Homeകവിതകൾ

കവിതകൾ

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

പോക്കുവെയിൽ

സൈനബ് ചാവക്കാട്ഓടിത്തളർന്ന ഒരു പോക്കുവെയിൽ നരച്ച കണ്ണുകളെ വഴിയോരങ്ങളിലേക്ക് നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത കണ്ണുകൾ സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ ഇടവഴികളിൽ ഉണങ്ങിയ കനവുകളുടെ പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ പരൽ മീനുകൾ ഊളിയിടുന്നത് .. പശിയടങ്ങാത്ത ചെറുമീനുകൾ മങ്ങിയ വെട്ടത്തെ ആശയോടെ തുറിച്ചു നോക്കുകയാണ് ..കടൽ താണ്ടാൻ പറന്ന പക്ഷികളെ കൊടുങ്കാറ്റ് പുറകോട്ട് വലിക്കുന്നു... നിർജീവമായ നീർത്തുള്ളികളെ മഞ്ചലേറ്റിയാണ് മേഘക്കീറുകളിൽ ചിലതൊക്കെ ദൂത് പോവുന്നത് ..മുമ്പ് കടൽക്കാറ്റ് കുടഞ്ഞിട്ട് പോയ അക്ഷരങ്ങൾക്കൊക്കെ അത്തറിന്റെ...

ഭ(മ)രണപ്പാട്ട്

കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു.. ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു.. ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി ദേശം പങ്കുവെച്ചു... ചിതകൾ പങ്കുവെച്ചു.ട്വീറ്റായി വാട്സ്ആപ്പുകളായി ഫോർവേഡുകളായി വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..വീഥിയിൽ ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.ഭരണം...രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെനമ്മുടെ ചൂണ്ടുവിരലുകളെവിടെഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര...

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വിലാസമില്ലാത്ത കത്തുകൾ

ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട് ഓരോ കൊല്ലവസാനവും.. വിലാസം തെറ്റി വിഷയം തെറ്റി വഴി തെറ്റി എന്നും.... അത്തർ മണക്കുന്ന മണൽക്കാറ്റ് അടിക്കുന്ന ഒരു വാപ്പാൻടെ ഖൽബും പേറി വരുന്ന കത്ത്.. പട്ടിണി കരിഞ്ഞ വിയർപ്പ് പൊടിയുന്ന നോട്ട് മണക്കുന്ന മദിരാശിയിൽ നിന്ന് ഏട്ടൻടെ കത്ത്.... ഏതോ ഇല്ലത്തുനിന്നും അടുക്കളകടന്ന് അരങ്ങത്തേക്ക് കുതിക്കുന്ന പുകമണക്കുന്ന കത്ത്.... പേറാനാവുന്നില്ല ഇവയുടെ ഗന്ധങ്ങൾ വലിയ കൈയക്ഷരങ്ങളുടെ വിലാസക്കാരെ കണ്ടുപിടിച്ചേൽപ്പിക്കണം.... അല്ലെങ്കിൽ ഗന്ധങ്ങൾ അവർ മറക്കണം.. കത്തുകൾ മറക്കണം.. എഴുത്ത് മറക്കണം.. മറുപടി മറക്കണം... ഹാ... അങ്ങനെയങ്ങനെ കത്തുകൾ മരിക്കണം...... 

നീ മരിച്ചുപോയെന്നറിയുമ്പോൾ

കവിത ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ പതിവില്ലാതെ നീണ്ടുതുടങ്ങും മുന്നോട്ട് നടക്കും തോറും കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം പാളി പാളി വീണുകൊണ്ടിരിക്കും അത്രയും പ്രിയപ്പെട്ട...അത്രയും... ചുണ്ടുകൾ വിറകൊള്ളും ഇന്നലെ വരെ വർത്താനങ്ങളാൽ മൂടിയ വീട് തണുത്തുറഞ്ഞു നിശബ്ദതയിലാഴും മടിച്ചു മടിച്ചു കടന്നു വരുന്ന അരണ്ടവെളിച്ചം സംശയത്തോടെ എത്തിനോക്കി ആരോടെന്നില്ലാതെ പറയും ഇവിടം...

ചത്തചിന്ത

വർഷ മുരളീധരൻസ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ് അമ്മയെയും അവളെയും അവരെയും അവനെയും ഒന്നാശ്വസിപ്പിക്കാനാവാതെ ചിരിച്ച് കരഞ്ഞുകൊണ്ടങ്ങനെ.. തികട്ടി വന്ന ഓർമ്മകൾ അതിന്റെ ആഴം കൂട്ടുമ്പോഴും ഫ്ലാഷ് ബാക്കിൽ വീണ്ടും ചിരിച്ചങ്ങനെ.. എണ്ണിപ്പെറുക്കലുകൾക്കിടയിൽ പലരും...
spot_imgspot_img