Homeകവിതകൾ

കവിതകൾ

കള്ളങ്ങള്‍

കവിതബാലകൃഷ്ണൻ മൊകേരികരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ ചന്നംപിന്നം പാറപ്പൊടിയിൽ എപ്പോഴൊക്കെയോ വീണ പ്രണയത്തിന്റെ ചില വിത്തുകള്‍ നാമ്പെടുക്കാനൊരുങ്ങിയെങ്കിലും, പുളിപ്പിച്ച കള്ളങ്ങളുടെ ജൈവവളം കിട്ടാതെ അവയെല്ലാം മുളയിലേ കരിഞ്ഞു!(adsbygoogle = window.adsbygoogle || ).push({});കാണുന്ന മുഖങ്ങളിൽ കാണാത്ത കള്ളങ്ങളുടെ ചിരിയൊളിപ്പിക്കാനാവാതെവന്നപ്പോള്‍, കൂട്ടുകാര്‍ പിണങ്ങിപ്പോയി! നാട്ടുനടപ്പിന്റെ കള്ളങ്ങളിൽവീണു കടുകുമണിപോലെ പൊട്ടിത്തെറിച്ചപ്പോള്‍ വീട്ടുകാര്‍ പടിയടച്ചു. വേണ്ടപ്പോള്‍...

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '- ഉത്തമഗീതംമധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി.അന്ന് വീട്ടിന് പിന്നിലെ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

നീയും ഞാനും

സുലു കരുവാരക്കുണ്ട്നീ പിരിഞ്ഞതിൽ പിന്നെ നിന്നോളം ആഴത്തിൽ വേരാഴ്ന്ന് പോയിട്ടില്ല ഒരു ബന്ധവും... അത്രമേൽ മൃദുവായി ചുംബിച്ചിട്ടില്ല ഒരു പൂവിലും...അത്രമേൽ ചേർന്ന് നിന്നിട്ടില്ല ഒരു ഹൃദയത്തിലും.... അത്രമേൽ കോർത്തു പിടിച്ചിട്ടില്ല ഒരു...

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...
spot_imgspot_img