Homeകവിതകൾ

കവിതകൾ

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

അവിടെത്തന്നെ

കവിതഡോ. വിനു പ്രസാദ്  വി. ജി വാടകവീടൊഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്തുപോരാം.ചുവരവിടെത്തന്നെ നിൽക്കും.സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.രാവവിടെത്തന്നെ നിൽക്കും.യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം.വഴി അവിടെത്തന്നെ നിൽക്കും.ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകുംമണങ്ങൾ,...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

ട്രോൾ കവിതകൾ – ഭാഗം 28

വിമീഷ് മണിയൂർ പുട്ട്പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള,...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

മിഴി നീട്ടിയൊരു ചുവപ്പു തായ് മരം.

അജിത ടി.ജെ മിഴി നീട്ടിയൊരു ചുവപ്പു തായ് മരം. മുക്കൊമ്പ് പൂത്ത ഒരു ശോണ വൃക്ഷത്തിന്റെ കാഴ്ചയൊന്ന് ദേഹം വിറപ്പിച്ച് കടന്നു പോയതാണ്. നീയില്ലായ്മയിൽ കുടഞ്ഞു കളഞ്ഞതിൻ്റെ ഞൊടിയിലൊരു പിൻ വിളി, അതും നീ തന്നെ! തിരിച്ചിറങ്ങാനാവാത്തതിൽ വണ്ണം ഒരു തായ് വേരിൽ ചുറ്റിപ്പിണഞ്ഞ് വീണ്ടും മുളച്ചു ഞാൻ! ......

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...
spot_imgspot_img