Homeകവിതകൾ

കവിതകൾ

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

മഗ്രീത്തിൻ്റെ വിചിത്ര മരണം 

കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

ഡയറികൾ ഒത്തു നോക്കുമ്പോൾ

ചീമഞാൻ അവിടെയെത്തുമ്പോൾ അവരെല്ലാം രേഖകൾ തേടിയുള്ള ഓട്ടത്തിനിടയിലായിരുന്നു. ഓടിയിട്ടുമോടിയിട്ടും ഒന്നുമേ - കണ്ടെത്താനാവാത്തവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കീഴടങ്ങുന്നതിനായി നടക്കുന്നു. വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്. എവിടെ നോക്കിയാലും ശവങ്ങൾ മാത്രം, ചോരയുടെ നാറിയ മണം. ആരുടെയൊക്കെയോ നാവുകളെ അറുത്തുമാറ്റി വഴികളിലെല്ലാം ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്. ഒരു കാലത്ത് ഇവിടെ നാവുള്ളവർ ജീവിച്ചിരുന്നുവെന്ന...

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...
spot_imgspot_img