Homeകവിതകൾ

കവിതകൾ

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

ചൂണ്ടക്കാരൻ

കവിത സുനികൂട്ടുകാരാ.... അവകാശങ്ങളില്ലാത്ത സ്വാർത്ഥതയുടെ തുരുമ്പുമണക്കാത്ത നിൻ്റെ പ്രണയം അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ പകലുകളിലും കടലിനൊപ്പമുള്ള രാത്രിയാമങ്ങളിലും നിൻ്റെ വാസന മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ കപ്പലുകളിലേക്ക് നീ തൊടുത്ത സ്വപ്നങ്ങളിലെല്ലാം പ്രതീക്ഷകളുടെ ഇഴപൊട്ടാത്ത മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ.... പിന്നെയെപ്പോഴാണ് അകലങ്ങളിൽ നീയെറിഞ്ഞ കണ്ണുകൾ ചൂണ്ടകളായതും ചൂണ്ടക്കാരനിൽ നിൻ്റെ പേര് തെളിഞ്ഞുകണ്ടതും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

പ്രണയദിനം കഴിഞ്ഞ്‌ പിറ്റേന്ന് പകൽ

കെ എസ്‌ കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ ചവറുകൾ ബാക്കിവാക്കുകൾ. വിൽക്കാതെ ആരും വരാതെ കാത്തുകാത്തുറങ്ങിയവ ഇനി കരയില്ലെന്ന് മുഖം തുടയ്ക്കുന്നു. ജീവിക്കാൻ പ്രണയമൊന്നും വേണ്ടെന്ന് കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച കുരുവി പിറുപിറുക്കുന്നു. വരുംവരുമെന്ന് ഒടുക്കം കണ്ണു വിളക്കായി മാറിയ വേഴാമ്പലാണിപ്പോൾ തലമുണ്ഡനം ചെയ്ത്‌ ഇതുവഴി പുഴയുടെ ഉള്ളിലേക്ക്‌ നടന്നത്‌‌. മൂലകളും  മുറ്റങ്ങളും ചെടിമറവുകളും വഴികളും വരാന്തകളും നിറയെ വർണ്ണച്ചരടുകൾ സമ്മാനപ്പൊതിക്കടലാസുകൾ യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ, ഭൂമിയാകെ ഇഷ്ടത്തിന്റെ കടൽ. ചുംബിച്ചുതീരാത്ത ചുണ്ടുകൾ വിറയ്ക്കുന്നത്‌ കേൾക്കുന്നുണ്ട്‌, മുഖമാകെ...

ഏഴാം ദിവസം

കവിത ടോബി തലയൽപിഞ്ഞിപ്പോയൊരു ആകാശവും പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു അയാൾ ആദ്യം സൃഷ്ടിച്ചത് തഴച്ചുവളർന്നിരുന്ന കാരമുള്ളും കൂരിരുളും പിഴുതുമാറ്റേണ്ടിയിരുന്നു പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളുസന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസ്സം: പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന നിശ്ശബ്ദത പകുത്ത് അയാൾ കടലും കരയുമുണ്ടാക്കി രാത്രിയിൽ പ്രകാശിക്കാൻ കരിവിളക്ക് തെളിയിച്ച് ചന്ദ്രനെയും നക്ഷത്രങ്ങളെയും, പകലിൽ വെളിച്ചത്തിനായി കൂരയും...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...
spot_imgspot_img