Homeകവിതകൾ

കവിതകൾ

ചന്തിക്കാപ്പഴം

കവിതവിപിതസ്കൂളിൽ വച്ച് പണ്ടൊരിക്കൽ പേരക്കാ വലിപ്പത്തിൽ അടികൊണ്ടുരുണ്ട് പഴുത്തൊരു ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന് എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ പഴുപ്പിക്കുന്ന കന്നിത്തട്ട്, അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ ചോന്ന ഒരു പഴമാരുന്നു സൂര്യൻ.അടികൊണ്ട് നിക്കറു നനഞ്ഞപ്പോ, അപ്പൻ സാർ പാടി, "അരുവികൾ പള പളയൊഴുകി വരുന്നൊരു പുഴയുടെ പേരെന്ത്...

നിന്നെ കാണാൻ തോന്നുമ്പോൾ

ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ് നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക് ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ് ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...

(കവിത)

മാവോ വർഗ്ഗീസ്‌രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചുചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നുഅൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ...

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ് കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍ പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു, മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ, നമ്മുക്കിടയിലെ രാജ്യം ചുരുങ്ങിപ്പോയത് ? അതിര്‍ത്തിവേലികള്‍ പൂക്കള്‍ നിറഞ്ഞ പരുത്തിച്ചെടികളായ് മാറിയിരിക്കുന്നു അതിലെ രണ്ടുപൂക്കാളായ് കാറ്റത്ത് തലയാട്ടി, തലയാട്ടി നമ്മള്‍ ചേര്‍ന്നിരിക്കുന്നു ഇപ്പോള്‍...

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...

പഴുത്തില

കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ?പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനുംനീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽപിന്നെയും നീ വിളിപ്പൂ മടിയിൽ...
spot_imgspot_img