Homeകവിതകൾ

കവിതകൾ

ഓർത്ത് തോൽക്കുമ്പോൾ

അജേഷ് നല്ലാഞ്ചി കിണറ് മണ്ണ് മണക്കുന്ന കാറ്റാണ് മരിപ്പ് കാണാൻ ആദ്യമെത്തിയിട്ടുണ്ടാവുക കൈതപ്പായയിൽ പൊതിഞ്ഞ രണ്ട് കാലുകളാണ് അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന് തേഞ്ഞും കറുത്തും പോയ നാലുകാൽ ബെഞ്ചിലാണ് തോറ്റു പോയൊരു മനുഷ്യൻ വശങ്ങളിലേക്ക് വീണുപോവുമോ എന്ന മട്ടിൽ വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ കയറിന്റെയറ്റത്ത് കാക്കപ്പൊന്നിന്റെ തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച ഉറക്കച്ചടവുള്ള ഒരു കുട്ടി ആരുടെ കൈകളാണ് തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ ഒരു ദൂരക്കാഴ്ച്ചയ്ക്ക് കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു സ്വപ്നത്തിൽ പോലും വന്ന്...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...

അവിലമ്മ

കവിത ആർഷ എസ്സ് പിള്ളവിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്.നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

കവിയും കല്പണിക്കാരനും 

സതീശൻ ഒ. പി. പണ്ടു പണ്ടു വെറോണിക്ക  എന്ന നഗരത്തിൽ  ലൂസിഫർ എന്നൊരു  കവിയുണ്ടായിരുന്നു. കാട്ടു പൂക്കളെ പറ്റി സന്ധ്യയെപ്പറ്റി  കാമുകിമാരെ പറ്റി  അയാൾ അതി മനോഹരമായി  കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ പല പൂക്കളെ  അയാൾ പല പേരിട്ടു വിളിച്ചു. പല ദിവസങ്ങളിലെ സന്ധ്യകളെ   അയാൾ  പലതായി തന്നെ ആസ്വദിച്ചു.കാമുകിമാർ അദ്ധേഹത്തിനു ഒരു ഭാരമേ ആയിരുന്നില്ല. അപ്പൂപ്പൻ...

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

തത്ത്വമസി

അസൂയ തോന്നും വിധമാണ് പലപ്പോഴും അവളുടെ ചലനങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ വയസായ കുഞ്ഞിനെ പോലെ ലോകത്തിന്റെ സകല വിസ്മയങ്ങളും അവളുടെ കണ്ണിൽ വിരിയിച്ചെടുക്കുന്നതു കാണാം. അപ്പോഴൊക്കെ പിടിച്ചു മടിയിലിരുത്താൻ തോന്നും. തൊട്ടടുത്ത...

ബൊമ്മ

കവിതകുരീപ്പുഴ ശ്രീകുമാർഅറിയാനില്ലൊരുപായം അതീവ സുന്ദര നടനം മാന്ത്രിക വചനം യാന്ത്രിക ചലനം അരയ്ക്കു കെട്ടിയ കാണാച്ചരടിൽ കൊരുത്തനക്കും വിരലേ അഴിച്ചു നോക്കൂ തിരിഞ്ഞു ഞാൻ നിൻ മുഖത്തു തന്നെ തകർക്കും. ഞാനും നീയും നമ്മളുമെല്ലാ- മാരുടെ കയ്യിലെ ബൊമ്മ?...ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...
spot_imgspot_img