Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ട്രോൾ കവിതകൾ (ഭാഗം: 3)
കവിത
വിമീഷ് മണിയൂർ
ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ
അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ.
അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും.
ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും.
ശരീരം മുഴുവൻ...
കഥയെഴുത്തുകാരൻ
കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി
ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട്
എന്നും രാവിലെ
ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന്
കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള
അതിന്റെ ദ്വാരത്തിലൂടെ
പല വൈകുന്നേരങ്ങളിലും ഞങ്ങൾ
ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ
കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ
ഇളംകരിമ്പ് വാസനിച്ചിരുന്നു.
ഇന്നും
കടല്...
ഉറക്കമില്ലാത്തവർ വാഴ്ത്തപ്പെടട്ടെ
അനു
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർരാത്രി കുറുകുമ്പോളുള്ളിലൊരു
ആന്തൽ വിലങ്ങും.നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ,
ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ,
മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ.
ഇവരുടെയൊപ്പം...
ഉയിരെടുപ്പുകൾ
കവിത
അജേഷ് നല്ലാഞ്ചിതീവണ്ടിച്ചക്രങ്ങൾക്ക്
തലയില്ലാത്ത ഉടലുകളോട്
തോന്നുന്ന
പ്രണയത്തെക്കുറിച്ചാണ്
'ഉയിരെടുപ്പെന്ന' കവിത
പറയാൻ ശ്രമിക്കുന്നത്നിസ്സഹായതയുടെ ചൂളം വിളികൾ
ചെവി തുളയ്ക്കുകയും
കൂട്ടിമുട്ടൽ മരീചികയെന്ന്
പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾചുവന്ന പിടിയുള്ള ചങ്ങല വലിച്ച്
ഈ കളിയൊന്നു നിർത്തി
പുത്തനൊന്നു തുടങ്ങാമെന്നോർക്കുമ്പോൾ
വാതിൽപ്പടിയിൽ നിന്നകത്തേക്ക്
ആഞ്ഞു തള്ളിയിട്ടും
എത്തിപ്പെടാതിരിക്കുമ്പോൾബോഗികൾ നിറയെ
വീട് നഷ്ടപ്പെട്ടവർ
നിറയുമ്പോൾഉയിരിന്റെ
പാതയിരട്ടിപ്പിക്കൽ
ആസാധ്യമെന്നും
ഓരോ അണുവിലും
വേർപെടുത്തിയാൽ
പൊട്ടിത്തെറിച്ചേക്കാവുന്ന
യുറേനിയമാണെന്നും കൂടി
തിരിച്ചറിയുമ്പോൾ
ആശങ്കകൾ ഇല്ലാതാവുംരതി...
യക്ഷിയുടെ മരണം
കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു
വേഷഭൂഷാദികളിൽ പൊതിഞ്ഞ
തുടു മാറും,തുടുതുടുത്ത തുടകളും,
നാഭീതടങ്ങളും
പക്ഷികൾ കൊത്തിപ്പറിച്ചു
അക്ഷികളമ്പരന്നു
കക്ഷികളോടിമറഞ്ഞു
സാക്ഷിയായ കാലം
മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി
ഇന്നുമാ യക്ഷിയുടെയാത്മാവ്
സ്വപ്നസഞ്ചാരിണിയായലയുന്നു
എന്നിൽനിന്നു നിന്നിലേക്കും
നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...
കടല്
കവിത
ഗായത്രി ദേവി രമേഷ്
ചീമു ചിണുങ്ങി,
ഉസ്സ്ക്കൂളിൽ എല്ലാ
പിള്ളേരും കടൽ
കാണാമ്പോയി
ഞാമാത്രം പോയില്ല.തിരയെണ്ണണം,
കക്കാ പെറുക്കണം,
കടലമുട്ടായിയും
പഞ്ഞിമുട്ടായിയും
തിന്നണം.ആഴ്ചക്കൊടുവിൽ
പണിക്കാശ് കിട്ടും,
അപ്പൊ കടൽ കാണാം
കക്കാ പെറുക്കാം
പഞ്ഞിമുട്ടായിയും ബാങ്ങാ
പിന്നൊരു കൂട്ടം കൂടിയുണ്ട്,
ആനവണ്ടിയില് പൂവാം
അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി,
മൂന്നെണ്ണി, നാലെണ്ണി
ആഴ്ചക്കവസാനം വന്ന
ദിവസങ്ങളെല്ലാമെണ്ണി,
പുത്തനുടുപ്പിട്ടു, മുടിയിൽ
റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ
കേറി...
പ്രണയം അതിജീവനത്തിലാണ്
കവിത
ഭൗമിനി
എത്രയോ,
മിണ്ടാതിരുപ്പുകളുടെ
കടുത്തനീറ്റലിൽ
ഉപ്പു വിതറിയൂട്ടി
പ്രണയമതിന്റെ
എല്ലുന്തിയ ഉടലിനെ
മിനുപ്പിക്കുന്നു.എത്രയോ,
ഇറങ്ങിപ്പോകലിന്റെ
ആഴങ്ങളിൽ
മുങ്ങിച്ചാകാതെ
പ്രണയമതിന്റെ
കെട്ടുപോയ
കണ്ണുകളും തുറന്നു
പൊന്തി വരുന്നു.എത്രയോ,
തിരിച്ചുവരവിന്റെ
ധന്യതയിൽ
ഉന്മാദം പൂണ്ടു
പൂത്തുലഞ്ഞ്
നില തെറ്റാതെ
പ്രണയമതിന്റെ
ചുവടുകളെ,
ഒരു ഉറപ്പിന്മേൽ
കൊളുത്തിയിടുന്നു.എത്രയോ
മുൾവേലികളിൽ
കൊരുത്തും
ചോരയൊലിപ്പിച്ചും
മുറിഞ്ഞുപോകാതെ
ഒട്ടിയൊട്ടിപ്പിടിക്കുന്ന
ആത്മാവിലേക്ക്
പ്രണയമതിന്റെ
അതിജീവനത്തെ
ചേർത്തുവയ്ക്കുന്നുപ്രണയമേ...
നീയെന്നും
നിലനില്പു സമരത്തിന്റെ
കൊടിപിടിക്കുന്നു.
പ്രണയികളോ,
രക്തസാക്ഷിയെപ്പോലെ
അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email...
ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്
നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന
വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല
ഏകാകിയുടെ നഗരം,
ചങ്ങലയറുക്കുന്ന
ഉന്മാദിയെ,
അവന്റെ ഭാഷയെ,
ശരീരചലനങ്ങളെ
സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച
യാത്രയുടെ ഭാരമില്ലായ്മയില്‍
പാതയിലൊരു മരം
സ്വപ്‌നം കാണുന്നുണ്ട്,
കടലിരമ്പം
ഉള്ളിലൊതുക്കിയ
ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത
നിന്നെയോര്‍ത്ത്,
ആകാശച്ചെരുവില്‍ നിന്ന്
മഴവില്ലൊടിച്ചെടുത്ത്
ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍
നഗ്നമായൊരുവള്‍
കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം
ചുവന്നപൂക്കള്‍ കൊണ്ട്
ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍
ഖജുരാഹോയിലേക്ക്
കൂട്ടുന്നു.
മുലചുരന്ന ഞാന്‍,
എന്റെയും നിന്റെയും...
ഒറ്റ നക്ഷത്രം
കവിത
ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ്
ഏകാകികൾ,
അവിടെ
കനൽചിന്തകളുടെ
കുന്നിൻമുകളിൽ
ബുദ്ധശിലകളായി
തപം ചെയ്യുന്നു...താഴെ,
താഴ്വാരങ്ങളിലേക്ക് നോക്കൂ
മൗനങ്ങളിൽ നിന്നും
ഭ്രഷ്ടായവർ
പരിശുദ്ധ ജലത്തിൽ
തത്തികുളിക്കുന്നു
ബഹളങ്ങളാൽ
ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം
ശ്രീകോവിലിലും
പള്ളി മിനാരങ്ങളിലും
ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ
കുന്നിൻ മുകളിലേക്ക്
കണ്ണും നട്ട്
രാവുകൾക്ക് കാവലിരിക്കുന്നു
ഒരു ഒറ്റ നക്ഷത്രം...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
തെരുവ് നഷ്ടം
കവിത
രംനേഷ് പി വിതെരുവുകൾക്ക്
എന്തൊക്കെയാണ്
നഷ്ടപ്പെട്ടിട്ടുണ്ടാവുക..?
മരണം കൊടുമ്പിരികൊള്ളുമ്പോൾ
കടംവീട്ടാനാകാതെപോയ
റീത്ത് കച്ചവടക്കാരനെ.
നക്ഷത്രചിഹ്നമിടാത്ത
ഹോട്ടലുടമയ്ക്ക്
ചില്ലറ മാറ്റിനൽകുന്ന
ഭിക്ഷക്കാരനെ.
പോലീസുകാർക്കിപ്പോൾ
വേറെപ്പണിയുണ്ടെന്നറിഞ്ഞ്
പണിനിർത്തിപ്പട്ടിണിയായ
അവിശുദ്ധ കള്ളന്മാരെ.
വീട്ടിലേക്കുള്ള അവസാനത്തെ
വണ്ടിയും കിട്ടാതെപോയതുകൊണ്ട്
തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട
ചെറുപ്പക്കാരികളുടെ കിതപ്പ്.
ജനനിബിഡമായ വെെകുന്നേരങ്ങളിൽ
അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ,
വെെരം കൂടിപ്പോയതുകൊണ്ട്
അടിയേറ്റതുകൊണ്ടോ,
ഉടുതുണിവെടിഞ്ഞ്
വൃഷണം ആകാശത്തെക്കാണിച്ച്
ലോകത്തോട് എനിക്കൊരു
നഗ്നസത്യം പറയാനുണ്ടെന്ന-
പോലെ ചത്തുമലർന്ന
ഒരു അജ്ഞാത ശവത്തെ.
തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ
ഇലകൾമാത്രം...


