Homeകവിതകൾ

കവിതകൾ

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

che-tta

Aadi Jeevarajche-tta A tongue will hop from roof to teeth; A man will weave from roof to floor.che- for the Cherished seed on our plates; tta- for the Tarnished...

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിതസിന്ധു മാങ്ങണിയൻപയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും തെളിവു തേടി കാണണും മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട കാട്ടിലേറിന്റ പേരെങ്കു അറിവും തുണെയും ആകണും അന്നം തന്ത മണ്ണു തൊട്ടു മലെന്തെയ്യത്തുനെ കാവിലമ്മെ ഉത്തപ്പെമ്മാരെ കാലുപുടിച്ചു മലെ കേറുത്തെകാട്ടുപെരുവയിമ്പെ മിനെലിനടന്ത കരിന്തണ്ടെ...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ട്രോൾ കവിതകൾ – ഭാഗം 13

വിമീഷ് മണിയൂർ ബഹിരാകാശ കവിത ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം...

പ്രണയിക്കുമ്പോൾ

സുനിത ഗണേഷ്പ്രണയിക്കാനായി നിങ്ങൾ ഒരു എലിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് മാളത്തിനകത്തെ ഇരുട്ടു മാത്രമേ കാണാൻ കഴിയൂ. പ്രണയിക്കാനായി നിങ്ങൾ ഒരു തവളയെ കണ്ടുപിടിക്കരുത്. ആഴമുള്ള കിണറ്റിൽ ഇറ്റു വെള്ളത്തിനായി നിങ്ങൾ ദാഹിക്കും. നിങ്ങൾ ഒരു എട്ടുകാലിയുമായി പ്രണയത്തിലാവരുത്. നിലപാടുകൾ അത് കാലിൽ നിന്നും കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരു ഞണ്ടിനെ പ്രണയിക്കുകയേ ചെയ്യരുത്. അതു നിങ്ങളെ...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...
spot_imgspot_img