Homeകവിതകൾ

കവിതകൾ

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

കവിയും കല്പണിക്കാരനും 

സതീശൻ ഒ. പി. പണ്ടു പണ്ടു വെറോണിക്ക  എന്ന നഗരത്തിൽ  ലൂസിഫർ എന്നൊരു  കവിയുണ്ടായിരുന്നു. കാട്ടു പൂക്കളെ പറ്റി സന്ധ്യയെപ്പറ്റി  കാമുകിമാരെ പറ്റി  അയാൾ അതി മനോഹരമായി  കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ പല പൂക്കളെ  അയാൾ പല പേരിട്ടു വിളിച്ചു. പല ദിവസങ്ങളിലെ സന്ധ്യകളെ   അയാൾ  പലതായി തന്നെ ആസ്വദിച്ചു.കാമുകിമാർ അദ്ധേഹത്തിനു ഒരു ഭാരമേ ആയിരുന്നില്ല. അപ്പൂപ്പൻ...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

പ്രണയബലി

കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടിഇത്തവണ ഞാനായിരുന്നു ബലിയാട്.സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ പാട്ടുകൾ ബോധം മറഞ്ഞ് പ്രണയം മാത്രം.രാത്രിയിലും ഇറങ്ങി നടക്കും ഹൃദയം പൊട്ടുംവരെ തനിച്ചിരിക്കും.എല്ലാം വെറുതെ. കഥ തീരുമ്പോഴേക്കും എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ ഒരു...

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...
spot_imgspot_img