Homeകവിതകൾ

കവിതകൾ

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

ജയഭാരതി

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്എത്രയേകാദശി നോറ്റൊരു രാധയെ- ന്നെത്രയും വിസ്മയത്താലെ ഞാന്‍- കണ്ടതും കൊച്ചു ഭസ്മക്കുറി കൊണ്ടൊരു രേഖയാല്‍ എത്ര വിശുദ്ധിയാല്‍ നിന്നു നീ ധന്യയായ് സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ- ങ്കിലെന്നത്ര പരിഭവം- കൊണ്ടു കൂമ്പും മിഴി എത്ര കൊതിച്ചു ഞാന്‍ നിന്മുഖശ്രീയിലെ കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍ആത്മ...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി.അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്

കവിതയഹിയാ മുഹമ്മദ്ഒരു ഒഴിവുദിവസം ചുമ്മാ അലക്കാനിറങ്ങിയപ്പോൾ അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു മുഹമ്മദേ ഇതൊക്കെ ചെയ്യാൻ നിനക്കൊരു പെണ്ണുകെട്ടിക്കൂടെ?ചോദ്യം തികച്ചും ന്യായമാണ്. രണ്ട് ദിവസം മുമ്പ് മാതു ഏടത്തിയും ശൈമേച്ചിയും എന്റെ വിവാഹ പ്രായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.അടുക്കളയിൽ കരി കൊണ്ട്...

മറവി

കവിത അനുശ്രീ"ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?" പുഴയും കാടും അതിരിട്ട, നിലാവ് ചാറിത്തുടങ്ങിയ ഒരു സന്ധ്യക്ക്, അയാളവളോട് ചോദിച്ചു. അവൾ പറഞ്ഞു, "ഓ കെട്ടും". പുഴയിലേക്ക് കുഞ്ഞുകല്ല് 
പെറുക്കിയെറിഞ്ഞു കൊണ്ട് അയാൾ വെറുതെ ചിരിച്ചു. അപ്പൊഴേക്കും നിലാവ്, വെയിലു പോലെ തിളക്കം വച്ചു. "നീ മരിച്ചൂന്ന്...

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

പഴുത്തില

കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ?പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനുംനീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽപിന്നെയും നീ വിളിപ്പൂ മടിയിൽ...
spot_imgspot_img