Homeകവിതകൾ

കവിതകൾ

കൈനീട്ടം

കവിതപി.കെ. ഗോപിമണ്ണിൻറെ കാണാപ്പുറത്തിന്നലെ കുഴിച്ചിട്ട നന്മകൾ കണിക്കൊന്ന- പ്പൂക്കളായ് വിരിയുന്പോൾ.പൊന്നുഷസ്സുതിർക്കുന്ന മഞ്ഞമാണിക്യക്കല്ലിൽ ഒന്നെടുത്തെനിക്കെൻറെ മടിയിൽ കരുതണം.അഗ്നിവേനലിൽ ചുട്ടുപഴുത്ത കാലത്തിൻറെ സ്വപ്നരാശിയിൽ നിന്നു കാണിക്ക കൊടുക്കണം.കുഞ്ഞുങ്ങളാരെങ്കിലും വന്നു ചോദിച്ചാലെൻറെ പൊന്മണിക്കുഞ്ഞക്ഷരം കൈനീട്ടമർപ്പിക്കണം.പൊള്ളുന്ന മേടക്കൂടിനപ്പുറം പറക്കാതെ വയ്യല്ലൊ കുരുന്നകൾക്കീ വിഷു സങ്കൽപത്തിൽമക്കളേ, മഹാലോകവിജ്ഞാന- നഭസ്സിൻറെ നൽക്കണി- യൊരുക്കിയിട്ടെൻറെയമ്മക്കൈകൾ !പി.കെ. ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

കല്ല്യാണേട്ടി

സജിത എ വിഫ്രോക്കിന്റെ പിറകിൽ ഒളിപ്പിച്ചു വച്ച കൈയിലേക്ക് അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു. അമ്മമ്മയുടെ മുഖത്തേക്ക് സന്ദേഹത്തോടെ നോക്കി നിന്ന എന്റെ കൈ മുറുകെ പിടിച്ചു. 'പോയി മുട്ടായി വാങ്ങിക്കോ' ഉള്ളം കൈ തുറന്നപ്പോൾ വാടിയ വെറ്റിലയുടെ മണം.ചൂണ്ടു...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

തെരുവ്

കവിത അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട തെരുവ് ഒരു പ്രതിഷേധ പ്രകടനത്തിന് കൊതിക്കുന്നു.. ആർത്ത് വിളിച്ച മുദ്രാവാക്യത്തിന്റെ ഓർമയെ പിന്തുടർന്ന് ഒരു ആംബുലൻസ് ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ സീബ്രാ വരകളെ മായ്ച് കളയാൻ പണിപ്പെട്ട് തോൽക്കുന്നു...ചെളിയിൽ പട്ടികൾ "മാഗ്നകാർട്ട" എന്നെഴുതുന്നു.. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടിയിലേക്ക് പട്ടിവാൽ നീളുന്നു..വിശപ്പ് മുൻപില്ലാത്ത വിധം കീഴ്പ്പെടുത്തുമ്പോഴും ഏറു കൊള്ളാത്ത ദിനങ്ങളെന്ന് പട്ടിരോമങ്ങൾ അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട തെരുവ് അടച്ചു പൂട്ടിയ ബഹളത്തെ ചേർത്ത് പിടിച്ച് വിലപിക്കുന്നു...കച്ചവടക്കാർ യാത്രക്കാർ ലോറിക്കാർ ചുമട്ടുകാർ പിച്ചക്കാർ മീൻകാർ കുതികാൽ വെട്ടുകാർ പാട്ട്കാർ പ്രതിഷേധക്കാർ പോലീസുകാർ നായ്ക്കൾ കാക്കകൾ എലികൾ പൂച്ചകൾ...തെരുവ് വിലപിക്കുന്നു വരൂ എന്നെ വിലപേശി വിൽക്കൂ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...
spot_imgspot_img