Homeകവിതകൾ

കവിതകൾ

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

അകത്തേയ്ക്ക്

കവിതഅഞ്ജു ഫ്രാൻസിസ്അരിയിടുന്നതിനും അടുപ്പണയ്ക്കുന്നതിനുമിടയിലെ കുഞ്ഞു നേരങ്ങളിൽ അവൾ പഴേ സ്വപ്നങ്ങളോർക്കുംകറിവേപ്പിലയ്ക്ക് പറമ്പിലോട്ടിറങ്ങുമ്പോൾ കറാച്ചിപ്പുല്ലുരഞ്ഞ പച്ച മണങ്ങളിൽ താൻ കാടേറുന്നെന്ന് വെറുതെ വിചാരിക്കും.അടുക്കളപ്പുറത്ത്, കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും, വിചാരങ്ങളുടെ കാടിറങ്ങിയവൾ വീട് പറ്റുക.അരകല്ലു ചാലിലെ വെള്ളം വീണു വഴുക്കുന്ന അടുക്കളമുറ്റത്ത് വിരലൂന്നി, തെന്നാതെ നടക്കുമ്പോളവൾ, അലുത്ത പർവതങ്ങളോർക്കും.തിളച്ചു പൊന്തിയ പാലിൽ നുരഞ്ഞ തിരകളും കടലും കാണുംചിരകിവീഴുന്ന തേങ്ങയിൽ മഞ്ഞ് പെയ്യുന്നിടങ്ങൾ കാണും.വൈന്നേരം...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

നിറയെ പേരുകളുള്ള ഒരുവൾ

അശ്വനി. ആര്‍ ജീവന്‍പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല!................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത.പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും.മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...

Suicide Note of a Teacher

Abhilash BalanBefore long, it will be time to depart, Counting days, a few days to go; says the calendar. Gallops the hour hand asap.I walk the...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...
spot_imgspot_img