Homeകവിതകൾ

കവിതകൾ

കാവൽ

കവിത സിന്ദുമോൾ തോമസ്വിഷാദങ്ങളുടെ താഴ് വരയിൽ  നിന്ന് ഒരു കാറ്റ് നിശ്ശബ്ദം കടന്നുവരുന്നുണ്ട് ചൂളമരക്കൊമ്പിൽ കുരുങ്ങി നിലവിളിക്കുന്നുണ്ട് കാപ്പിച്ചെടി തലപ്പുകളെ ഉലച്ചുകളയുന്നുണ്ട് കുരുമുളകു വള്ളികളെ ഭീതിയിലാഴ്ത്തുന്നുണ്ട് മുറ്റത്തെ മാവിൽ നിന്നു തളിരുകൾ കൊഴിക്കുന്നുണ്ട് ഉണ്ണി സ്വപ്നങ്ങളെ ഞെട്ടടർത്തുന്നുണ്ട് ഉണങ്ങാത്ത മുറിവുകളെ നീറ്റുന്നുണ്ട് കൊളുത്തിവെച്ച മെഴുകുതിരി നാളത്തെ...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

കാരിപ്പൊടത്ത്

മാവിലൻ ഗോത്രഭാഷാ കവിതഅംബിക പി വിപെളിച്ചെട്ട് പറിയെ സമയാണ്ട് പർന്നകേനെ ഏന് ചൂണ്ട് നിക്കർന്ന മൂട്കോട്ട്ന തെളിക്കെ തെളിക്കെക് പിടെയൊളിപ്പത്ള്ള ചതിത്ത കനപ്പെട്ന മൂട് നാണല്ന്ത് തൊടരടാ...? ഏറന കറ്ത്ത മെട്ടക്ക്ണ്ടെ നിക്കറ് പേടിപ്പ്ക്ന്...? മെല്ലെ ഓഡ്ഡോണെ മെല്ലെ നടെത്ത്‌ പർക്ക്ന എന്നെ നാ...

മൗന സന്ദേശം

ചന്ദന എസ്. ആനന്ദ്ചില മൗനങ്ങള്‍, തലവേദനകള്‍, ഒന്നുമില്ലായ്മകള്‍. പലപ്പോഴും നിര്‍വചിക്കാനാകാത്ത ആ ഒന്നുമില്ലായ്മകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍, ചോദ്യചിഹ്നമാകുമ്പോള്‍. മൗനങ്ങള്‍ രാത്രിയുടെ വേലിപ്പടവുകള്‍ തകര്‍ത്തിറങ്ങി പോകാറുണ്ട്. പുഞ്ചിരികളെ ഭാഗം വച്ചു കൊണ്ട് യാത്ര തിരിക്കാറുണ്ട്. ആരോടും പറയാതെ...

ഉറക്കത്തിനും മുൻപ്

കവിത പ്രിൻസി പ്രവീൺഅന്യയേ പോലെ നിൽപ്പാണ്, ഉറക്കമെന്നും കിടപ്പറ വാതിലിനപ്പുറം നമ്രശിരസ്സുമായിരാത്രിയുടെ നിഗൂഢതയെ മുഴുവൻ ഇരുട്ട് ആവാഹിച്ചു ചുറ്റുമൊരു സ്വത്വമില്ലാത്ത പ്രഹേളിക തീർക്കയാവും.ആത്മാവ് നഷ്ട്ടപെട്ട മനസ്സ് ശൂന്യമായ ഇടത്തിലൊക്കെ വെറുതെ അലയുംസ്വപ്നങ്ങളൊക്കെ വാതിലിൽ മുട്ടാതെ പുറത്തു കാത്തുനിൽക്കും രാമഴയും നോക്കി.മനസ്‌ നേർവരമ്പിലൂടെ പാതവക്കിനപ്പുറത്തേക്ക് തനിയെ സഞ്ചരിച്ചു തുടങ്ങുംസ്വപ്നങ്ങളൊക്കെ പെറുക്കിയെടുത്തു മറയുന്നൊരാളിന്റെ നിഴലിനെ പിന്തുടർന്ന്താഴ് വാരം നഷ്ട്ടമായ കാറ്റപ്പോൾ വെറുതെ ചുറ്റി...

ഉടലിപ്പോളിവിടെ

കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...

അഞ്ച് കവിതകൾ

(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം നമ്മുടേതായിരുന്നു. ഇന്നിന്റെ നീലാകാശം നിന്റേതും എന്റേതുമായി വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍ പറന്നെത്തുവാന്‍ കഴിയാത്ത ഒരു വലിയ കാടുണ്ടായിരുന്നു. എങ്കിലും, നമ്മുടെ മൈനകള്‍ പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍ മഴ പെയ്തിരുന്നു അവസാന കാഴ്ചയിലും മഴ പെയ്തിരുന്നു. മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച് കടന്നു പോയ...

Night walk

കവിത അശ്വതി രാജൻഇരുട്ട്, കറുത്ത വെൽവെറ്റ് പോലെ പച്ചിലക്കൂട്ടങ്ങൾ, തലയ്ക്ക്‌ മീതെയും വളർന്നു പൊങ്ങിയ ഭൂമിയുടെ മുടിയറ്റങ്ങൾ!Off to the dark! Those glittering velvet eyes on the broken edges of her hair. Was...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...
spot_imgspot_img