Homeകവിതകൾ

കവിതകൾ

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

മരിച്ചവരോടൊപ്പം

കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ് ഞാനും ഇങ്ങനെയായത് കൈ പിടിച്ച് നടത്തേണ്ട സമയത്ത് ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു കാലുറപ്പിക്കേണ്ട സമയത്ത് ആകാശം വകഞ്ഞ് പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ് അവരെന്നോട് ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ തേടുന്നതിനെ കുറിച്ച് സംസാരിച്ചത് ശേഷിപ്പുകളുടെ ഒരു ഭാഗം...

അർത്ഥാന്തരങ്ങൾ

കവിത കവിത എച്ച്കവിത കൊരുക്കുവാൻ കടലാസ് നൂലിൽ വാഗ്‌മുത്തുകൾ കൊരുത്തിട്ടു... കൊരുത്തു കൊരുത്തു പോരവേ പഴയ പളുങ്കുമാലയുടെ ഛായ തെളിഞ്ഞു തെളിഞ്ഞു കാണുന്നു, ചിലയിടങ്ങളിൽ... കൊരുത്ത നൂലിൽ നിന്നടർത്തിയ മുത്തുകൾ വീണ്ടുമൊട്ടുവാൻ ശ്രമിച്ചു... ഛായ തോന്നിയാൽ കൊടും കുറ്റവാളിയാകുമതുറപ്പ്‌.... ഒറ്റവലിയാൽ നൂല് പൊട്ടിച്ചു മുത്തുകൾ ചിന്നിച്ചിതറിച്ചു.... അവയോ? വാക്കുകൾ കൊരുത്തവളെ പരിഹസിക്കും...

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

(കവിത)ആദി1അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ3.ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു4.ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു.5.ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം6ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ7ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ8എ-ത്ര ദൂരെയാണ്...

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

ദ ഇന്ത്യ സ്റ്റോറി

കവിത വർഷ മുരളീധരൻ ഇവിടം പ്രതിസന്ധിയിലാണ്. ഇരുകാലുകളിൽ സമാന്തരമായി സമരജാഥ മുന്നേറുന്നു. ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും അവരെ തളർത്തുന്നതേയില്ല. ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച് അവർ നടക്കുകയാണ്.മുട്ടിനു സമീപം സമരത്തിന്നാളു കൂടി. വിലക്കയറ്റവും ജാതിക്കൊലയും മറ്റുമായിരുന്നു കാരണം. ജലപീരങ്കികൾക്കും കണ്ണീർവാതകത്തിനും അവരെ തളർത്താനായില്ല. അതവരെ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...
spot_imgspot_img