Homeകവിതകൾ

കവിതകൾ

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….

ആദിൽ മഠത്തിൽ1 സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക് അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ ജനൽ വെളിച്ചത്തിൽ മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2 ഇരുണ്ട ഗർത്തത്തിൽ വീണൊടുങ്ങി ഉറക്കം. പുലരുന്നതും കാത്ത് കിടക്കുമ്പോൾ -അഗാധതയിൽ നിന്നും കേൾക്കുന്നു അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ ജനാലയിലൂടെ തുറിച്ചു നോക്കവെ.3 പതിഞ്ഞ കാലടികൾ തണുത്ത...

അവൾ പറക്കുമ്പോൾ

കവിതബിബിൻ ആന്റണിഅവൾ പറക്കുമ്പോൾ ചിറകൊക്കെ ഒതുങ്ങി നില്ക്കണം തുത്ത്‌ താഴ്ന്നിരിക്കണം ചുണ്ടുകൾ 'ഇവിടുണ്ടേ ', 'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ അറിയിച്ചോണ്ടിരിക്കണം.അവൾ പറക്കുമ്പോൾ, ആകാശം കാണുമ്പോൾ 'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും', 'മിസ്സ്യൂ' എന്നും ഇടയ്ക്കിടെ കുറുകണംഅവൾ പറന്നാലും നിലംതൊട്ടിരിക്കണം അടുപ്പു നേരങ്ങളിലൊക്കെ അടുക്കളയിൽ ഒപ്പുവക്കണംപറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ, കാറ്റാൽ ദേശംവിട്ട്...

വാടക മുറികളെക്കുറിച്ച്

ബിൻസി മരിയ 1 വാടക മുറികളെക്കുറിച്ച് വാടക മുറികളെക്കുറിച്ചാണ്. ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്. ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍, നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും. ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...

ഗോത്രം

ഗോത്രകവിതസിജു സി മീനചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

ഇരുട്ട്

സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ ഇരുട്ടുപറന്നുവന്ന് മരക്കൊമ്പിലിരിയ്ക്കുന്നു. മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ പാടത്തുപരക്കുന്നു. ചെറിയചെറിയ പേടികള്‍ ഈയ്യാംപാറ്റകളെപ്പോലെ ഒറ്റയ്ക്കും കൂട്ടായും പറന്നുവരുന്നു. വെളിച്ചവും ഞാനും കെട്ടിപ്പിടിയ്ക്കുന്നു. ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു. ഇരുട്ട് ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു. കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍ പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയെ നോക്കിനില്‍ക്കുകയാണൊരാള്‍. അവള്‍ക്കുചുറ്റുമുള്ള ഇരുട്ട് അയാളുടെ നോട്ടത്തെ അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്. ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ അവള്‍ക്കുചുറ്റും വാലാട്ടിനടന്ന് മോങ്ങിക്കൊണ്ട് മടങ്ങുകയാണത്. അവള്‍ക്ക് അയാളെക്കാണാനാവാത്തതുകൊണ്ട് അയാള്‍ക്ക് അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...
spot_imgspot_img