Homeകവിതകൾ

കവിതകൾ

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോഅതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...

ഒരു പാറ പുഴയാകും വിധം

കവിതസുനിത ഗണേഷ്ദൂരെയായിരുന്നു..ദൂരെ..ദൂരെ ഒരു പുൽച്ചാടി തന്റെ മെല്ലിച്ച കാലുകൾ കൊണ്ട് സ്വപ്നദൂരങ്ങളെ അളന്നു കൊണ്ടിരുന്നു. കനവുകൾ വെന്ത തട്ടകത്തിൽ അതിന്റെ നേർത്ത ചർമം നീറിക്കൊണ്ടിരുന്നു.പച്ചമരുന്നുകൾ വേരാഴ്ത്തി നിൽക്കുന്ന പുഴക്കരയിൽ മൃതസഞ്ജീവനി തിരയുന്നു പുൽച്ചാടി.. കുഴയുന്നു കാലുകൾ.. പാറ... മുന്നിലിപ്പോൾ ഒരു പാറ മാത്രം. നെറുകയിൽ അണിഞ്ഞ കിരീടത്തിലെ മരതകം പോലെ തിളങ്ങുന്നു അവൾ തേടും മരുന്ന്....

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...

പടർന്നു പായുന്ന കനൽ

(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ് ചില നേരം മനസ്സ്...നിനക്കറിയും എന്ന ഉറപ്പിൽ ഞാനുറച്ച് നിൽക്കുന്ന മണ്ണിലും ചില നേരം തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ നീയെന്ന ഉറപ്പ് എൻ്റെയുള്ളിൽ നിന്നും പൊള്ളിയടരുമോയെന്ന ഭയം! അവിടെ നിന്നും തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി കാലു തണുപ്പിക്കാൻ ഇത്തിരി തണലോ, വെള്ളമോ ഉള്ളിടത്തേക്ക്...പക്ഷേ, വഴിയാകെ കനല് പടരുന്നു. നീയെന്ന ഉറപ്പ്! ഉള്ളൂ പൊള്ളിയടരുന്നു. ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...
spot_imgspot_img