Homeകവിതകൾ

കവിതകൾ

ആറ്റിയത്

തെൽമപ്രളയത്തിന്റെ ചൂടാറി. ആറിയ വെള്ളത്തിൽ മുഖം കഴുകിയെങ്കിൽ ഇത്തിരി ബാക്കിയുള്ള വേദനയും പമ്പ കടക്കും. കടലാസു ചുരുളുകൾ നമുക്കിനിയും വായിക്കാം. ചില മധുരങ്ങൾ സ്ക്രീനിലടച്ച് ഇനിയും കാണാം. നമ്മളാരാണെന്ന് ഇനിയും ആശങ്കപ്പെടാം. ദൈന്യത ഊരിവെക്കാം.Illustration : Subesh Padmanabhan

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്

നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല ഏകാകിയുടെ നഗരം, ചങ്ങലയറുക്കുന്ന ഉന്മാദിയെ, അവന്റെ ഭാഷയെ, ശരീരചലനങ്ങളെ സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച യാത്രയുടെ ഭാരമില്ലായ്മയില്‍ പാതയിലൊരു മരം സ്വപ്‌നം കാണുന്നുണ്ട്, കടലിരമ്പം ഉള്ളിലൊതുക്കിയ ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്, ആകാശച്ചെരുവില്‍ നിന്ന് മഴവില്ലൊടിച്ചെടുത്ത് ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍ നഗ്നമായൊരുവള്‍ കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം ചുവന്നപൂക്കള്‍ കൊണ്ട് ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍ ഖജുരാഹോയിലേക്ക് കൂട്ടുന്നു. മുലചുരന്ന ഞാന്‍, എന്റെയും നിന്റെയും...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ ...!(adsbygoogle = window.adsbygoogle || ).push({});സങ്കടങ്ങളുടെ വേലിയേറ്റത്തി...

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...
spot_imgspot_img