Homeകവിതകൾ

കവിതകൾ

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

അവൾ

ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു.ആത്മ...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

ചിറകുള്ള പെൺകുട്ടിക്ക്

കവിതസ്മിത സൈലേഷ്നക്ഷത്രങ്ങളെ വാസനിച്ചു വസന്തത്തിന്റെ വിഷം കുടിച്ച് മരിച്ചവളേ... നീ നടന്ന് തീർത്ത വഴികളിലെങ്ങും പുൽനാമ്പുകളിൽ സുഗന്ധമുള്ള നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു.മഴ നിറയെ പൂക്കളണിഞ്ഞ മുകിലുകൾ ഈ കുന്നിൻ ചെരിവാകെ പെയ്തിറങ്ങുന്നു.....

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദുമനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖനമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾകടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും.നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾനിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img