Homeകവിതകൾ

കവിതകൾ

സമനിലതെറ്റിയവരുടെ കവിത

അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവവായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടുംകുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടുംചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയുംഅവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയുംപക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?മരണപ്പെട്ടവന്റെ കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സാറ്റ്

കവിത സുകുമാരൻ ചാലിഗദ്ധഞാൻ യുദ്ധത്തെ വായിക്കുകയാണ് ആ വായനയിൽ കിട്ടിയ അക്ഷരങ്ങളിലൂടെയാണ് ആ രാജ്യത്തെയും അവിടത്തെ മനുഷ്യരേയും ഇവിടത്തെ മനുഷ്യരേയും ജീവനോടെയും അല്ലാതെയും കണ്ടത് .ഒരു കുട്ടി സാറ്റ് കളിച്ചു വെടിവെപ്പുകാരൻ്റെ വെടിയുണ്ട അൻപത്തൊമ്പതുവരെ പൊട്ടി. അതിൽ പൊട്ടാതെ രക്ഷപ്പെട്ട പൂജ്യം അറുപത്തൊന്ന് ചിരി ചിരിച്ചു .ഞാനിവിടെയിരുന്ന്...

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

അജിത ടി.ജെ മിഴി നീട്ടിയൊരു ചുവപ്പു തായ് മരം. മുക്കൊമ്പ് പൂത്ത ഒരു ശോണ വൃക്ഷത്തിന്റെ കാഴ്ചയൊന്ന് ദേഹം വിറപ്പിച്ച് കടന്നു പോയതാണ്. നീയില്ലായ്മയിൽ കുടഞ്ഞു കളഞ്ഞതിൻ്റെ ഞൊടിയിലൊരു പിൻ വിളി, അതും നീ തന്നെ! തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ് വീണ്ടും മുളച്ചു ഞാൻ! ......

നീയും ഞാനും

സുലു കരുവാരക്കുണ്ട്നീ പിരിഞ്ഞതിൽ പിന്നെ നിന്നോളം ആഴത്തിൽ വേരാഴ്ന്ന് പോയിട്ടില്ല ഒരു ബന്ധവും... അത്രമേൽ മൃദുവായി ചുംബിച്ചിട്ടില്ല ഒരു പൂവിലും...അത്രമേൽ ചേർന്ന് നിന്നിട്ടില്ല ഒരു ഹൃദയത്തിലും.... അത്രമേൽ കോർത്തു പിടിച്ചിട്ടില്ല ഒരു...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

നമുക്കിടയിലെ കാപ്പി നേരങ്ങൾ

മെഹ്ഫിൽ അത്രമേൽ അശാന്തമായൊരു പകലൊടുക്കത്തിൽ ഒരു കപ്പ് കാപ്പിനേരം മാത്രം നിന്നിൽ നിന്ന് ഞാൻ ചോദിച്ചു വാങ്ങും.അകലങ്ങളിൽ പൂത്തുനിൽക്കുന്ന ജക്കരാന്തപ്പൂവുകളുടെ മണം തിരഞ്ഞ് നിന്റെ മനസ്സപ്പോൾ അലയുന്നുണ്ടാവും.കനവുകളിൽ വിരഹം വിതച്ച് വിഷാദത്തിന്റെ ഗസൽ മൂളുന്ന ഉപ്പുണങ്ങാത്ത നോവായിരിക്കും...

ബാബരി

കവിത സമീർ പിലാക്കൽഇന്ത്യയിലെ സർവ മുസ്ലിങ്ങളോട്, ദളിതൻമാരോട്, ദരിദ്രരോട്, കർഷകരോട്, ന്യൂനപക്ഷങ്ങളോട്..നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്ന ഉദ്യോഗസ്‌ഥരോട്, തിന്മകൾക്കെതിരെ എഴുതുന്നവരോട്, പാടുന്നവരോട്, പ്രവർത്തിക്കുന്നവരോട്..ചോദിക്കാനുള്ളത്!വർത്തമാന ഇന്ത്യയിൽ ബാബരിക്ക് കിട്ടാത്ത നീതി നിങ്ങൾക്ക് കിട്ടുമെന്നിനിയും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?അഖ്ലാക്കിന് കിട്ടാത്ത പൻസാരെക്കും കൽബുർഗിക്കും ജുനൈദിനും കത്വവായിലെ പെൺകുട്ടിക്കും കിട്ടാത്ത..സഫൂറ സർഗാറിനും സഞ്ജീവ് ഭട്ടിനും മൈദനിക്കും...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

നാല് ഗാന്ധി കവിതകൾ

ഗാന്ധി / കെ.വി ജ്യോതിഷ്റ കൊണ്ട് വരച്ചു തുടങ്ങിയ ചിത്രത്തിൽ നിന്നും ക്ഷ വരപ്പിച്ചവനെ കണ്ട് ഗാന്ധി ക്രുദ്ധനായ്!കടലറ്റം നീണ്ടു കിടക്കുന്ന ക്യാൻവാസിൽ ഗുഹാമുഖത്തി ലേക്കൊരുവഴി......ചിത്രങ്ങളിൽ കോറിയിട്ട ഗാന്ധി സ്വപ്നങ്ങളിൽ നിന്നും രാജ്യം പിടഞ്ഞ് വീഴുന്നത് കണ്ടായിരിക്കണം ആശംസകൾ സ്വീകരിക്കാതെ തെരുവിൽ കൊല്ലപ്പെട്ടവന്റെ ചോരക്കറയുടെ "റ "യിൽ വടികുത്തി നിന്നത്_______________________________ആരാണ് ഗാന്ധി?...
spot_imgspot_img