Homeകവിതകൾ

കവിതകൾ

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...

പ്രേതം

കവിത ഷംസ്   പാതിരാവിലൊരു പ്രേതമെന്റെ പാതിരാവണ്ടിക്കു കൈകാട്ടി   മഞ്ഞും മാറാലയും കൊണ്ടു മുറുക്കിവെച്ച ജനാല ഒറ്റച്ചിമ്മലിൽ സുതാര്യമായി.*   ഊരിവീഴുന്നു ഓർമ്മപ്പത്തായത്തിൻ ഓടാമ്പലുകൾ, ചിറകടിച്ചുയരുന്നു മറവിക്കുഞ്ഞുങ്ങൾ.   ഒരേ മരം മണം അതേ നഗരം തീരം   കാന്തമേറ്റതു പോലെൻ അകക്കാന്തികൾ, സ്വയം കുരുങ്ങിപ്പോയ ചിലന്തികൾ.   സമയത്തോടുള്ള വഞ്ചനയത്രേ ഓർമകളുടെ ജനിതകം.   അതിനാൽ പാതിരാത്രിയിലെ പ്രേമമേ, ഈ പാതിരാവണ്ടി നീയേ തെളിക്കുക തിരിച്ചെന്നെ നടത്തുക.   കാലമേ ഇനി ബാക്കിയായിട്ടുള്ളൂ.     *വിജയലക്ഷ്മിയുടെ...

നടത്തം

കവിത ബിജു ലക്ഷ്മണൻ പ്രഭാത സവാരിക്കിടയിലെ ഞങ്ങളുടെ കണ്ടു മുട്ടൽ ഒരു കൊടും വളവായിരുന്നു.വീടോ പേരോ അറിയാത്തത്പുഞ്ചിരി കൊണ്ട് പ്രഭാതപ്പൊട്ട് തൊടാൻ ശ്രമിക്കുന്ന യാനം. അതിൽ കൂടുതൽ വാചാലമായാൽ ഞങ്ങൾക്കിടയിലുള്ള കവിത നഷ്ടപ്പെട്ടേക്കാം...ചുരുക്കി ചുരുക്കി കാരണം പറഞ്ഞാൽ ഉദയ സൂര്യ ചുവപ്പിൽ വേണം ദിനനടത്തങ്ങളുടെ അടയാളം.ദിനങ്ങളേറെയായ് ആ കാഴ്ച്ചയുടെ നഷ്ടം കൊളുത്തായ് തൂക്കിയിട്ടിട്ട്.നല്ലപാതിയെന്നെയിന്നൊരു ചോദ്യത്തിൻ മദ്ധ്യാഹ്ന ചൂടിൽ കണ്ണിരുട്ടിന്നക , ത്തളത്തിലേക്കാനയിച്ചു.നങ്കൂരമിട്ട കപ്പലിൽ സ്വപ്നത്തിൽ സഞ്ചരിക്കുന്ന വാർദ്ധക്യമായിരുന്നു ഉത്തരംനിരൂപണത്തിൽ ബാല്യവും കൗമാരവും പിന്നെ... പറഞ്ഞാലാരും വിശ്വസിക്കാത്ത ചെങ്കുത്തും.പ്രണയം മരണം വാക്കുകൾക്കിടയിൽ ഒരു കൊളുത്തിട്ട പാലവും.ആത്മ ഓൺലൈൻ...

തായി ൻ്റെ തൊണ്ടിയെമ്മെ

മലവേട്ടുവഗോത്രഭാഷാ കവിത ഉഷ എസ് പൈനിക്കര ചിത്രീകരണം : ഹരിതതായി ൻ്റെ തൊണ്ടിയെമ്മെ തായി കൈമെച്ചി തായി തായി ൻ്റെ തൊണ്ടിയെമ്മേ ബെളുതെ തണാറും കയ്മെയും കയിതിലും മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്..പാളെത്തൊപ്പ്ലെ...

(കവിത)

മാവോ വർഗ്ഗീസ്‌രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചുചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നുഅൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

ഫാസിസ്റ്റുകാലത്തെ വർത്തമാനം

റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ അവർ അടിച്ചൊതുക്കും. ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ അവർ തല്ലിക്കെടുത്തും. മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ അവർ ഒടിച്ചുകളയും. ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ അവർ തെരുവിൽ ചിതറിക്കും. എതിരിൽ വരുന്ന ചോദ്യങ്ങളിൽ അവർ ചോദ്യചിഹ്നം നിരോധിക്കും. തെരുവുകളിൽ പുക വിതച്ച് അവർ രക്തം കൊയ്യും. അധികാരങ്ങളെ കൈയ്ക്കു...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...
spot_imgspot_img