Homeകവിതകൾ

കവിതകൾ

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

സ്വന്തമായൊരു മുറി(പ്പാട്)

കവിതശിവപ്രിയ സാഗരസ്വന്തമായൊന്നുമില്ലാത്തവള്‍ക്ക് ഏകാന്തതയുടെ കൊടുമുടികള്‍ അടക്കം ചെയ്തിരുന്ന ഒരു മുറി(പ്പാട്) കാലാന്തരങ്ങളിലൂടെ ഒരുവള്‍ നേടിയെടുക്കുന്നു... ശൂന്യതയുടെ അടിവാരങ്ങളില്‍ വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു ... അതില്‍ നിന്നൊരു ചുവന്ന പുഷ്പം പിഴുതെടുത്ത് സ്വന്തമായൊരു മുറിയിലേക്ക് വലിച്ചെറിയുന്നു... വീണിടത്ത് രക്തം പൂവിടുന്നു ... ഒാര്‍മ്മകളുടെ പെയ്ത്തില്‍ ജീവിതത്തിന്റെ  വന്യതയില്‍ കൂട്ടത്തില്‍പെടാത്ത കണക്കുകൂട്ടലുകള്‍ക്ക് നേരെ എണ്ണി തീര്‍ത്ത ദിനങ്ങളുടെ പായ നിവര്‍ത്തിയിടുന്നു...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...

കസേര

കവിത ജസ്റ്റിൻ പി ജയിംസ്കസേരകൾ കാതലുള്ള കഥകളുടെ കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം. പാതിരാക്കും പാതിവെളുപ്പിനും മുറിവിട്ടിറങ്ങും. മൂത്രമൊഴിക്കാൻ. ഇരുട്ടിന്റെ കുട്ടിത്തത്തെ തെല്ലും തല്ലാതെ. രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത പല രാത്രികളിലും പടിഞ്ഞാറേ വാരത്തിൽ ഇരുണ്ടൊരു ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ ജിജ്ഞാസയിൽ ഒരിക്കൽ കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന ചിതലെടുത്തൊരു മരക്കസേര.കാലൊന്നില്ലെങ്കിലും തണ്ടെല്ലിന് നല്ല ബലം. ഒപ്പം ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ വെയിൽച്ചീളുകൾ. പൊള്ളിപ്പടർന്ന പിഞ്ചുകാൽ. നെല്ല് കുത്തിക്കോരിയ യൗവ്വനം. കപ്പയും കാന്താരിയും പരിഹരിച്ച പട്ടിണിസമരങ്ങൾ. മക്കളാറെണ്ണത്തിന്റെ പ്രാരാബ്ധം. 'പറമ്പിലെ പുല്ലു...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

വിലാസമില്ലാത്ത കത്തുകൾ

ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട് ഓരോ കൊല്ലവസാനവും.. വിലാസം തെറ്റി വിഷയം തെറ്റി വഴി തെറ്റി എന്നും.... അത്തർ മണക്കുന്ന മണൽക്കാറ്റ് അടിക്കുന്ന ഒരു വാപ്പാൻടെ ഖൽബും പേറി വരുന്ന കത്ത്.. പട്ടിണി കരിഞ്ഞ വിയർപ്പ് പൊടിയുന്ന നോട്ട് മണക്കുന്ന മദിരാശിയിൽ നിന്ന് ഏട്ടൻടെ കത്ത്.... ഏതോ ഇല്ലത്തുനിന്നും അടുക്കളകടന്ന് അരങ്ങത്തേക്ക് കുതിക്കുന്ന പുകമണക്കുന്ന കത്ത്.... പേറാനാവുന്നില്ല ഇവയുടെ ഗന്ധങ്ങൾ വലിയ കൈയക്ഷരങ്ങളുടെ വിലാസക്കാരെ കണ്ടുപിടിച്ചേൽപ്പിക്കണം.... അല്ലെങ്കിൽ ഗന്ധങ്ങൾ അവർ മറക്കണം.. കത്തുകൾ മറക്കണം.. എഴുത്ത് മറക്കണം.. മറുപടി മറക്കണം... ഹാ... അങ്ങനെയങ്ങനെ കത്തുകൾ മരിക്കണം...... 

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...
spot_imgspot_img