Homeകവിതകൾ

കവിതകൾ

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

മധുരം മരണം

കവിതഹസ്ന യഹ്‌യമരണം പൊതിയുന്ന ഇരുട്ടിന്റെ ഓരത്ത് ഞാനിരിപ്പുണ്ട് പ്രിയനേഭൂതകാലസ്മരണകൾ ഓരോന്നായിതൊട്ടോമനിക്കുന്ന തിനുമുമ്പേ ചിലപ്പോൾ താനേവീണിടും നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.നിന്നോട് മിണ്ടാൻ ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം തന്നിരുന്നല്ലോ ഞാൻ എന്റെ റൂഹിന്റെ ആഴവും കണ്ടിരുന്നല്ലോ നീ(adsbygoogle = window.adsbygoogle || ).push({});കാണാതിരിക്കുമ്പോഴുള്ള വേദനയുടെ...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...

മെല്ലെ

കവിതസീന ജോസഫ്കരച്ചിലുകൾ പലവിധമാണ്മഴയും വെയിലും ഒരുമിച്ചത് പോലെയൊന്ന്. ചുണ്ടുകൾ ചെറുതായി വിറകൊള്ളും. കണ്ണുകളിലെ തെളിച്ചമുള്ള പുഞ്ചിരിയുടെ അരികുചേർന്ന് മെല്ലെയാണ് നനവ് പടരുക. മുഖത്തൊരു മഴവില്ല് തെളിയും ചുറ്റിലും പൂമ്പാറ്റപ്പറക്കങ്ങൾ!(adsbygoogle = window.adsbygoogle || ).push({});വേണ്ടപ്പെട്ടൊരാൾ തകർന്ന് നിൽക്കുമ്പോഴാണ് അടുത്തത്. വേറൊന്നും ചെയ്യാനില്ല. മെല്ലെ, ഇറുകെ ചേർത്തുപിടിച്ച്, സങ്കടക്കാലം നടന്നു തീർക്കുക. നെഞ്ചിൻകൂട്ടിലെ കനമുരുകി തീരും വരെ ഒരുമിച്ചു കരയുക! ഇനിയുള്ളത് ഒരു കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടതു പോലെ. കാടുലച്ച് മല കിടുക്കി കടപുഴക്കി വരുന്നതു പോലെ. ആരും ഒന്നുമറിയില്ല. കണ്ണിലൊരു തുള്ളി പൊടിയില്ല! എങ്ങനെയോ കാലുറപ്പിച്ചു നിൽക്കയാണ്! അപ്പോഴാരെങ്കിലും ഒന്ന് തൊട്ടാലോ പിന്നെ നമ്മളില്ല! വീണടിഞ്ഞു...

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

മറ്റാരുടെയോ പല്ലാണ് വായ

കവിത വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ വാഷ്ബേസിനു മുമ്പിൽ നിന്ന് തേക്കുന്നത് പോലല്ല മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ മുറ്റത്തോളം പോന്ന പറമ്പാണത് ഒരോ പല്ലും ഓരോ ചെടിയാണ് മുക്കും മൂലയുമാണ് അതിന്റെ ഇലയും നിറവും നിലവും വെവ്വേറെയാണ് തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്. നാവു പോലൊരാൾ...

മഴ നനയാപ്പെണ്ണ്…

കെ. എസ്. രതീഷ്പെണ്ണേ, നീ അറിഞ്ഞോ ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്. വാ നമുക്ക് ഈ ഇറയത്ത് ഇത്തിരി നേരം  ഇരിക്കാം മഴയുടെ കുളിരേറ്റ് പാതി നനഞ്ഞ കൈകോർത്തിരിക്കണം ഞാനപ്പോൾ വിയർക്കുന്നുണ്ടാകും നീ ചിരിക്കും ഇടയ്ക്ക് കൊള്ളിയാൻ മിന്നലിൽ നീ എന്നെ മുറുക്കെ പുണരും മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ കാലിലെ...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...
spot_imgspot_img