയിലെ മറുകും...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

ട്രോൾ കവിതകൾ ഭാഗം – 6

വിമീഷ് മണിയൂർമണിക്കൂറുകൾഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി മൂത്ത ഏട്ടനായ ഏഴുമണിയോട് പറഞ്ഞു. ഒരുമണിയേയും രണ്ടുമണിയേയും വഴിയിൽ കണ്ടാൽ മിണ്ടരുതെന്ന് ഏഴ്മണി...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...

ഹേർസ്റ്റോറി

കവിത കല സജീവൻ ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

കവിയും കല്പണിക്കാരനും 

സതീശൻ ഒ. പി. പണ്ടു പണ്ടു വെറോണിക്ക  എന്ന നഗരത്തിൽ  ലൂസിഫർ എന്നൊരു  കവിയുണ്ടായിരുന്നു. കാട്ടു പൂക്കളെ പറ്റി സന്ധ്യയെപ്പറ്റി  കാമുകിമാരെ പറ്റി  അയാൾ അതി മനോഹരമായി  കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ പല പൂക്കളെ  അയാൾ പല പേരിട്ടു വിളിച്ചു. പല ദിവസങ്ങളിലെ സന്ധ്യകളെ   അയാൾ  പലതായി തന്നെ ആസ്വദിച്ചു.കാമുകിമാർ അദ്ധേഹത്തിനു ഒരു ഭാരമേ ആയിരുന്നില്ല. അപ്പൂപ്പൻ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...
spot_imgspot_img