Homeകവിതകൾ

കവിതകൾ

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

തണുപ്പ്

കവിത റോബിൻ എഴുത്തുപുര ചിത്രീകരണം : സുബേഷ് പത്മനാഭൻറോഡരികിലെ അരയാൽ ചോട്ടിൽ ഒരു തണുപ്പ് ചുരുണ്ടു കിടന്നു.ഊരുതെണ്ടികൾ നട്ടുച്ചയെ മുറുക്കി ചെമപ്പിച്ചു.കുയിലുകൾ പാട്ടില്ലാതെ ചില്ലയിൽ വന്നിരുന്നു.കാളവണ്ടിയും സൈക്കിളും കടന്നുപോയി.ഇരുട്ടായപ്പോൾ ദൂരേയ്ക്കിറങ്ങിയ ഒരു പെൺകുട്ടി അതിനെ കണ്ടു." പോരുന്നോ" "ഉം"അവർ പാളത്തിലേക്ക് നടന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക്...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻരാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...

ഓട്ട

കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്, ഉറങ്ങാൻമേല. ഉടുതുണി, ഉറക്കപ്പായ, ഉലകമുച്ചൂടും ഉറക്കെക്കുടഞ്ഞു.ഇടക്ക്, അരിക്കുന്നപോലെ, കടിക്കുന്ന പോലെ, ചൊറിയുന്ന പോലെ. കിരുകിരിപ്പ്, ചൊകചൊകപ്പ്, തടിച്ചുപൊന്തൽ, കലശലാം നീറ്റൽ.അടീല്, തുടക്ക്, പൊക്കിളിൽ, പുറത്ത്, കഴുത്തിൽ, കൺപോളയിൽ.കൊടുത്തടി, കട്ടത്തിരുമ്മൽ, മാന്തലോ മാന്തൽ.കുളിച്ചു. നന്നായി തുടച്ചു. കാറ്റുകൊണ്ടു, വെയിലിലിരുന്നു. പിന്നേം, കുളിച്ചു. നന്നായി തുടച്ചു. പിന്നെ കൂടെക്കൂടെ, പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല, നിക്കക്കള്ളിയില്ല, കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ- മേലോട്ട്, കീഴ്പോട്ട്. പൊട്ടുപോലെ, കുത്തുപോലെ, വരപോലെ, വരച്ചപോലെ.ഉള്ളിൽക്കിടന്ന്, പുളയുന്ന പരാക്രമം, തൊള്ളതുറന്ന്, ആരോട് പറയാൻ.നോക്കി. കമഴ്ന്ന് കിടന്ന്, ചരിഞ്ഞുകിടന്ന്, മലന്ന്  കിടന്ന്. വളഞ്ഞും, പുളഞ്ഞും കിടന്ന്.നടന്ന് നോക്കി, കിതച്ചു. ഓടിനോക്കി, തളർന്നു. പിന്നേം കിടന്നു നോക്കി.പിന്നെ, കണ്ണടച്ചു നോക്കി. കാതടച്ചു വെച്ചു.അതാ, കിരുകിരാ ചെത്തം. ചുണ്ട് തുടക്കുന്നവ, ഉറുഞ്ചിയെടുക്കുന്നവ, ഏമ്പക്കം വിടുന്നവ.പിന്നേം, ചെത്തം മിണ്ടീല. പിന്നേം, കിറുകിരാ...

വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ

കവിത എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും അതും പോരാതെ, ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ മറുകിന്റെയെണ്ണം, തുടയളവ്,...
spot_imgspot_img