Homeകവിതകൾ

കവിതകൾ

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം.ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ എൻഫീൽഡ്. തലച്ചോറ് കിരുത്തു പെരുകി- പുളിച്ചു പതയും ഹുങ്കാരം.ജാക്കരന്തപ്പൂക്കൾ തെറിച്ചു വിരിച്ചിടും- വയലറ്റ് രാശി. അതിനാൽ നനഞ്ഞു മുങ്ങിയടരും- വെയിൽച്ചീളുകൾ. വരണ്ട...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻഎഴുതട്ടെ,വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍.നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

ഒന്നായ നിന്നെയിഹ…

കവിതപ്രസാദ് കാക്കശ്ശേരിനീര്‍ന്ന് തന്നെ കിടക്കുന്നു ഊര്‍ന്ന് പോയ ഒന്ന്.തിട്ടമില്ലാത്ത എണ്ണങ്ങള്‍ ചുറ്റിലും വന്നും പോയും നിരക്കുന്ന ഇന്ന്.മറ്റൊന്നായി ഇരട്ടിച്ച് എണ്ണിയെടുക്കാന്‍ മാത്രം ഒന്നുമില്ലാത്ത ഒന്ന്.എണ്ണിയെണ്ണിക്കുറഞ്ഞതോ എണ്ണപ്പെട്ടതോ; നാളിതുവരെ വിരല്‍മടക്കി ഗണിക്കപ്പെടാന്‍ ഉരുവം പൂണ്ട ഉശിരും ഉയിരും.ഓര്‍മ്മകളുടെ സാറ്റ് കളിയില്‍ ആദ്യം പൂത്യം എണ്ണാനാവാതെ ഒന്നായിറങ്ങിപ്പോയ ഒളിയിടം.പുഴയുറഞ്ഞ ഞരമ്പുമായ് ഫ്രീസറിന്‍ കണ്ണാടിക്കാഴ്ചയിലേക്ക് ഒറ്റപ്പെട്ട 'ഇമ്മിണി ബല്ല്യേ' ഉത്തരം.ഇപ്പോഴിതാ വിധി,ഉപചാരക്കണക്കില്‍ നിഷ്ക്രിയമായി നാണമില്ലാതെ ഒന്ന്.ഒന്നായ് മൂക്കത്ത് വിരല്‍വെച്ചവര്‍ അപഹസിക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍...
spot_imgspot_img