Homeകവിതകൾ

കവിതകൾ

ഭൂതസ്വനം

റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക് അടക്കിപ്പിടിച്ച് കവിത പോലൊന്ന് ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന മരച്ചില്ലവരെ പറന്നുയർന്ന് കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ നഗ്നമാകുന്ന വെയിലുടലിനെ കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ പുഴ മണ്ഡപങ്ങളെ തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ ഭൂതസ്വനങ്ങളിൽ......, അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പതിനാറിൽ ഒരു പ്രണയം ഉണ്ടാവുക എന്നാൽ

കവിതജാബിർ നൗഷാദ് ചിത്രീകരണം മനുചെറുതാവുന്തോറും ഭംഗിയേറുന്ന, മെലിയും തോറും കൂർത്തിറങ്ങുന്ന, വഴി. സ്മരണ.വഴിയിലേക്ക് കുനിഞ്ഞു നിൽക്കുന്നൊരു ചെടി പാതയെ തൊടാനാകാതെ- യൊടുവിലൊരു പൂവിനെയടർത്തുന്നു.ഇലകളുടെ ശബ്ദത്തിൽ നിന്നും കാറ്റിന്റേതിനെ വേർതിരിച്ചെടുക്കുന്ന തിരക്കിൽ പൂവൊരു ഓർമയിലേക്കുരുണ്ടു.പതിനാറിലും പതിനഞ്ചിലും ആടിനിൽക്കുന്ന ഒരാണും പെണ്ണും വഴിയുടെ പെരുപ്പത്തിൽ നിന്നും ഞെരുക്കത്തിലേക്ക് നടന്നു പോയി.ഒറ്റയാളിലേക്ക് ചുരുങ്ങിയ പാതയിൽ വെച്ചവൾ അവന്റെ ചുണ്ടിനു കീഴിൽ ചുംബിച്ചു.ഇലയിൽ നിന്നും കഴുത്തിലേക്കടർന്നു വീണ പച്ചുറുമ്പവളുടെ വേർപ്പിൽ കടിച്ചുതൂങ്ങി.തുള്ളിയാവാൻ കൊതിച്ചു നിൽക്കുന്ന...

എന്റെ നാമത്തിൽ

എം. ജീവേഷ് പോകാൻ പറയൂ ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്. ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ.. വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്, അതെന്റെ കുഞ്ഞിന്റെയോ അമ്മയുടെയോ നെഞ്ചിലേക്കു തന്നെ ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും ഇടിച്ചു നിരത്താനായി തയ്യാറാക്കിയ ബുൾഡോസർ എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ ചരിത്രത്തിലുള്ള...

നൂറാം കോല്

കവിതശരത് മഹാസേനൻഉറക്കം, തെങ്ങിൻ തലപ്പിലെ മിന്നാമിന്നി മൊട്ടുപോലെ അകലങ്ങളിൽ മിന്നിമറയുന്നു, രാത്രി, ഏകാന്തതയിൽ തുഴയെറിയുന്ന തോണിയെ പോലെയലയുമ്പോൾ, ഓർമ്മകൾ ചിലമ്പുന്ന മഴക്ക് കൂട്ടുവരുന്ന ഉപ്പുനീറുന്ന കാറ്റ് തോണിയെ പുലരിയോടടുപ്പിക്കുന്നു,...

പ്രണയരേഖകൾ

കവിതയഹിയാ മുഹമ്മദ്I നീ പോയതിൽ പിന്നെ ഞാൻ പ്രണയകവിതകൾ എഴുതിയിട്ടേയില്ലവളരെ പണിപ്പെട്ടാണേലും ഇപ്പോൾ ഞാൻ എന്നെ തന്നെ പ്രണയിച്ചു പാകപ്പെട്ടിരിക്കുന്നുഇനിയും ഞാൻ പ്രണയകവിതകളെഴുതിയാൽ നിങ്ങളെന്നെ അൽപ്പനെന്നു വിളിച്ചേക്കുംIIപണ്ടാരോ പറഞ്ഞതായ് കേട്ടിട്ടുണ്ട് പ്രണയം ഒരു യാത്രയാണെന്ന് ഉദാ: വടേരേന്ന് കോയിക്കോട്ടേക്ക് പോന്ന പോലെ. എന്നിട്ടോ എന്നിട്ടെന്ത് അടുത്ത ബസ്സില് തിരിച്ചുപോരുന്നു. അപ്പോ പ്രണയവും!? "ഉം "!IIIപറവകൾ ഉയരങ്ങളെ പ്രണയിക്കുന്നു. എന്നിട്ട് അവറ്റകൾ ഉയരങ്ങളിലേക്ക് പറക്കുന്നുപുഴ കടലിനെ പ്രണയിക്കുന്നു. എന്നിട്ട് പുഴ കടലിലേക്കൊഴുകിച്ചേരുന്നു.മേഘങ്ങൾ മണ്ണിനെ...

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ്സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല...

കടങ്കഥ

ശ്രീപാർവ്വതി എസ്‌.'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... .....................'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

നൈരാശ്യഗീതകം

കവിത : പാബ്ളോ നെരൂദ പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു. പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ. എന്നെ ത്യജിച്ചവളേ, ഇതു വേർപാടിന്റെ വേള, എന്റെ ഹൃത്തിനുമേൽ ഹിമപുഷ്പശിഖകൾ പൊഴിയുന്നു ഹേ നഷ്ടശിഷ്ടഗർത്തമേ, കപ്പൽച്ചേതത്തിൻ മഹാഗഹ്വരമേ. യുദ്ധങ്ങളും...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...
spot_imgspot_img