Homeകവിതകൾ

കവിതകൾ

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല.തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം.ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ കേറി...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

ഒരു ജാതി കുട

നിഖിൽ എപുറത്തെ ഇരുട്ടിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളത്തിൽ വീണ് ഒലിച്ചുപോയതാണ് ആ വെളുത്ത കാലൻ കുടഒരു ജാതി കുട മഴ പെരുകിയപ്പോൾ രക്ഷിക്കാൻ കഴിയാത്ത പാഴ് വസ്തു അയാൾ ഉച്ചത്തിൽ പ്രാകിമഴനിന്ന് വെള്ളം...

കറുത്ത ജോയി

കവിതലിഷ ജയൻഞാൻ പഠിച്ച ഒൻപത് ബി യിൽ രണ്ട് ജോയിമാരുണ്ടായിരുന്നു കറുത്തജോയിയും, വെളുത്ത ജോയിയും ! കറുത്ത ജോയി പിൻബഞ്ചിൽ ഏറ്റവും അറ്റത്ത് ചുളുങ്ങിക്കൂടി ഇരിക്കും ... വെളുത്തജോയി മുൻബഞ്ചിൽ ഒന്നാമതിരിക്കും .. ടീച്ചർമാരെല്ലാം അവനെ മാത്രം നോക്കി പഠിപ്പിക്കും...

ഒന്നായ നിന്നെയിഹ…

കവിതപ്രസാദ് കാക്കശ്ശേരിനീര്‍ന്ന് തന്നെ കിടക്കുന്നു ഊര്‍ന്ന് പോയ ഒന്ന്.തിട്ടമില്ലാത്ത എണ്ണങ്ങള്‍ ചുറ്റിലും വന്നും പോയും നിരക്കുന്ന ഇന്ന്.മറ്റൊന്നായി ഇരട്ടിച്ച് എണ്ണിയെടുക്കാന്‍ മാത്രം ഒന്നുമില്ലാത്ത ഒന്ന്.എണ്ണിയെണ്ണിക്കുറഞ്ഞതോ എണ്ണപ്പെട്ടതോ; നാളിതുവരെ വിരല്‍മടക്കി ഗണിക്കപ്പെടാന്‍ ഉരുവം പൂണ്ട ഉശിരും ഉയിരും.ഓര്‍മ്മകളുടെ സാറ്റ് കളിയില്‍ ആദ്യം പൂത്യം എണ്ണാനാവാതെ ഒന്നായിറങ്ങിപ്പോയ ഒളിയിടം.പുഴയുറഞ്ഞ ഞരമ്പുമായ് ഫ്രീസറിന്‍ കണ്ണാടിക്കാഴ്ചയിലേക്ക് ഒറ്റപ്പെട്ട 'ഇമ്മിണി ബല്ല്യേ' ഉത്തരം.ഇപ്പോഴിതാ വിധി,ഉപചാരക്കണക്കില്‍ നിഷ്ക്രിയമായി നാണമില്ലാതെ ഒന്ന്.ഒന്നായ് മൂക്കത്ത് വിരല്‍വെച്ചവര്‍ അപഹസിക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...
spot_imgspot_img