Homeകവിതകൾ

കവിതകൾ

നിങ്ങളാണേ സത്യം

കവിത പ്രദീഷ് കുഞ്ചുകോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്, എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്, എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്. ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ് പേരറിയാത്ത ആ 'പട്ടി' പണി പറ്റിച്ചത്.പാവം.! തണുത്തു വിറക്കുന്നുണ്ട്. ഇതുപോലെ, ഈ രാത്രിയിൽ കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ, തണുത്തുവിറക്കുന്ന എത്ര നായ്ക്കൾ ഉണ്ടാകും?!എന്റെ മനസ്സലിഞ്ഞു. ഞാൻ...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ

കവിത ബിനീഷ് കാട്ടേടൻമൂന്നിലേക്ക് മറച്ചുപിടിച്ച ഉടലാണെപ്പോഴും സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ തെരുവിൽ നിന്ന് രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.അവിടെ പക്ഷിയും ഞാനും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട് പറങ്കിമാങ്ങയും റൗക്കയിട്ട ഒറോതയും തമ്മിൽ. ഇതുവരെ മരങ്ങളുടെ കോടതിയിൽ എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല ഒരിലയും മുഖം താഴ്ത്തി ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല.നഗ്നമായ ഒരുടൽ പുഴ അവതരിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ പൂവ് ശ്വസിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ മഴ...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ഉപ്പയില്ലാത്ത ഞാൻ

ബഹിയഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്.അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ.വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

മഴ

നവീന്‍ എസ്ഓരോ മഴയും ഒരു തിരിച്ചു വരവാണ്. കടലിന്റെ മാറില്‍ നിന്നെന്നോ പറിച്ചു മാറ്റപ്പെട്ട ഒരു ജലകണത്തിന്റെ തിരിച്ചുവരവ്; അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്..എന്നോ, മാരിവില്ല് വിരിയുന്ന മാനമുയരേ പറന്നു പൊങ്ങി, സൂര്യതാപമേറ്റു വാടിപ്പോയവരുടെ ദുഖം കനത്തോരു കാര്‍മേഘമാകുന്നു. ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.പിന്നെ, പ്രവാസമുപേക്ഷിച്ച് മഴയായി...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

മരണക്കിണർ

കൃഷ്ണവിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും.കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...

ചത്ത കടല്‍ മീനുകള്‍

ശിവപ്രിയ സാഗരചത്ത മീനിന്റെ കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !.ആ കടലിനെ പച്ചവെള്ളത്തിലിട്ട് കഴുകിയെടുക്കുന്ന ഒരുവള്‍ .. കടലിന്റെ ആഴങ്ങളില്‍ ചിറകുവിരിച്ച് പറന്നവര്‍ ഇവര്‍....!- ചത്ത മീനുകള്‍...... സ്വപ്നങ്ങളൊക്കെ നിരത്തില്‍ വിരിച്ചിട്ട് മരണത്തിന്റെ നിഴലുകളിലേക്ക് കുടഞ്ഞിട്ട് കൂട്ടംക്കൂടി പാഞ്ഞവരിവര്‍ ..... ആരോ നെയ്തുവിരിച്ച വലകളിലേക്ക് സ്വയമൊരു ഇരയായ് ചാടി ജീവിതം ഹോമിച്ചവര്‍ ....! ശ്വാസം കിട്ടാതെ പിടയുമ്പോളും അവരുടെ കനവിലൊരു കടലുണ്ടായിരുന്നിരിക്കണം ..... ചിറകുകള്‍ അരിഞ്ഞു...
spot_imgspot_img