Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
നീന്തൽ
കവിത യഹിയാ മുഹമ്മദ്
കടൽ.
കുഞ്ഞിനെ
കൈവെള്ളയിൽ കിടത്തി
കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ
എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട്
മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ്
നീന്തി നീന്തി
നാടും കാടും കടന്ന്
മലയുടെ
ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും
അവനുച്ചിയിൽ നിന്ന്
താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ.
വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...
കവിതപ്പുറത്ത്
കവിത
അഞ്ജു ഫ്രാൻസിസ്
മഴ തുളുമ്പുന്ന,
ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത്
ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ,
താഴെ ഒരു കടുക് പോലെ
നമ്മുടെ വീടെന്ന്
നീ ഞെട്ടും.
നമ്മള് പോയ കാടുകള്,
കിതച്ച് കേറിയ കുന്നുകള്,
ഒരു കരിമ്പച്ച തുള്ളിയായ്
നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും.
നമ്മള്
കുപ്പീലിട്ട് വളർത്തിയ
സ്വർണ...
ചില രഹസ്യധാരണകൾ
കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട
രണ്ടു പേർ
തമ്മിൽ
സംസാരിക്കാൻ
തുടങ്ങുമ്പൊഴേ
പഴയൊരു
മഴക്കാലം
ഉള്ള് തണുപ്പിക്കുംനിലാവുംമഴയും
മഴവില്ലും
ചമ്പകപ്പൂക്കളും
ഉള്ളിൽ വരിയായ്
നിരന്നു നിൽക്കും...അക്ഷരങ്ങളിൽ
പിടഞ്ഞില്ലെങ്കിലും
ഉള്ളിലവരൊരു കവിത
അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ
രഹസ്യമായ
വേഴ്ചയിൽ നിന്ന്
ഇരുട്ട് പരത്തി
വെളിച്ചമുണ്ടാക്കുംകാറ്റിൽ
വാക്കുകളുടെ
മുടിത്തുമ്പു തട്ടി
നോക്കിന്റെ
കള്ളിമുള്ളുകൾ
കോർത്ത്
അവർ
പരസ്പരം
കവിതയാവും....
...രേഷ്മഅക്ഷരി.
കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക.
പുസ്തകങ്ങൾ
'എതിർഛായ' ( കവിതാ സമാഹാരം)
'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...
കവിതയിലമരണം
രതീഷ് കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ
കൂടുകെട്ടിപ്പാർത്ത
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...
കോൺസ്റ്റബിൾ കുട്ടൻപിള്ള
കവിത
യഹിയാ മുഹമ്മദ്ഓർമ്മയുടെ
വിഴിപ്പു ഭാണ്ഡങ്ങൾ
തെരുവിലെവിടെയോ വലിച്ചെറിഞ്ഞ്
കോൺസ്റ്റബിൾ കുട്ടൻപിള്ള
യാത്രയായിഅന്തിക്കള്ളിൻ്റെ
പാതി വെളിൽ
ഓർമ്മയുടെ വേതാളത്തേയും
തോളിലേന്തി
അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം
അടർന്നുവീണെന്ന്
മുതിർന്ന ഓഫീസറുമാർ
അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ
കവലയിൽ
വെയിൽ കുത്തുകൾ തിന്ന് തിന്ന്
വഴി പറഞ്ഞു പറഞ്ഞ്
അയാൾ ആവിയായ് ഉയരുന്നുണ്ടാവും.
നഗരത്തിൻ്റെ നെടുംതൂണായ
കാവൽക്കാരനാണെന്ന്
നാട്ടുകാർ...
പതാക
കവിത
ബാലകൃഷ്ണൻ മൊകേരിമുഷിഞ്ഞൊരു വൈകുന്നേരം,
പണിയുടുപ്പുമാറാതെ
അങ്ങാടിയിൽ വന്ന കിട്ടേട്ടൻ
മടിയിൽ വെച്ച കൂലിപ്പണത്തിൽ നിന്ന്
ഒരു പതാക
സാഭിമാനം പൊതിഞ്ഞുവാങ്ങി
തലയുയര്‍ത്തി നടക്കുമ്പോള്‍
ചോദിച്ചു ഞാൻ
ഇതെന്താണ് കൃഷ്ണേട്ടാ ?
ഇതോ, ചെറ്യോനേ, ഒരു കൊടിയാണ്
നമ്മുടെ ദേശീയപതാകയാണ്,
നിരന്തര സമരങ്ങളിലൂടെ,
നിരവധി ജീവാര്‍പ്പണത്തിലൂടെ
നമ്മുടെ നാട്
സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം
നമുക്കിവിടെ
തലയുയര്‍ത്തി ജീവിക്കാനും
വഴിനടക്കാനും
ഉടപ്പിറപ്പുകളെ
ഭരണകേന്ദ്രത്തിലയക്കാനും
കരുത്തുതന്ന
സ്വാതന്ത്ര്യത്തിന്റെ...
ഡിസംബർ ആറ്
കവിത
സതീഷ് കളത്തിൽഅഹങ്കാരികളായ
പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ
അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന
തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ
മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു
തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം
പിറന്ന ദിനം;
ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ...
എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ
രഗില സജിഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ്
മായ്ച്ച് കളയുക.വർത്തമാനത്തിന്നിടെ
കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.
ചായക്കോപ്പയിലൊട്ടിയ നിന്റെ
ചുണ്ട് തുടച്ചു നീക്കി.
കിടക്ക വിരിയിലെ മണം
കുടഞ്ഞിട്ടു .
നീ മറിച്ചു നോക്കിയ പുസ്തകത്തിലെ
നിന്റെ വിരലുകൾ മടക്കി വച്ചു.
നീ പാകം ചെയ്ത...
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു.
റോബോ തന്ന ചായ കുടിച്ചു
കാളവണ്ടി വന്നു
പോവാൻ നേരമായല്ലോ..
റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത
മനുകൈരളിഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.


