Homeകവിതകൾ

കവിതകൾ

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻഎഴുതട്ടെ,വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍.നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...

ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്‌നFor me, beauty is a physical sensation.ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും ബാധകമാണ് എന്ന് തോന്നുന്നു. വളരെ കുറച്ച് എഴുതുകയും ആ എഴുത്തുകളിലൂടെ വളരെയേറെ പറയുകയും ചെയ്യുന്ന കവിയാണ് കരുണാകരൻ....

രണ്ടു കവിതകൾ

കവിത ശാലിനിഅപ്പൂപ്പൻതാടികൾഅമ്മയിൽ നിന്നും അടർന്നു വീണ്; കാറ്റിന്റെയൊപ്പം പറന്നു പോയി; അലഞ്ഞു-തിരിഞ്ഞ്; ഒടുവിൽ ആരൊക്കെയോ പിച്ചി ചീന്തി; വലിച്ചെറിഞ്ഞ അപ്പൂപ്പൻതാടികൾ കരയുന്നുണ്ടിപ്പൊഴും ആരാരും കാണാതെ മണ്ണിനുള്ളിലെവിടെയോ.....വിധിന്യായംനിഴൽ ആരുടെ കൂടെ? അവകാശവാദം ഇപ്പോഴും ഉണ്ട്... അമ്മയുടെ ചൂടേറ്റ് വളരാൻ പകൽ വെയിലിന്റെയൊപ്പം; അച്ഛന്റെ കാവലിൽ വളരാൻ രാത്രി നിലാവിന്റെയൊപ്പം എന്ന് വിധി!...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp...

നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം

കവിത അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ, കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു തീർത്തവനെന്ന നിലയിൽ അയാളുടെ കാഴ്ച മാത്രം കിറുങ്ങി വീഴുന്നു.ഇപ്പോൾ മുറിനിറയേ മുറിവുകളുടെയോർമ്മ. അതിന്റെ അതിരുകൾ, വണ്ടികേറി മരിച്ച മുത്തശ്ശി പാറിക്കളിക്കുന്ന ഭൂപടം.ആത്‍മഹത്യയ്ക്ക് തൊട്ടുമുൻപാരോ കുറിച്ചിട്ട...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

വായില്ലാക്കുന്നിലപ്പൻ

കവിത മനീഷഅയാൾക്ക് അവൾ മാത്രമായിരുന്നു കൂട്ട്. ആനക്കൊമ്പിന്റെ നിറമുള്ള, പഞ്ഞിമിട്ടായി ഉടലുള്ള, കാപ്പിക്കുരു കണ്ണുള്ള നായ്ക്കുട്ടി!കട്ടിലിൽ അയാൾ ഉറങ്ങുമ്പോൾ അവൾ താഴെ കാവൽ. മുറ്റത്തയാൾ ഇരിക്കുമ്പോൾ അതിരുകളിൽ അവളുടെ പരിശോധന. അയാൾ കഴിക്കുന്നതൊക്കെ അവളും കഴിച്ചു. അയാൾ അവളെ മടിയിലിരുത്തി ലോകവാർത്തകൾ ചർച്ച ചെയ്തു. രോമക്കാടുകൾ ചീകിയൊതുക്കി. പാലും,കോഴിയും സ്നേഹവും കൊടുത്തിട്ടും തുടുക്കുന്നില്ലെന്നു പരാതി പറഞ്ഞു. ഞാനില്ലയെങ്കിൽ ആരുണ്ട് ഇങ്ങനെ പോറ്റാനെന്നു നിശ്വസിച്ചു.ഒറ്റപ്പെടലിന്റെ നരയിൽ തിളങ്ങിപ്പാറിയ പഴയ കറുപ്പിനെ പരതി, ഉയിർ വേവുമ്പോൾ കൊന്നവടി വെട്ടി അവളെ തല്ലി. ഉമ്മറത്ത് മുള്ളി, മുറ്റത്ത് ഉലാത്തി, വെറുതെ കുരച്ചു കാരണങ്ങൾ കേട്ട് അവൾ ചിന്തിച്ചു. ചിലപ്പോഴെ...

പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ 

കവിത ജാബിർ നൗഷാദ് 1 ഓർമയിലെങ്കിലും നീ വന്നാൽ മതി. എന്റെ ഹൃദയത്തിന്റെ ചുളിവുകൾ നിവർത്തിയാൽ മതി. എത്ര പഴുത്തിട്ടാണീ പ്രേമം അടർന്നു വീണത്. വീഴുമ്പോൾ നൊന്തിരുന്നോ. പാകമാകാത്ത നെഞ്ചുമായ് എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ ലോകം ഇത്ര വലുതായിരുന്നോ. ഒന്ന് തൊടുമ്പോഴേക്കും വെള്ളം വീഞ്ഞാവുകയായിരുന്നോ. തീരെ മെലിഞ്ഞ വേരുകളാൽ അനന്തതയെ തടുത്തു നിർത്താൻ അവരെ പോലെ നമ്മളും...
spot_imgspot_img