Homeകവിതകൾ

കവിതകൾ

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

ഉള്ളുറക്കം

എം. ജീവേഷ്എല്ലാം ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ ഉറങ്ങാൻ കിടക്കുന്നു.കവിത അയാൾക്ക്‌ ചൂടുവെള്ളമാറ്റിവെക്കുന്നു, പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു, പാട്ടു പാടികൊടുക്കുന്നു, നെറ്റിയിൽ തൊട്ടുനോക്കുന്നു ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക് അയാൾ ഞെട്ടുന്നു, കവിതയെ തിരഞ്ഞുനോക്കുന്നു, മൺകൂജയിൽ നിന്ന് ഇത്തിരി തൊണ്ടയിലേക്ക് കമിഴ്ത്താൻ ശ്രമിക്കുന്നു, പുതപ്പ് പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ മേശപ്പുറത്തു കിടക്കുന്ന പുസ്തകമെടുക്കുന്നു, കവിതയെ തൊട്ടുനോക്കുന്നു, ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള പെരുക്കത്തിനിടയിൽ ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ

ജയേഷ് വെളേരിഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത് വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു വെന്തുനീറി മരിച്ചവരുടെ ഒറ്റിക്കൊടുത്ത് മറഞ്ഞു നിന്നവരുടെ വലിയ സ്വപ്നം കാണിച്ച് കൊന്നവരുടെ നീറിയ പാഴ്മരങ്ങളുടെ ചിതലരിച്ച പ്രേതാലയങ്ങളുടെ പെയ്തൊഴിഞ്ഞ കെടുതികളുടെ ചിമ്മിനി വിളക്കിൽ തെളിഞ്ഞ...

അയാളിറക്കത്തിൽ

കവിതലിഖിത ദാസ്ഇറങ്ങിപ്പോയ ഒരു മനുഷ്യനെ നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ അയാൾ അപ്രതീക്ഷിതമായി തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?അയാളുടെ നരച്ച ചിരി - പാകമല്ലാത്ത ഒരു കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ ഉടലുപോലെ നിങ്ങളെ അസ്വസ്ഥപ്പെടുത്തും. അയാളുടെ നോട്ടം - എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും ഒത്തുകിട്ടാത്ത ഒരു...

അന്തിഗന്ധ

ഗോത്രകവിതബിജേഷ് ബാലൻ ബത്തേരി പാതിരകാറ്റിലായി മണമെഴുതി പൂനിലാ ചന്ദ്രനെ താഴെയാക്കാൻ പൂവിരിക്കാരിക്കും നാണമായി പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ പെയ്യും മഴ മഴ മുടിന്നാരുനീട്ടി ...ലളിതാഗീതമേറ്റ് മൂളിയും താളിയും ആലോലവായുവിൽ സിരസാട്ടിയും, ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം ലീലകളാടും ദിനവും രാവിൽ.ആരും കൊതിക്കുമാ പൂമൊട്ടൊന്നു കാണാൽക്കൊതി പൂട്ടിടും വൈകാതെ വേഗസൂര്യൻ കാണൽ...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...
spot_imgspot_img