Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
സമാപനം
കവിത
മധു ബിപുല്‍മേടുകള്‍,
കാട്ടു പൊന്തകള്‍,
കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍…
കിനാവുകള്‍ ആകാശത്തോളം ഉയരുമ്പോഴും
കാലില്‍ വലിയുന്നുണ്ട്.
മനസ്സു നീര്‍ത്തി
ചിറകു വിടര്‍ത്തി-
യെഴുതി പഠിക്കുമ്പൊഴും
താഴേക്ക്
വലിക്കുന്നുണ്ട്.
പൊട്ടിക്കാന്‍ കൊതിയീ കടിഞ്ഞാണ്‍
ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍
മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍
പക്ഷെ
ഇരുളുന്നു
സായന്തനത്തിന്‍ പൊടി
കഴുകിക്കളയാനായി
നിലാവിന്റെ പൊയ്കയിലേക്ക്...
മുലയൂട്ടുന്ന മേഘങ്ങൾ
കവിത
ജാബിർ നൗഷാദ്
തോളെല്ലിനടിയിലെ വറ്റിയ
പൊയ്കയിലൂടെ ഒരുറുമ്പെന്റെ
പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ്
ആലിംഗനങ്ങളാഗ്രഹിക്കുന്ന
നേരമാണിതെന്നതിനാൽ
തടുക്കുവതെങ്ങനെ
ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ്
ജനാലയ്ക്കിപ്പുറം ശൈത്യവും.
രണ്ട് ഋതുക്കൾ ഇണചേരുന്നത്
ജനാലചില്ലിലിരുന്നാണ്,
എന്റെ തൊലിപുറത്തിരുന്നാണ്.
ഈ മനോഹര നിമിഷത്തിൽ
രണ്ടുവരിയെഴുതാതെയെങ്ങനെ.
അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ
അരികുകൾ കയ്യേറി.
ആദ്യം കുന്നിക്കുരുവോളം പോന്നൊരു
അക്ഷരതെറ്റാണ് പെറ്റുവീണത്.
വെട്ടിയും തിരുത്തിയുമത്
ചെറുതല്ലാത്തൊരു മേഘമായ്.
അതിനുള്ളിലൊരാകാശമുണ്ട്.
മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ
പാടുകൾ കണക്കെ കുറെ
ചിതറിയ മേഘങ്ങളുണ്ട്.
അവയെ...
പാപിയുടെ മുഖം
നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍
ഇരുണ്ട് പോയ ഒരു മാനമുണ്ട്
പാപിയുടെ മുഖത്ത്
പൊറുക്കലിന്റെ
അമ്പിളിയൊളിയെ കാത്തിരുന്ന്
പാപ ഭാരത്താല്‍
പേടിയുടെ വിയര്‍പ്പില്‍
ചോരപ്പൊടി ഇറ്റിവീണ്
അനുനിമിഷം കരുവാളിക്കുന്ന മുഖം.
വിയര്‍ക്കാന്‍ ഉള്ളില്‍
നീരുപോലുമില്ലാത്ത മുഖം.
ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക്
തിരികെ നടക്കുന്നതെങ്ങനെയെന്ന്
ആലോചിക്കുന്ന മുഖം.
നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന
ശിക്ഷയുടെ കൊടൂരതയില്‍ നിന്ന്
തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ
കഴുത്ത്...
തടവ് പുള്ളി
അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന്...
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ...
കടലുടൽ
കവിത
യഹിയാ മുഹമ്മദ്
ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള
ഒരു കടലുടൽ
രണ്ടു ചുഴികൾ
കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും
പാൽനുരതിര
രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ
ഏകം
തുഴയില്ലാതെ
തുഴയുന്ന വഞ്ചിക്കാരൻ
ഇരുകൈകൾ
പരപ്പ്
രണ്ടു കാലുകൾ
നീലിമ
ഉടൽ.മല തുള്ളിപ്പായുന്ന
പുഴയൊഴുക്ക്
അഴിമുഖപ്രവാഹം
നാസിക
അതിനിഗൂഢം
ഒരു വായഗർത്തംനാവ്
പതിയിരിക്കുന്ന തിമിംഗലം
ഭീകരം
ഗർത്തം നീളുന്നു
അത്ഭുതക്കലവറ
മീനുകൾചിപ്പികൾ, മുത്തുകൾ
നീരാളികൾ
വിഷസസ്യങ്ങൾ
കടൽപുഴുക്കൾ!കടലാമ
മണൽപ്പരപ്പ്
അതിലേക്ക്
ഊഴ്ന്നിറങ്ങിപ്പോയ
ഒരു മനുഷ്യൻ
ശ്വാസം കിട്ടാതെ പിടയുന്നു.
കിതയ്ക്കുന്നു
തുഴയുന്നുഅവിടെ
എവിടെയോ ആണെന്ന് തോന്നുന്നു
ഒരഗ്നിപർവ്വതം
ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം
ചിന്നിച്ചിതറാൻ പാകത്തിൽ
തിളച്ചു...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
Letters to Milena by Franz Kafka
വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം
മനുഷ്യനെങ്ങനെയാവും ലഭിച്ചത്?
ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും
അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും.
മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്.
കത്തുകൾ കുറിക്കുകയെന്നാൽ
അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന
പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം.
കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല.
വഴിനീളെ അവ...
ഒറ്റ
അപര്‍ണ എംവല്ലാത്തൊരങ്കലാപ്പാണ്
രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍
ഒറ്റയ്ക്കെണീക്കല്‍, അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട്
എത്ര അകലേയ്ക്ക് നോക്കിയാലും
ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്
വെറുതെ ഭയപ്പെടുത്താനെങ്കിലും
ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും. ലോകത്തിലെ സകലമാന വിഴുപ്പുകളും
എനിക്കു സമ്മാനിച്ച പ്രണയത്തേ...


