Homeകവിതകൾ

കവിതകൾ

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

ഞാൻ സാധുവായതങ്ങനെയാണ്

അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ് അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്. ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി ! സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ കുട്ടികളുടെ സംശയത്തെ...

അതുകൊണ്ടാണ് ‌

ജലജാപ്രസാദ്, മഞ്ചേരിഓരോ ആളും ഒറ്റയ്ക്കാണ് പിറക്കുന്നതെങ്കിലും അവനും അവളും കുഞ്ഞുങ്ങളെയും വയസ്സായോരെയും സമപ്രായക്കാരെയും ഉള്ളിൽ പെറ്റുകൂട്ടാറുണ്ട്ഒറ്റക്കിരുന്ന് പ്രാന്താവുമോന്ന് തോന്നുമ്പോഴാണ് ആരും കാണാത്ത മുറികളിൽ 'ചടേ'ന്ന് പ്രസവം നടക്കുന്നത്സുഖപ്രസവമാണെങ്കിലും ചിലതിന് സിസേറിയൻ കഴിഞ്ഞ നോവാകും കനത്ത കരളും കരിഞ്ഞ കണ്ണുമുള്ള ജനനം വേദനതന്നെ(adsbygoogle = window.adsbygoogle || ).push({});ചിലപ്പോൾ തന്നോളം പോന്നവരെയാവും പെറുന്നത്. രസമാണ് അവരോടൊപ്പം കളിയ്ക്കാൻ ചിരിക്കാൻ വഴക്കിടാൻ യാത്ര...

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...
spot_imgspot_img