Homeകവിതകൾ

കവിതകൾ

ഒരു പൊട്ടക്കത

കവിത റീന. വിഈ തടിപ്പാലം ഒന്നു കടക്കയേ വേണ്ടൂ ഒടനെ വിളി വരും ന്താന്നല്ലേ ? അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് .ദേഷ്യം വരണ്ട്ട്ടാ ഇനീം വിളിച്ചാ ഉരിയാടില്ലമ്മൂട്ടി കണ്ണുരുട്ടി തീഗോളാക്കും നാക്കു തുറുപ്പിക്കും പേടിക്കട്ടെ അമ്മ ന്തേയ് ....?പറഞ്ഞിട്ടില്ലേ ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ അങ്ങേച്ചെരിവില് പാലരുവിക്കരേല് കണ്ണു തുറക്കാറായ കൂരിയാറ്റണ്ടേന്ന്അപ്പൊ ഒരു കത ഒരു പൊട്ടക്കത എപ്പളും പറയണ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...

കടൽവക്കത്തെ വീട്

(കവിത)അബ്ദുള്ള പൊന്നാനി  കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി.വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി.മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരംകാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും.ഉപ്പിൻ്റെ  രുചിയുള്ള...

ട്രോൾ കവിതകൾ – ഭാഗം 33

വിമീഷ് മണിയൂർ ഒരു നേന്ത്രപ്പഴം ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

ലോക്ഡൗൺ കുടുംബകഥ

കവിത മനോജ് കുമാർ പഴശ്ശികുറേക്കാലമായി വേറിട്ടു കഴിഞ്ഞ ശേഷം അവർ ഒന്നിച്ചു നിന്നു. അതൊരു കോടതി മുറിയായിരുന്നു. വന്നത് ആലോചിച്ചുറപ്പിച്ച ഡൈവോഴ്സിനായിരുന്നു. ഒരു മൂന്നു വയസ്സുകാരി അമ്മയിൽ നിന്നൂർന്നിറങ്ങി ദൂരേയ്ക്ക് ദൂരേയ്ക്ക് നടന്നു. മുഖാവരണം ധരിച്ചതു പോലെ നിശബ്ദമാക്കപ്പെട്ട വരാന്തയാണത്.അത് മാർച്ച് 23 ന്റെ വൈകുന്നേരമായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ അവൾക്കു...
spot_imgspot_img