Homeകവിതകൾ

കവിതകൾ

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

ഓട്ട

കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്, ഉറങ്ങാൻമേല. ഉടുതുണി, ഉറക്കപ്പായ, ഉലകമുച്ചൂടും ഉറക്കെക്കുടഞ്ഞു.ഇടക്ക്, അരിക്കുന്നപോലെ, കടിക്കുന്ന പോലെ, ചൊറിയുന്ന പോലെ. കിരുകിരിപ്പ്, ചൊകചൊകപ്പ്, തടിച്ചുപൊന്തൽ, കലശലാം നീറ്റൽ.അടീല്, തുടക്ക്, പൊക്കിളിൽ, പുറത്ത്, കഴുത്തിൽ, കൺപോളയിൽ.കൊടുത്തടി, കട്ടത്തിരുമ്മൽ, മാന്തലോ മാന്തൽ.കുളിച്ചു. നന്നായി തുടച്ചു. കാറ്റുകൊണ്ടു, വെയിലിലിരുന്നു. പിന്നേം, കുളിച്ചു. നന്നായി തുടച്ചു. പിന്നെ കൂടെക്കൂടെ, പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല, നിക്കക്കള്ളിയില്ല, കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ- മേലോട്ട്, കീഴ്പോട്ട്. പൊട്ടുപോലെ, കുത്തുപോലെ, വരപോലെ, വരച്ചപോലെ.ഉള്ളിൽക്കിടന്ന്, പുളയുന്ന പരാക്രമം, തൊള്ളതുറന്ന്, ആരോട് പറയാൻ.നോക്കി. കമഴ്ന്ന് കിടന്ന്, ചരിഞ്ഞുകിടന്ന്, മലന്ന്  കിടന്ന്. വളഞ്ഞും, പുളഞ്ഞും കിടന്ന്.നടന്ന് നോക്കി, കിതച്ചു. ഓടിനോക്കി, തളർന്നു. പിന്നേം കിടന്നു നോക്കി.പിന്നെ, കണ്ണടച്ചു നോക്കി. കാതടച്ചു വെച്ചു.അതാ, കിരുകിരാ ചെത്തം. ചുണ്ട് തുടക്കുന്നവ, ഉറുഞ്ചിയെടുക്കുന്നവ, ഏമ്പക്കം വിടുന്നവ.പിന്നേം, ചെത്തം മിണ്ടീല. പിന്നേം, കിറുകിരാ...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

മൗന സന്ദേശം

ചന്ദന എസ്. ആനന്ദ്ചില മൗനങ്ങള്‍, തലവേദനകള്‍, ഒന്നുമില്ലായ്മകള്‍. പലപ്പോഴും നിര്‍വചിക്കാനാകാത്ത ആ ഒന്നുമില്ലായ്മകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍, ചോദ്യചിഹ്നമാകുമ്പോള്‍. മൗനങ്ങള്‍ രാത്രിയുടെ വേലിപ്പടവുകള്‍ തകര്‍ത്തിറങ്ങി പോകാറുണ്ട്. പുഞ്ചിരികളെ ഭാഗം വച്ചു കൊണ്ട് യാത്ര തിരിക്കാറുണ്ട്. ആരോടും പറയാതെ...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

അവൾ

ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു.ആത്മ...

മറവി

കവിത അനുശ്രീ"ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?" പുഴയും കാടും അതിരിട്ട, നിലാവ് ചാറിത്തുടങ്ങിയ ഒരു സന്ധ്യക്ക്, അയാളവളോട് ചോദിച്ചു. അവൾ പറഞ്ഞു, "ഓ കെട്ടും". പുഴയിലേക്ക് കുഞ്ഞുകല്ല് 
പെറുക്കിയെറിഞ്ഞു കൊണ്ട് അയാൾ വെറുതെ ചിരിച്ചു. അപ്പൊഴേക്കും നിലാവ്, വെയിലു പോലെ തിളക്കം വച്ചു. "നീ മരിച്ചൂന്ന്...

ലൗ

കവിതസുകുമാരൻ ചാലിഗദ്ധഅക്ഷരമാലയിലെ ഏകദേശം അക്ഷരങ്ങളെ എന്റെ പേരിനൊപ്പം ചേർത്തെഴുതിയിട്ട് ബെഞ്ചില് മേശയില് മതിലില് കൈയ്യില് നെഞ്ചില് റോഡില് ബുക്കില് ലൗ വരച്ചത് സുരേഷും അജിത്തും കണ്ടു ശാരദയും രശ്മിയും ചിരിച്ചു കവിത മുഖം വീർപ്പിച്ചു ശില്പ ചീത്ത പറഞ്ഞു വിനീതയ്ക്ക് നാണം വന്നു.ആശ വെച്ച ആശയ്ക്ക് ഇപ്പോഴുമുണ്ട് ലൗ ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഹാലൂസിനേഷൻ

റീന പി.ജിഒരു പ്രണയത്തിന് മുഖം കൊടുക്കുകയെന്നത് ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഉച്ചവെയിൽ പരപ്പിൽ ഇല്ലാത്ത നീലമത്സ്യങ്ങളെ തിരയലാണ്. മത്സ്യക്കണ്ണുകൾ കൊത്തിവലിച്ചിട്ട ഉടലാഴങ്ങളെ മരുഭൂമിയിലെ ഒറ്റത്തുള്ളിമഴക്കായ് ഇട്ടുകൊടുക്കലാണ്.ഒരു പ്രണയത്തിന് മുഖം കൊടുക്കുകയെന്നത് മുൻപെന്നോ പെയ്ത മഴയിൽ നനഞ്ഞൊട്ടിയെന്നു സ്വയം കരുതലാണ്....
spot_imgspot_img