Homeകവിതകൾ

കവിതകൾ

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

ഒരു പേരില്ലാക്കവിത 

ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ? ‌ ഒരു താരാട്ട് പാട്ട്? അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ? എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്? ഞാനൊരു കഥയില്ലാത്തവനല്ലേ! പിന്നെങ്ങനെ കഥ പറയും! എങ്കിൽ ഒരു ചിത്രമാവട്ടെ, രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ ആരും വരക്കാത്ത ചിത്രം! ഞാൻ ചിത്രകാരനല്ല, നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. പിന്നെ,...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

പ്രണ(ള)യകാലങ്ങളിൽ ഞാൻ

സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന ഒരു കവിതയുടെ, മൂന്നാമത്തെ വരിയിൽ മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു, എന്റെമുറിയിൽ പ്രണ(ള)യം കേറിവന്നത്‌.ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ; എന്ത്‌ ചെയ്യണമെന്നറിയാതെ, ഒന്നാമത്തെ വരിയിലേക്ക്‌ കയറിനിന്നു ജനാലയിലൂടെ പുറത്തേക്ക്‌ നോക്കവേ, ദൂരെനിന്ന് ഒറ്റപ്പെട്ടൊരു വാക്ക്‌ നിസ്സഹായതയോടെ കൈവീശുന്നതാണു കണ്ടത്‌.രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ കണ്ടുമുട്ടുന്ന തുരുത്താണിതെന്ന്, എഴുതാതെ വെറുതെവിട്ടൊരു കവിത വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര സമാധാനപരമായി ജീവിച്ചിരുന്നവരിലാണു, നിങ്ങൾ കലാപമുണ്ടാക്കുന്നത്‌?ഒരേസമയം; ഭ്രാന്തും തുടലുമാകുന്നത്‌?പ്രള(ണ)യകാലം കഴിഞ്ഞെഴുതുന്ന കവിതകളൊക്കെയും, രണ്ട്‌ മനുഷ്യരുടെ ജീവിതം കോറിവച്ച തെരുവുചുവരുകളാകുമെന്നതിനാൽ, മനസില്ലാമനസോടെ, ഏതെങ്കിലും ഒന്നുപേക്ഷിക്കാൻ നിർബന്ധിതനാകുന്നു.അതെന്താകണമെന്ന് ചിന്തിച്ചുനിൽക്കവേ, എന്നെയുൾപ്പെടെ വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...

പുതപ്പ്

കെ എസ് രതീഷ്ഭൂമിയിലെ പുതപ്പുകൾക്കെല്ലാം ഒരേ ആകൃതിയാണോ..? അല്ല, പുതപ്പിനെപ്പൊഴും ആ  പുതുമയില്ലാത്ത പുതപ്പിക്കൽ ശീലം തന്നെയല്ലേ.?ആളിന്റെ ഇഷ്ടത്തിനനുസരിച്ച് മൂടിക്കൊടുക്കുക  മാത്രമല്ലേയുള്ളൂ, ചില പുതപ്പുകൾക്ക് മൂടിയങ്ങനെ മരിച്ചുകിടന്നാൽ മാത്രം മതി. ചെറിയ ചൂടിലും ചവിട്ടിമാറ്റിയാലും, പാതിരാ തണുപ്പിൽ നാലുകോണിലും അധികാരത്തോടെ  തപ്പിനോക്കാറില്ലേ..? വലിച്ചവശ്യമ്പോലെ മൂടും ചൂട്  ആവശ്യത്തിനായാൽ കാൽചുവട്ടിലേക്ക് പതിയെ പിൻവാങ്ങണം, അതുമല്ലെങ്കിൽ തലയുടെ അടിയിൽ...

ഉത്ഥിതരുടെ കല്ലറ

കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ പരേതയെന്നോ പറയാതെ,ഓ, എന്നാ പറയാനാ, അതൊരു ശവം കണക്കാ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ അവരുടെ ശവക്കല്ലറ നിർമ്മിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ ജീവനുള്ളവരുടെ ഇടയിൽ തന്നെയാണ്.അതൊരുപക്ഷെ അടുക്കളയിലോ കിടപ്പുമുറിയിലോ ആയിരിക്കും.നിങ്ങൾ കണ്ടിട്ടില്ലെ? കണ്ണിലെ തിളക്കം വറ്റിയവരെ,പറയാനുള്ള കഥകൾ  പറഞ്ഞു തീരാതെ പര്യമ്പറത്തിരുന്ന്  സ്വയം പിറുപിറുക്കുന്നവരെ, മോഹഭംഗങ്ങൾ കൊണ്ട് നിശ്ചലരായി പോയവരെ, നേരത്തിനു മുന്നേ തലയിൽ...
spot_imgspot_img