Homeകവിതകൾ

കവിതകൾ

വെള്ളമേക്കാല (ഇരുള ഭാഷ)

ഗോത്ര ഭാഷാ കവിതആർ.കെ. അട്ടപ്പാടിതില്ലേലോ... തില്ലേലോ പിഞ്ചുവണ്ണാ കതിര്ലഗേ പാലു റുസിയോ പറാന്ത് വന്താ പച്ചെക്കിളി കൊത്തി പോകുതോ.തില്ലേലോ... തില്ലേലോ പന്തിക്കൂട്ടാ പറന്ത് വന്ത് ഉമ്പി പോകുതോ പാത്ത് നിക്കാ കാവക്കാരാ കൊറാല്ക്കൊടുത്തനോ.തില്ലേലോ... തില്ലേലോ അന്തിമില്ലെ പകല്മില്ലെ കണ്ണ് സെവെക്കുതോ പാട്പ്പട്ടാ മനസ്സ് ഈങ്ക് ഏങ്കി പോകുതോ.തില്ലേലോ... തില്ലേലോ കാടുലുത്...

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

കുറ്റം

ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ് പിടികൂടിയത് ... അതേ ആനുകൂല്യത്തിലാണ് വെറുതെ വിട്ടതും ...ചോദ്യങ്ങള്‍.... നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത സാഹചര്യത്തില്‍ വീണ്ടും പിടി കൊടുക്കുമ്പോള്‍ അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍ 'സംശയ'ത്തെ വെറുതെ വിട്ടു... അത് അടുത്ത ഇരയെ തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട്ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ ചുട്ടപ്പോൾ, കൃഷ്ണമണിയിൽ ചൂണ്ട കൊരുത്ത് ഇമവെട്ടാതെ നേരോരുത്തൻ സെൽഫിക്കാരന്റെ കണ്ണുകൾ പിഴുതെടുത്ത് അന്ത്യകൂദാശ ചൊല്ലി, അമ്മക്കൂട്ടിലൊരു സത്യലോകം തേടിയൊളിച്ചു ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...
spot_imgspot_img