Homeകവിതകൾ

കവിതകൾ

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം കൊണ്ടായിരുന്നെങ്കിലും ചേതനയറ്റ മിഴികളിൽ നീർത്തുള്ളി നിശ്ചലതയിൽ അഭയം തേടിയതിനാൽ തിരിച്ചു വരവില്ലാത്ത അപൂർണ്ണതയുടെ അപൂർവ്വമല്ലാത്ത യാത്രകളിൽ ബോധമില്ലാതെ ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത് ഉപേക്ഷിച്ചതാകയാൽ ഒരു ജീവി അന്നേ ജീവിച്ചു തുടങ്ങിയിരിക്കുന്നു .കണ്ണുകൾ ഉൾക്കാഴ്ചക്കാരന്റെ കാഴ്ചകളെ...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

നിലാവിന്റെ വിത്ത്

മോഹനകൃഷ്ണൻ കാലടിഒരു കൃഷിക്കാരനിരുന്ന് പാടുന്നു ഒറ്റയ്ക്ക് വയൽവരമ്പത്ത് സന്ധ്യയ്ക്ക്. പാട്ടിലൊരു വിത്തിന്റെ തേങ്ങലുണ്ട് പാടത്തൊരു പക്ഷി കൂട്ടിനുണ്ട്.വഴി മറന്നെത്തിയ പാട്ടുകാരൻ ചിറകെന്ന മുറിവൊലിയ്ക്കുന്ന പക്ഷി . അങ്ങിങ്ങ് പൊട്ടിമുളയ്ക്കും തൃണങ്ങൾക്ക് രണ്ട് പേരോടും കരുണയുണ്ട്.രാത്രി നേരത്താ മുളകൾ പതുക്കനെ മൂർച്ചവാളായിപ്പകരുമത്രെ തെറ്റിയെത്തുന്ന നിഴലുകളെക്കൊന്ന് രക്തം...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

നാല് കവിതകള്‍

സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു മുറിവേറ്റവൻ കവിതകൊണ്ടു മെനഞ്ഞുണ്ടാക്കിയ വാടകവീട്ടിലായിരുന്നു..മരണമെന്ന വീട്ടുടമസ്ഥൻ ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ നടന്നുവന്ന തീവഴികളിൽ തണലു ചാറിനിന്നൊരു മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ മരക്കൊമ്പിൽ തൂങ്ങി കിടന്നാടുന്നുണ്ട്. പ്രണയം കൊണ്ടു മുറിവേറ്റ ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക് കവിഞ്ഞൊഴുകിയ പുഴയുടെ ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ രണ്ടുതീരങ്ങളായി മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

ഇഞ്ചുറി ടൈം

കവിത ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ അവസരങ്ങളുടെ ധാരാളിത്തത്താൽ നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട് ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്  തീ പിടിക്കുന്നു ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ പറ്റിയ  പോളിസ്റ്റർ ഉടുപ്പു പോലെ അപ്പോഴുമഴിയാത്ത ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ നിങ്ങളുടെ ആനന്ദം.പെൺകുട്ടിക്ക് തീ പിടിക്കും മുൻപ് ഇറങ്ങിയോടാവുന്നതേയുള്ളൂ.വഴിയിലെവിടെയോ കാൽ തടഞ്ഞ്  വീഴണമെന്നു...

അജയ് രാമചന്ദ്രന്റെ കവിതകൾ

അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്‌ ആഴത്തിൽ അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.വേരുകൾചില്ലകളാകെയടർന്നു വീണാലും കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും വേരു ബാക്കിയാവും വേരുപോയ വഴിയുണ്ടാവും വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌ പുഴകടന്ന് മലയറിയാതെ ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം.. വെയിലാകുന്നതിനു മുൻപേ നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം.. അങ്ങനെ...
spot_imgspot_img