Homeകവിതകൾ

കവിതകൾ

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

ചായം

ജയേഷ് വെളേരി ചായം പൂശിയിടത്താണ് കണ്ണുകളുടക്കിയത് കരിമഷിയാണെന്ന് തോന്നുമെങ്കിലും കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി ദേഹം തൊടുമ്പോഴാണ് ഇളകുന്നതാണ് ചുരുണ്ടു കൂടിയതാണെന്ന് ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ് ചായം ഒന്നിപ്പിച്ചതാണെന്ന് മനസ്സിലായത് നടവഴിയിലും ഇരുളിലും പിന്നാമ്പുറത്തും ആകാശത്തും അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ ചായക്കൂട്ടുകൾ കണ്ണിൽ കവിളിൽ നെഞ്ചിൽ രോമ കൈകളിൽ.. ഓരോ ചായക്കുത്തുകളും ഓരോ പ്രതീകങ്ങളായിരുന്നു കോപത്തിന്റെ പ്രണയത്തിന്റെ പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

സീത തന്നെ രാമാ

കെ.വി. ജ്യോതിഷ്ശരി രാമാ നിന്റെ രാജ്യം ചോരചോർന്നൊലിക്കുമ്പോൾ ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു ഓർമ്മകളുടെ വിറ്റുവരവിൽ ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു. നേരം പുലർന്നപ്പോൾ നീ...

വിശപ്പ്

കവിത ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന ഷർട്ടുകാരന്റെ നാലാമത്തെ തൊഴിയെന്റെ അടിവയറ്റിലാണ് കൊണ്ടത്.ആഴത്തിലൊരാണി കേറും പോലെ പൊള്ളൽ ഉണ്ടായപ്പോൾ, ഇരുകയ്യുമെടുത്തു ഞാൻ വയറ്റത്തു ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും നീളമുള്ള ഒരുത്തനെന്റെ കൈകൾ വിടുവിച്ചു പിന്നിലൊരു ചരട് കൊണ്ടൂരാ കുരുക്കിട്ട് മുറുക്കി. ചെറുപ്പത്തിൽ ഞാനും അനിയത്തിയുമറിയാതെ തട്ടിലെ പലകയിൽ അമ്മയുടെ സാരിത്തുമ്പ് കൊണ്ടച്ഛൻ കെട്ടുന്ന അതേ കുരുക്ക്. എത്ര വലിച്ചാലും പൊട്ടിക്കാൻ മെനക്കെട്ടാലും വീണ്ടും കുരുങ്ങുന്നവ.എന്തിനാണത് കെട്ടിയതെന്ന് എത്ര ചോദിച്ചിട്ടും അച്ഛനന്ന് മറുപടി തരുമായിരുന്നില്ല. ഞങ്ങൾ കണ്ടത് കൊണ്ടായിരിക്കാം പലപ്പോഴുമതേ ശീല തിരികെ ഭദ്രമായി അമ്മയുടെ കീറിയ ഒരൊറ്റ സാരിക്കൊപ്പം ചേർത്തു വച്ചത്..ഏതോ...

പ്രിയപ്പെട്ട ആമിക്ക്

റെജില ഷെറിൻപ്രിയപ്പെട്ട ആമീ, നിന്റെ സ്മൃതിപഥങ്ങളിൽ ദുഖസാന്ദ്രം ഉറഞ്ഞ അതേ പ്രണയമിതാ…ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ എന്റെ വാക്കുകളേയും നിർദ്ദയം കുടിച്ച് വറ്റിക്കുന്നു, ഞാനുണങ്ങുന്നു.വഴുക്കൻപ്രകൃതത്താൽ അക്ഷരങ്ങളിൽ ചിലത് തെന്നിമാറുന്നു; ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന് ഭ്രാന്തമായ് അലറുന്നു.വീണ്ടും നിശ്ശബ്ദത കനക്കുന്നു, ഞാൻ അസ്വസ്ഥയാകുന്നുജീവിതം വകഞ്ഞ് മാറ്റി നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി ഞാൻ മൗനമാർന്ന്...

ഏകാന്തതയിലെ ചിരികൾ

കവിത പ്രദീപ് പൊറ്റമ്മൽഒറ്റരാത്രി കൊണ്ടാണ് ഞാനും നീയും ഐസലേഷനിലായത്, പാതിമുറിഞ്ഞ മരണങ്ങൾ കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ ശൂന്യതയുടെ പകർപ്പുകൾ എത്ര പെട്ടന്നാണ് ഏകാന്തതയിലായത്.... അവളുടെ ഒറ്റപ്പായയിലേക്കു പരിഭവം തളിക്കാനെത്തിയപ്പോഴേക്കും പുറം ചായ്പ്പിൽ ഒരു നോട്ടം മാത്രം ബാക്കി വെച്ച് ഏറെ നേരം .... ശ്വാസം തികയാതെ , നിശ്ചലമായ ഗ്ലൂക്കോസ് കുപ്പികൾ മരുന്നു മണത്തിന്റെ ഒറ്റപ്പെടലുകളാണെന്നറിഞ്ഞിട്ടും, അപ്പുറവും ഇപ്പുറവുമാകുകയാണ് നമ്മൾ...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോഅതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...
spot_imgspot_img