Homeകവിതകൾ

കവിതകൾ

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...

നിലാവിന്റെ വിത്ത്

മോഹനകൃഷ്ണൻ കാലടിഒരു കൃഷിക്കാരനിരുന്ന് പാടുന്നു ഒറ്റയ്ക്ക് വയൽവരമ്പത്ത് സന്ധ്യയ്ക്ക്. പാട്ടിലൊരു വിത്തിന്റെ തേങ്ങലുണ്ട് പാടത്തൊരു പക്ഷി കൂട്ടിനുണ്ട്.വഴി മറന്നെത്തിയ പാട്ടുകാരൻ ചിറകെന്ന മുറിവൊലിയ്ക്കുന്ന പക്ഷി . അങ്ങിങ്ങ് പൊട്ടിമുളയ്ക്കും തൃണങ്ങൾക്ക് രണ്ട് പേരോടും കരുണയുണ്ട്.രാത്രി നേരത്താ മുളകൾ പതുക്കനെ മൂർച്ചവാളായിപ്പകരുമത്രെ തെറ്റിയെത്തുന്ന നിഴലുകളെക്കൊന്ന് രക്തം...

തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ

രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന മുത്തശ്ശിയുടെ പല്ല് ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ ആരും ശ്രദ്ധിച്ചിരുന്നേയില്ല (അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം, കൃത്യമായി പറഞ്ഞാൽ മുറുക്കാൻപെട്ടി കളവുപോയതിന്റെ തലേന്ന്, ഇളയമ്മാമന്റെ മുറിയിലെ സെറാമിക് പാൽഗ്ലാസ്സ് നിലത്തുവീണത് കേട്ട്, മുത്തശ്ശിയുടെ മുറിയിൽ കൈതപ്പാ കുടഞ്ഞെഴുന്നേറ്റ് വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം, എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട് ഒറ്റമുറിയിരുട്ടിലേക്ക് മിണ്ടാതെ... അനങ്ങാതെ... എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും വൃത്തിയോടെ...

ഓർത്ത് തോൽക്കുമ്പോൾ

അജേഷ് നല്ലാഞ്ചി കിണറ് മണ്ണ് മണക്കുന്ന കാറ്റാണ് മരിപ്പ് കാണാൻ ആദ്യമെത്തിയിട്ടുണ്ടാവുക കൈതപ്പായയിൽ പൊതിഞ്ഞ രണ്ട് കാലുകളാണ് അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന് തേഞ്ഞും കറുത്തും പോയ നാലുകാൽ ബെഞ്ചിലാണ് തോറ്റു പോയൊരു മനുഷ്യൻ വശങ്ങളിലേക്ക് വീണുപോവുമോ എന്ന മട്ടിൽ വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ കയറിന്റെയറ്റത്ത് കാക്കപ്പൊന്നിന്റെ തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച ഉറക്കച്ചടവുള്ള ഒരു കുട്ടി ആരുടെ കൈകളാണ് തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ ഒരു ദൂരക്കാഴ്ച്ചയ്ക്ക് കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു സ്വപ്നത്തിൽ പോലും വന്ന്...
spot_imgspot_img