Homeകവിതകൾ

കവിതകൾ

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

യാത്രാമൊഴി

കവിത ബിനോയ് വരകിൽപ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു.ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി.ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?"ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..."ഫ്രോയ്ഡ് :...

നിന്നെ ഓർക്കുമ്പോൾ

ഹണി ഹർഷൻനിന്നെയോർക്കുമ്പോഴെല്ലാം ഞാൻ, കടലിലറ്റുവീണ ഒരു വാൽനക്ഷത്രത്തിന്റെ തുണ്ടാവാറുണ്ട്... തിരികെപ്പോവാനൊരു പാഴ്ശ്രമം പോലും നടത്താതെ , പണ്ടൊരിക്കൽ ഈ കടലായിരുന്നെന്റെ ആകാശമെന്നു വെറുതെ വീമ്പുപറയും...നിന്നെയോർക്കുമ്പോഴെല്ലാം ഞാനൊരു ഒറ്റത്തുള്ളി മിഴിനീരാവും... വെള്ളം വറ്റിത്തീർന്ന ജലാശയം വിട്ട്, മേഘം...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

അകം പൊരുൾ

കവിതരാധാകൃഷ്ണൻ പെരുമ്പളപുറത്തിറങ്ങാനാവാത്തതിനാൽ അകത്തേക്കിറങ്ങുന്നു. ആകസ്മികമായി തുറന്നു കിട്ടിയ ചെറുകവാടത്തിലൂടെ നൂണിറങ്ങുന്നു.ആദ്യമാദ്യം ഒന്നും കാണാനാവുന്നില്ല. പുറത്തുള്ളതിനേക്കാൾ ഇരുട്ട് ഇരുണ്ട ഇടനാഴികൾ, മുറികൾ, ഗുഹകൾ, ഗുദാമുകൾ ...ഇരുട്ടു കെട്ടിക്കിടക്കുന്ന ഗലികൾ, വെളിമ്പറമ്പുകൾ അമാവാസിയേക്കാൾ ഇരുണ്ട ആകാശംതപ്പിത്തപ്പി നീങ്ങുമ്പോൾ പതിയെ പല ദിശകൾ തെളിയുന്നു വഴികൾ പിരിയുന്നു ഒന്നു രണ്ടായി പിന്നെ പലതായി പിളർന്നു...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ്സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല...
spot_imgspot_img