Homeകവിതകൾ

കവിതകൾ

നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം

കവിത അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ, കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു തീർത്തവനെന്ന നിലയിൽ അയാളുടെ കാഴ്ച മാത്രം കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ മുറിവുകളുടെയോർമ്മ. അതിന്റെ അതിരുകൾ, വണ്ടികേറി മരിച്ച മുത്തശ്ശി പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ കുറിച്ചിട്ട...

അവൾ മരിച്ചവനോട് പറയുന്നത് 

ഗായത്രി സുരേഷ് ബാബു  നിന്നോടുള്ള പ്രണയം പഴുക്കുന്ന ചില രാത്രികളുണ്ട്. കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും  ഞാൻ ഞെട്ടാത്തപ്പോൾ നീ എന്റെ ചെവിയിൽ പതിയെ ഊതും. നിനക്കറിയുന്നതിലുമേറെ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് നീ വിയർത്തു കുതിർന്ന വലത്തേ  ഉള്ളംകൈ എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

ബഹുവചനം, ഏക വചനം

ചന്ദന എസ്. ആനന്ദ്ഒരു നീ. ചില നിങ്ങള്‍. ഒരുമിച്ചു നമ്മള്‍. എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍. തിരിവുകള്‍, ചരിവുകള്‍. ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ, ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത് അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം. വാക്കുകള്‍ കഥകള്‍...

അജയ് രാമചന്ദ്രന്റെ കവിതകൾ

അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്‌ ആഴത്തിൽ അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.വേരുകൾചില്ലകളാകെയടർന്നു വീണാലും കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും വേരു ബാക്കിയാവും വേരുപോയ വഴിയുണ്ടാവും വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌ പുഴകടന്ന് മലയറിയാതെ ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം.. വെയിലാകുന്നതിനു മുൻപേ നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം.. അങ്ങനെ...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

രമണി

കവിത മാനസി പി.കെരമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും.ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
spot_imgspot_img