Homeകവിതകൾ

കവിതകൾ

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

റിബലുകള്‍ ശരണം വിളിക്കുന്നു

ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി- പ്പുറത്ത് നിന്ന് റിബലുകള്‍ ശരണം മുഴക്കുകയാണ്.. സിന്ദൂരം പടികയറുമ്പൊഴേക്കും ധീരനായൊരു ദൈവം ഇറങ്ങിയോടുന്നു.. അശുദ്ധിയുടെ നാലാംഘടകവും പേറി പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ.. പത്‌നിയുടെ മാറത്തേക്കും പെങ്ങളുടെ അടിവയറ്റിലേക്കും ഭക്തന്റെ ശൂലങ്ങള്‍ പാഞ്ഞടുക്കുന്നു അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര്‍ പുലഭ്യം പറയുന്നു.. അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്‍ക്കാര്‍.. അവര്‍ തന്നെയാണ് സര്‍വ്വപ്രപഞ്ചനായിരുന്ന...

സന്ധ്യാ പക്ഷി

കവിത ആതിര കെ തൂക്കാവ്ഈ നഗരത്തിലൊരു ഗ്രാമമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല, എന്നാൽ സ്വപ്നലോകങ്ങളിൽ പക്ഷികളായി മാറുന്ന നമുക്ക് ചേക്കേറുവാൻ നഗരത്തിന്റെ ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും പടരുന്ന സന്ധ്യകളിൽ അനേകായിരം പാർവ്വണ കുടീരങ്ങൾ കണ്ടെത്താം, പക്ഷി മണം പടരുന്ന ആളൊഴിഞ്ഞ സമുച്ചയങ്ങളിൽ മനുഷ്യനായിരിക്കെ സാധിക്കാത്ത സ്വപ്‌നങ്ങൾ കോർത്തൊരു കഥ പറഞ്ഞ് ആദിയെ നോറ്റിരിക്കാം, പുലരുമ്പോൾ വീണ്ടും ചിറകുകൾ കുടഞ്ഞുപേക്ഷിച്ച് സ്വന്തം ദിക്കുകളിലേക്ക് നടന്നകലാം മൗനം കൊണ്ട്...

ഉയിർത്തെഴുന്നേൽപ്പ്

കവിത നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും. പാകമാകാ കുപ്പായമെന്ന മട്ടിൽ നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും. കുതറിയോടും. കയ്പ്പിന്നടരുകൾ ഉറയും. തിരക്കുകൾ പെറ്റിടും തെരുവുകൾ നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ നിങ്ങൾ സമരസപ്പെടും.ചെറുവിരലനക്കം കൊണ്ട് പോലും നിങ്ങളതിനെ ഭേദിക്കുകയില്ല. ആഴങ്ങളിൽ മൗനപ്പെടും. സ്വയം രാകി മൂർച്ചപ്പെടും.അതിൽ പിന്നെ...
spot_imgspot_img