Homeകവിതകൾ

കവിതകൾ

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുളചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു.മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

കരയുന്ന കഥകൾ

കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ നീരാണെന്നും, ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞുവെന്നും ബീവി റാബിയയാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഞാനും, മറ്റൊരു അയൽവാസിയും കൂടി സൈദിനെ കാണാൻ പോയിരുന്നു. അപ്പോൾ തന്നാലാകുംവിധം സൈദു ഒരു കാര്യം പറയുകയുണ്ടായി. മരിച്ചുപോയ വേലപ്പനെന്നെ വിളിച്ചുവെന്നു.. എല്ലാം വെറും തോന്നലാകുമെന്നും, നേരത്തിനു മരുന്നു കഴിക്കണമെന്നും, നന്നായി വിശ്രമിക്കണമെന്നും പറഞ്ഞു ഞങ്ങളിറങ്ങി. അന്നു വൈകുന്നേരമാണ് അയൽക്കൂട്ടത്തിനു പെണ്ണുങ്ങൾ കൂടിയത്. അക്കൂട്ടത്തിൽ സൈദിന്റെ ബന്ധുക്കളായ ആമിനയേയും, സൈനബയേയും കണ്ടിരുന്നു. അവരുടെ സംസാരം അവിടൊരു ചർച്ചയുമായിരുന്നു.....

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ട്രോൾ കവിതകൾ – ഭാഗം 28

വിമീഷ് മണിയൂർ പുട്ട്പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള,...

ഒരു മോശം മകളുടെ പ്രാർത്ഥന

കവിതമുംതാസ്. സി. പാങ്ങ്നാഥാ... എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ? എന്നേയ്ക്കുമിവിടെ നിർത്തുമെന്ന പേടി വേണ്ട. ഒരു പത്തു മിനുട്ട് നേരത്തേക്ക് മതി.ഉച്ചമയക്കത്തിനു ശേഷം ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോൾ ഉമ്മയെ വിളിച്ചു കാത്തുനിർത്താതെ നല്ലൊരു ചായയിട്ട് കൊടുക്കാനാണ്.അന്നൊക്കെ കണ്ടപ്പോൾ അത്രമേൽ സ്വഭാവികമായി തോന്നിയ, നരച്ചുവീണ തേക്കിലപോലെ ചുളിഞ്ഞുണങ്ങിയ കള്ളിമുണ്ട് ഏറ്റവും നന്നായി...

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...
spot_imgspot_img