Homeകവിതകൾ

കവിതകൾ

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിതസിന്ധു . കെ.വിഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ,അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി –ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിതബിന്ദു ഇരുളംദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്.അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല കെ അളകിത്ത്. മട്ട് ഒന്തൊന്താകി ഹ്‌ട്‌ ദ് തിരി ത്ത്. യ സറ് ഗൊന്തു തരെ .ഇല്ലി, ദൈവ്വന്...

വിനിമയവും മൂന്ന് കവിതകളും

കവിതടി. പി. വിനോദ്1. പറയുന്നു“കിതക്കുന്നല്ലോ? നടക്കുകയാണോ?”“അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.”2. തോന്നുന്നുഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം3. ചോദിക്കുന്നുഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ?...https://www.youtube.com/watch?v=YJNAL4fiNjgടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി. കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്. ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു. രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ, അവസാനത്തേത് പുലർകാലത്തിനു വേണ്ടി...

പൊട്ടൻ

കവിതദിവാകരൻ വിഷ്ണുമംഗലംഅരയിൽ നൽ കുരുത്തോല, കരത്തിൽ കത്തിയും മാടി- ക്കോലുമായി കാലദേശപ്പൊരുളായിട്ടുറയുന്നു. പൊട്ടനിവൻ, എട്ടു പൊരുൾ തിരിച്ചറിഞ്ഞു ചിരിക്കുന്നു പിന്നരങ്ങിൽ താളത്തിൽ തോറ്റംപാട്ടുയരുന്നു.പൊട്ടനിതാ, കെട്ടകാലം പൊട്ടിയാട്ടിത്തെളിക്കുന്നു. ചൂട്ടുകെട്ടി വീശിയെത്തി വെട്ടമായിച്ചിരിക്കുന്നു. മാടിക്കോൽ ചുഴറ്റുന്നു, ഇടയ്ക്കെല്ലാം ഞെട്ടുന്നു. ഫലിതോക്തിപ്രമാണങ്ങൾ തരം നോക്കി തൊടുക്കുന്നു. ജഞാനിതന്നജ്ഞാനവഴിയിൽ...

നോവിന്റെ തൂവാല

അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക? നീയൊരു കിളിയായിരുന്നെങ്കിലെന്ന് ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട് പക്ഷേ കൂട്ടിലടച്ച കളിയായാലോ? വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ ശബ്ദം കേൾപ്പിക്കാറുണ്ട് പക്ഷേ...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

നാല്‍പ്പത്

നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍, ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍, കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം നിന്‍ സ്വരം നിശബ്ദമായിക്കഴിയുമ്പോള്‍, നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍, നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...
spot_imgspot_img