Homeകവിതകൾ

കവിതകൾ

അജയ് രാമചന്ദ്രന്റെ കവിതകൾ

അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്‌ ആഴത്തിൽ അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.വേരുകൾചില്ലകളാകെയടർന്നു വീണാലും കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും വേരു ബാക്കിയാവും വേരുപോയ വഴിയുണ്ടാവും വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌ പുഴകടന്ന് മലയറിയാതെ ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം.. വെയിലാകുന്നതിനു മുൻപേ നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം.. അങ്ങനെ...

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…

ആദിമുലകളുടഞ്ഞ ഒരുവൾ മുലകളെ കുറിച്ചോർത്തു... ആദ്യം മനസ്സ് നീറ്റി പിന്നെ, മുലചുണ്ടിൽ മുറി വീണു, മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ വരണ്ടു, അടിതട്ടിലെ ആഴമളക്കാൻ വന്നവർ, ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..ഓർമ്മകൾ കളകീറി ഒഴുകി...!! പകൽമാന്യന്മാർ, സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ, വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല.തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം.ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ കേറി...

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...

കുഴിയാന

നിഖിൽ. എ.കുഴിയാനയെ ആനകൾ അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല ആകാശപ്പൊക്കത്തിൽ വെള്ളം ചീറ്റാറില്ലപക്ഷെ ഒരിക്കലും മദംപൊട്ടാറില്ല ചങ്ങലയുരഞ്ഞ് പൊട്ടിയ വൃണപ്പാടുകളില്ല തോട്ടി കൊളുത്തി വലിച്ച മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി വെയിലത്ത് മൂന്നാൾ ഭാരംപേറി ഞെരുക്കി തളർത്തി നഖം പൊടിച്ച് മുറിവ് പൊട്ടിച്ച് നടത്തിക്കാറില്ലാത്തതുകൊണ്ട് കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...
spot_imgspot_img