Homeകവിതകൾ

കവിതകൾ

ലാസ്റ്റ് സപ്പർ

കവിത സുരേഷ് നാരായണൻ  കറാച്ചി ട്രിബ്യൂൺ ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.ടൗണിൽ 'ലാസ്റ്റ് സപ്പർ' എന്ന പേരിൽ പേരറിയാത്ത ഒരു താടിക്കാരൻ ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റിഅതിന്റെ അടുക്കളയിൽ...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

കവിത ഉണ്ണി പുത്രോട്ടിൽഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ !ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

ഫുൾ ജാർ ആസിഡ് നന്ദികൾ

കവിതബഹിയനന്ദിയുണ്ട് ഒരുവനോടല്ല; ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും ധിക്കാരം കാട്ടിയിട്ടും അഹങ്കാരിയായിട്ടും ആസിഡിൽ കുതിർന്ന് പൊള്ളിയടരാതെയീ മുഖമിപ്പോഴും ഇങ്ങനെ സുന്ദരമായി തന്നെ അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു വാർത്താ വിഭവമാക്കി നാടുനീളെ വിളമ്പാതെ പോയതിന്...നന്ദിയുണ്ട്, കൗമാരം തുടങ്ങാൻ നേരം പ്രണയമെന്നോതി നിർത്താതെ മുഴക്കിയ സൈക്കിൾ മണിയോടെ പിറകെ കൂടിയ ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്... നിഷേധത്തിനൊപ്പം സ്കൂളിൽ കൊടുത്ത പരാതിയിൽ നാടും വീടും വിട്ടോടിപ്പോയി നാളുകളോളം തീ തീറ്റിച്ചു അവൻ. പിന്നെ, പോലീസുകാർ തിരിച്ചു കൊണ്ട്...

അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…

കവിത ഡോ.പി.സജീവ്കുമാ൪ലോകം തൊട്ട്, ഗ്രാമം വരെയുള്ള വാർത്തകൾ, റിമോട്ടിൽ വിരലമ൪ത്തി കാണുന്നു, നാലു ചുവരുകൾക്കുള്ളിൽ. ഉയരുന്നു, ചോദ്യങ്ങൾ, ഭയത്താൽ, അവിടെയെങ്ങനെ, രോഗബാധിത൪, പ്രതിരോധങ്ങൾ, പരിശോധനകൾ, മരണങ്ങൾ. ഇവിടെയെങ്ങനെ... പലതും പലകുറി, കണ്ടു, മനം മടുത്ത് പുറത്തിരുന്ന് ആകാശം കാണെ, ഉയരുന്നു നേ൪ക്കുനേർ നിരവധി ചോദ്യങ്ങൾ...മുറ്റത്തെ, തെങ്ങിലോടിക്കളിക്കും അണ്ണാറക്കണ്ണൻ: എന്തു പറ്റി, വലിയ തിരക്കായിരുന്നല്ലോ, ഇങ്ങനെ ഇരിക്കുന്നതു കാണാറേയില്ലല്ലോ?തേക്കിൻചെടിയിൽ പാട്ടു കച്ചേരി നടത്തും, കുയിൽപ്പെണ്ണ്: ഇന്നെന്തേ,...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

നമ്മൾ കവിതയെഴുതുമ്പോൾ ചിലവ സമുദ്രങ്ങളാകുന്ന കഥ

കവിത സുജ എം ആർനിന്റെ നഗ്ന തീരത്തെ വിയർപ്പു മണികളിൽ, എന്റെ ഉണർത്തുപാട്ടിന്റെ സമുദ്രമിരമ്പുന്നു. തിരകളാൽ പതിയെ പിഴുതെടുത്ത്, വേലിയേറ്റം കൊണ്ട് നീയെന്നെ ദീർഘമായി  ചുംബിക്കുന്നു. ചുഴികളാൽ എന്നെ ഒഴുക്കിയെടുത്ത് നീയൊരു പവിഴമാലയായ് എന്നെ പുനർ നിർമിക്കുന്നു. ആകാശം നോക്കിക്കിടന്ന് ഞാൻ...

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

അർത്ഥാന്തരങ്ങൾ

കവിത കവിത എച്ച്കവിത കൊരുക്കുവാൻ കടലാസ് നൂലിൽ വാഗ്‌മുത്തുകൾ കൊരുത്തിട്ടു... കൊരുത്തു കൊരുത്തു പോരവേ പഴയ പളുങ്കുമാലയുടെ ഛായ തെളിഞ്ഞു തെളിഞ്ഞു കാണുന്നു, ചിലയിടങ്ങളിൽ... കൊരുത്ത നൂലിൽ നിന്നടർത്തിയ മുത്തുകൾ വീണ്ടുമൊട്ടുവാൻ ശ്രമിച്ചു... ഛായ തോന്നിയാൽ കൊടും കുറ്റവാളിയാകുമതുറപ്പ്‌.... ഒറ്റവലിയാൽ നൂല് പൊട്ടിച്ചു മുത്തുകൾ ചിന്നിച്ചിതറിച്ചു.... അവയോ? വാക്കുകൾ കൊരുത്തവളെ പരിഹസിക്കും...
spot_imgspot_img