Homeകവിതകൾ

കവിതകൾ

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

പട്ടാവ്

ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...

വെറുതെ ഒരിഷ്ടം

അരുണ്യ സി. ജി.നമുക്കിടയിലെ വേഴാമ്പലുകൾക്ക് നീരുറവകൾ കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി കൊതിച്ചു നിന്ന സിരകൾക്കും മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും ഇരുണ്ട ഖനികളിൽ പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന ദേശാടനകിളികളായി ഓർമ്മകൾ മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും, മൂകസംഹാരികൾ കുളിരുചൂടാതിരുന്നതും, നമുക്കിടയിലെ നശിച്ചകന്ന ഓർമകൾക്ക് തണുത്ത മരവിപ്പു നൽകി...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...
spot_imgspot_img