Homeകവിതകൾ

കവിതകൾ

ചിലർ

അനു അശ്വിന്‍ചിലരുണ്ട്, ഇത് എന്താ ചിലരിങ്ങനെ എന്ന് തോന്നിപ്പിക്കുന്ന ചിലർ...ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന ചിന്തിക്കുമ്പോൾ ചിന്തകളെ ചിതൽ പോലെ കാർന്ന് തിന്നുന്ന ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി ചികയുന്ന ചിലർ...ഈ ചിലരെ അങ്ങനെ എപ്പോഴും കാണാൻ കിട്ടണമെന്നില്ല. കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല. മിണ്ടിയാലും പഴയ ബന്ധം പുതുക്കാൻ...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

മാർഗഴി

കവിത ജിൽന ജന്നത്ത്. കെ.വിഅവസാനത്തെ മഴക്കാറും നീക്കി വെയിൽ ജനാലവഴി പെയ്തിറങ്ങിയ ഒരു ദിവസത്തെ അടയാളപ്പെടുത്തൽ ഇത്ര ശ്രമകരമായിരുന്നിരിക്കില്ല, അന്ന് നീ വന്നില്ലായിരുന്നുവെങ്കിൽ!കൃത്യമായി പറഞ്ഞാൽ, നിന്നെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ. പിന്നെയും കൂർപ്പിച്ച് പറഞ്ഞാൽ, നമ്മൾ പരസ്പരം മൗനമായി മിണ്ടിയിരുന്നില്ലായെങ്കിൽ.കണ്ട മാത്രയിൽ ആകാശത്തിലൂടെ ചിറകടിച്ച് പറന്നു പോയ...

കാണൽ

കവിത ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ കാണാനാണ് വന്നത്. മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ, മരിച്ചയാൾ   തുറന്നുവെച്ച കണ്ണുകളോടെ തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ മസ്തകത്തിലെന്നപോൽ  പുഴുവരിക്കുന്നെന്നിലും അയാളുടെ നോട്ടത്തെയിതാദ്യമായി നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത പ്രതീക്ഷിച്ചെത്തിയതിനാൽ മാത്രംകെട്ടിയിടപ്പെട്ട കാൽവിരലുകളിൽ കെട്ടിയിട്ട നിർവ്വാഹമില്ലാത്ത നോവിൻ നടിപ്പറിയാതെ തെറ്റി മുഖത്തെത്തിയാൽ പകപ്പിൽ  കണ്ണടച്ചുപോകുംകണ്ണുകൾ അനാസ്ഥയാൽ തിരുമ്മിയടക്കാതെ കുത്തിയിരുന്നു കണ്ണീരൊഴുക്കും ഉത്തരവാദിത്തപ്പെട്ടവരോടുള്ള- രിശം പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു മോക്ഷം ലഭിക്കുവാൻ കോർട്ടിലിറങ്ങുന്ന  സർക്കാർ വക്കീലിനെപ്പോലെ ഉള്ളിൽ കുഴിച്ചിട്ടതെല്ലാം, തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും നോട്ടങ്ങളോളം പിന്തുടർന്നെത്തിപ്പൊതിയുന്ന  തെറിയില്ല വേറെഅൽപ്പം മനസ്സമാധാനത്തിനായി വെറുതെ ഡയറി തുറന്നപ്പോൾ കണ്ണുരുട്ടിയ പേജിന്റെ കാഴ്ചകുത്തിപ്പോറാനാണീ കവിതപോലും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

പലായനം  

കവിതമാത്യു പണിക്കർ  ഈ വീടും, നഗരവും, രാജ്യവും ഞാനുപേക്ഷിക്കുകയാണ്; രാഷ്ട്രീയവും മതവും ദേശീയതയും ഇല്ലാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ എന്റെ തോളിലാണ്.  . വൃദ്ധയായ അമ്മയുടെ നീട്ടിയ കൈകളിൽ തൊടുവാൻ ഞാനശക്തയാണ്’ പിടിച്ചു പോയാൽ മരണത്തിനല്ലാതെ അത് വേർപെടുത്താനാവില്ലെന്നു ഇരുവർക്കും പകൽ പോലെയറിയാം. പകരം എന്റെ ആത്മാവും വേദന സംഹാരികളായ ഉറക്ക ഗുളികകളും വീട്ടിലുപേക്ഷിക്കുന്നു. ഒരുപക്ഷെ എന്നെങ്കിലും അമ്മ അതാഗ്രഹിക്കുമെങ്കിൽ. ജീവനൊഴിച്ചു...

രാവ് കുളിക്കാനിറങ്ങുമ്പോൾ

കവിത അരുൺജിത്ത്രാവ് കുളിക്കാനിറങ്ങുന്നതു മുതൽ പാത്തു പേടിച്ചകത്തിരിപ്പാണ്നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം ദീർഘം കട്ടകുത്തി നിൽക്കുന്നുരാവ് കുളികളിഞ്ഞ് കേറുമ്പോഴും പരക്കെ നിലാവ് വിരിക്കുമ്പോഴുംപതിഞ്ഞ ഒച്ചയിൽ  ഒരു കടല് പരന്നൊഴുകും കടലിന്റെ ഓരങ്ങളിൽ മണല് വന്നടിയുന്നതും തിര തീരം വിട്ടൊഴിയുന്നതും പാത്തൂന്റെ പുസ്തകത്തിലെഴ്താറില്ല..ചത്ത് കുത്തി ചോറ് പുഴുങ്ങുമ്പോഴും  ഈറ...

നൂറാം കോല്

കവിതശരത് മഹാസേനൻഉറക്കം, തെങ്ങിൻ തലപ്പിലെ മിന്നാമിന്നി മൊട്ടുപോലെ അകലങ്ങളിൽ മിന്നിമറയുന്നു, രാത്രി, ഏകാന്തതയിൽ തുഴയെറിയുന്ന തോണിയെ പോലെയലയുമ്പോൾ, ഓർമ്മകൾ ചിലമ്പുന്ന മഴക്ക് കൂട്ടുവരുന്ന ഉപ്പുനീറുന്ന കാറ്റ് തോണിയെ പുലരിയോടടുപ്പിക്കുന്നു,...

പരിഭാഷ

കവിത ശ്രീരേക് അശോക്ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ്ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾഎന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...
spot_imgspot_img