Homeകവിതകൾ

കവിതകൾ

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

ഭൂപടം

സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ ലോകഭൂപടം ചുവരിൽ തൂക്കിയിട്ട് ടീച്ചറ് പറഞ്ഞു നമ്മളെ ഈ ഭൂമിയെ പരത്തി വെച്ചാൽ ഇതുപോലിണ്ടാവും.. കൊള്ളാം..കൊള്ളാം.. ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും? ടീച്ചറൊന്നു പതറി ഇന്ത്യയെന്ന് പറയണോ? ഇവിടെയാണ്‌ നാമെന്ന് ഇന്ന് പറഞ്ഞാൽ ചിലപ്പോ നാളെ അവര് പറയില്ലേ ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..! എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

അതിര്

ഇഖ്ബാല്‍ ദുറാനിസ്വന്തമായ് അതിരടയാളമിട്ട പോലെ.മുന്നോട്ട് തിരയടിച്ചും പിന്നോട്ട് ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ് മോഹത്തി - ലാവുമ്പോള്‍.കരയെ വാരി പുണര്‍ന്നും.ആരോ തടഞ്ഞപ്പോലെ പിന്‍വലിഞ്ഞും.ശരിക്കും കടലിന്റെ അതിരടയാളം സ്വന്തമാക്കുന്നു.നമുക്കുള്ളിലെ ചില പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

മരിച്ചവരോടൊപ്പം

കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ് ഞാനും ഇങ്ങനെയായത് കൈ പിടിച്ച് നടത്തേണ്ട സമയത്ത് ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു കാലുറപ്പിക്കേണ്ട സമയത്ത് ആകാശം വകഞ്ഞ് പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ് അവരെന്നോട് ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ തേടുന്നതിനെ കുറിച്ച് സംസാരിച്ചത് ശേഷിപ്പുകളുടെ ഒരു ഭാഗം...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...
spot_imgspot_img