Homeകവിതകൾ

കവിതകൾ

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഒരു പേരില്ലാക്കവിത 

ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ? ‌ ഒരു താരാട്ട് പാട്ട്? അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ? എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്? ഞാനൊരു കഥയില്ലാത്തവനല്ലേ! പിന്നെങ്ങനെ കഥ പറയും! എങ്കിൽ ഒരു ചിത്രമാവട്ടെ, രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ ആരും വരക്കാത്ത ചിത്രം! ഞാൻ ചിത്രകാരനല്ല, നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. പിന്നെ,...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഒരു പാറ പുഴയാകും വിധം

കവിതസുനിത ഗണേഷ്ദൂരെയായിരുന്നു..ദൂരെ..ദൂരെ ഒരു പുൽച്ചാടി തന്റെ മെല്ലിച്ച കാലുകൾ കൊണ്ട് സ്വപ്നദൂരങ്ങളെ അളന്നു കൊണ്ടിരുന്നു. കനവുകൾ വെന്ത തട്ടകത്തിൽ അതിന്റെ നേർത്ത ചർമം നീറിക്കൊണ്ടിരുന്നു.പച്ചമരുന്നുകൾ വേരാഴ്ത്തി നിൽക്കുന്ന പുഴക്കരയിൽ മൃതസഞ്ജീവനി തിരയുന്നു പുൽച്ചാടി.. കുഴയുന്നു കാലുകൾ.. പാറ... മുന്നിലിപ്പോൾ ഒരു പാറ മാത്രം. നെറുകയിൽ അണിഞ്ഞ കിരീടത്തിലെ മരതകം പോലെ തിളങ്ങുന്നു അവൾ തേടും മരുന്ന്....

വേഷപ്പകർച്ച

മുയ്യം രാജന്‍വെയിലിനെ കൂട്ടു പിടിച്ചപ്പോൾ ഊതിക്കാച്ചിയ പൊന്നുപോലെ ഉരുക്കിത്തരാമെന്ന് ഉറപ്പ് തന്നു.മഴയും ശൈത്യവും ശരീരത്തെയുലച്ച നേരം വെയിലെവിടെപ്പോയൊളിച്ചെന്ന പരാതിയിന്മേൽ, ഏതുസമയവും മിന്നി നിൽക്കാനുള്ള ഉപാധിയല്ല വെയിലെന്നും, പാതിരാത്രി സൂര്യനുദിച്ചാൽ പകൽമാന്യന്മാരുടെ സ്ഥിതി എന്തായിത്തീർന്നേനെയെന്നൊക്കെയുള്ള മറുചോദ്യങ്ങൾ...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!!കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...
spot_imgspot_img