Homeകവിതകൾ

കവിതകൾ

കാവൽക്കാരനോട്

ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ നോക്കൂ , പൗരാണികമായി കൈമാറി വന്ന എന്റെ പൂന്തോട്ടം നാനാതരം ചെടികൾ പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ ഹാ,എത്ര മനോഹരം ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും അസൂയപ്പെടും വിധം...

നിലാവ് പൊള്ളുന്നത്

കവിത നവീൻ ഓടാടാൻ  രാത്രിയെ നേരിടുക പ്രയാസകരമാണ് പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി അടക്കുമ്പോൾ  കൺപോളകൾക്ക് ഇടയിലേക്ക് ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കുംഇരുട്ടത്രയും നമ്മളെക്കുറിച്ചു സംസാരിച്ചു തുടങ്ങുംവലിയ വലിയ...

മുടിമരം

അനശ്വര. എമറവിരോഗമാണോ? ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം, 'കൂട്ടി'നോടു പിണങ്ങിയതിന്റ കാരണം, പങ്കുവച്ച സമ്മാനം, അമ്മയുടെ മണം, അച്ചന്റെ വിയർപ്പ്... ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക് ഒളിഞ്ഞുനോക്കിയതോ? ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ 'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല. അവ നഷ്ടപ്പെടുത്താതെ മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു; ഓർമ്മയുടെ അവശേഷിപ്പുകൾ മുടിമരമായി...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...

പടര്‍പ്പുകള്‍

കവിത ബാലകൃഷ്ണൻ മൊകേരി ചിത്രീകരണം : ഹരിതവഴിയോരങ്ങളിൽ ചില വന്മരങ്ങള്‍ വളര്‍ന്നു നില്ക്കാറുണ്ട്, പച്ചയുടെ മാമലയായി, ഒറ്റയ്ക്കൊരു കാടായി ഇരുണ്ടുകനത്തങ്ങനെ, ഒരിക്കലും വറ്റാത്ത പ്രത്യാശയുടെ തണലായി വഴിയോരത്ത് ഒറ്റയ്ക്ക് ! കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍, താങ്ങുതേടിയെത്തുന്ന ചില വള്ളിപ്പടര്‍പ്പുകള്‍ അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും! ആദ്യമാദ്യം, ഒരിക്കിളിപോലെ, പിന്നെയൊരു സ്നേഹസ്പര്‍ശംപോലെ പടരുന്ന വള്ളികള്‍ക്ക്, മരം തന്റെ തലയിലുമിടംനല്കും ! മഴപ്പെയ്ത്തിന്റെ കല്ലേറും വെയിൽപ്പെയ്ത്തിന്റെ തീമഴയും കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം പ്രതിരോധിച്ച്, മരമാവള്ളിയെ...

യാത്രാമൊഴി

കവിത ബിനോയ് വരകിൽപ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു.ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി.ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?"ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..."ഫ്രോയ്ഡ് :...

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...

നിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ

പ്രതിഭ പണിക്കർനിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ, മാഞ്ഞ്‌ ഏറെക്കഴിഞ്ഞ രാവിനിപ്പുറവും നിന്റെ വിരൽത്തുമ്പ്‌ തൊട്ടയിടങ്ങളിലെ മിന്നൽക്കണങ്ങളാൽ മുഴുവനായ്‌ പടർന്നെരിയപ്പെടലാണ്; നിന്റേതുമായ്‌ കൂടിച്ചേർന്ന ഉടൽവല്ലികളിലൊക്കെയും ഒരു മുൾപ്പടർപ്പുമായി കോർക്കപ്പെട്ടത്‌ പോലെ നീറ്റൽ അറിയലാണു; നിശ്വാസങ്ങൾ കലർന്ന നിമിഷം മുതൽ തെറ്റിപ്പോയ നെഞ്ചിടിപ്പുകളെ വരുതിയിലാക്കാൻ പാടുപെടലാണു.(adsbygoogle =...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...
spot_imgspot_img