Homeകവിതകൾ

കവിതകൾ

കരുതലുകൾ

കവിത സി. എസ്. രാജേഷ് ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞുങ്ങൾ ആഹാരം കളയുന്നില്ല പരിസരത്തെ ഉറുമ്പുകളെ അവരുടെ ഭാഷയിൽ പേര് വിളിച്ച് പതിവായി പങ്ക് നല്കുന്നുപ്രകൃതിയെ സംരക്ഷിക്കുന്നുഉറുമ്പുകൾ ആഹാരം ബാക്കി വെക്കുന്നില്ല നമ്മിൽ നിന്ന് വ്യത്യസ്തമായി അതു വിതച്ചു വേവിച്ചോരെയോർത്ത് ആദരവോടെ കൊണ്ട് ചെന്ന് കൂടിനുള്ളിൽ സൂക്ഷിക്കുന്നുപ്രളയങ്ങളെ അതിജീവിക്കുന്നു....ആത്മ...

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഒരു വിത്തും കനമുള്ള ഒരു വാക്കും

മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഒരു മരം, നൂറു ചില്ലകള്‍, ആയിരം തളിരുകള്‍, പൂക്കള്‍,പൂമ്പാറ്റകള്‍, കായ്കള്‍, കിളികള്‍, തണലും, കാറ്റും, കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും, അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും, നാട്യമില്ലാത്ത ആയിരം നന്മകളും..!എന്നാല്‍ ഒരോ വാക്കിനുള്ളിലും; വിദ്വേഷത്തിനും, വിരിഞ്ഞുമുറുകലുകള്‍ക്കും പകരം, കുറ്റങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം, സ്‌നേഹവും,...

നാല് ഗാന്ധി കവിതകൾ

ഗാന്ധി / കെ.വി ജ്യോതിഷ്റ കൊണ്ട് വരച്ചു തുടങ്ങിയ ചിത്രത്തിൽ നിന്നും ക്ഷ വരപ്പിച്ചവനെ കണ്ട് ഗാന്ധി ക്രുദ്ധനായ്!കടലറ്റം നീണ്ടു കിടക്കുന്ന ക്യാൻവാസിൽ ഗുഹാമുഖത്തി ലേക്കൊരുവഴി......ചിത്രങ്ങളിൽ കോറിയിട്ട ഗാന്ധി സ്വപ്നങ്ങളിൽ നിന്നും രാജ്യം പിടഞ്ഞ് വീഴുന്നത് കണ്ടായിരിക്കണം ആശംസകൾ സ്വീകരിക്കാതെ തെരുവിൽ കൊല്ലപ്പെട്ടവന്റെ ചോരക്കറയുടെ "റ "യിൽ വടികുത്തി നിന്നത്_______________________________ആരാണ് ഗാന്ധി?...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

സമയതാളം

കവിത സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ. നിന്റെ നനഞ്ഞ കാല്പാടുകൾ കാറ്റിലാറിപ്പോകുന്നതും കാത്ത് അവിടെ ഞാനിരുന്നു. നിന്റെ നനവിനെ കാറ്റെടുത്തില്ല സന്ധ്യ തോർന്നില്ല.. എന്റെ നിൽപ്പിന് ശിൽപ്പങ്ങളോട് സാമ്യം തോന്നി തുടങ്ങുന്നു. സമയം എന്നെ കൊത്തി പണിയുന്നു. നിന്റെ നഗരം ഇപ്പോഴും അതിപ്പോഴും ശബ്ദ സാഗരത്തിന്റെ ചൂട് പറ്റാറുണ്ടോ റോഡുകളിലിപ്പോഴുമുണ്ടോ പഴയ ട്രാമുകൾ. അവരെന്റെ കാമുകിമാർ അന്ധരായ തെരുവുഗായികകൾ. ഇപ്പോഴും നട്ടുച്ചയ്ക്കും റോഡിലൂടെ...

പാവകളി

ഞെട്ടറ്റു വീണിട്ടും തലപൊക്കിയ ഓർമ്മകളുടെ കനച്ച ഗന്ധമായിരുന്നാ പാവക്ക്. നിലംപൊത്തി തറയുടെ ചുണ്ടിൽ ചുംബിക്കവേ, മോഹങ്ങൾ കെട്ടിപ്പൂട്ടി വെച്ച ഉപ്പുമാങ്ങാ ഭരണിയിലേക്കായിരുന്നു അവളുടെ നോട്ടം. ഒരിക്കൽ പച്ച മാങ്ങാക്കൊതി പറഞ്ഞന്നു കൊണ്ടുത്തന്നതാണാ ഉപ്പുമാങ്ങ ഭരണി. പാകമാകാൻ കാത്തിട്ടോ വായിലേക്കെടുത്തില്ലെങ്കിലും, മണ്ണിലേക്കെടുത്തല്ലോ!!! നാളേറെയായി ഉപ്പു കുടിച്ച് ജീർണിച്ചിരുന്ന സ്വപ്നങ്ങൾ കല്ലിച്ചു...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...
spot_imgspot_img