Homeകവിതകൾ

കവിതകൾ

കാലം

കവിത പപ്പൻ കുളിയൻമരംകാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

മൂന്നു കവിതകൾ

കവിതഡോ. സോയ ജോസഫ് രക്തസാക്ഷി 'അത്രമേൽ ആഗ്രഹിച്ചിട്ടും നിന്നോട് മിണ്ടാതിരിക്കുന്ന ഞാനൊരു വിപ്ലവകാരി തന്നെയാണ് . അത്രമേൽ സ്നേഹിച്ചിട്ടും നിന്നിലേക്ക് എത്തിപ്പെടാൻ കഴിയാത്ത ഞാൻ ഒരു രക്തസാക്ഷി കൂടിയാകുന്നു.(adsbygoogle = window.adsbygoogle || ).push({});വിരഹവിഷം അതിശക്തമായി പ്രണയം തോന്നിയപ്പോൾ വരാൻ പോകുന്ന വസന്തമോർത്ത് ഹൃദയ ഭിത്തികൾ ചുവന്നിരുന്നു. പിന്നെന്തിനാണ് ഇത്ര പൊടുന്നനെ വിരഹവിഷം...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

സഖീ നിന്നെയും കാത്ത്

കവിതവർഷ എ.പിനിന്റെ കണ്ണിലെ പ്രണയത്തിന്റെ തീക്ഷ്ണത കെട്ടുപോയിരിക്കുന്നു സഖി... നിന്റെ മുഖത്തെ മധുരപുഞ്ചിരിയിൽ മങ്ങലേറ്റിരിക്കുന്നു നിന്റെ പൈങ്കിളി കിന്നാരങ്ങൾ എന്നിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നു നിന്റെ പരിഭവ കണ്ണുനീർത്തുള്ളികൾ എന്റെ കണ്ണുകളുടെ കാണാമറയത്തേക്കു- പോയ്മറഞ്ഞിരിക്കുന്നു നിന്റെ വിരഹം എന്നെ വലിഞ്ഞുമുറുകും...

അവൾ

ആര്‍. സംഗീതപ്രണയിക്കപ്പെടാത്തവളെ പെട്ടെന്ന് തിരിച്ചറിയാം ലോകം മുഴുവൻ ഉറങ്ങുമ്പോഴും തോർച്ചകളിൽ ഇലഞെട്ടിൽ വീണ് ചിതറുന്ന മിന്നാമിന്നി വെട്ടങ്ങൾ പോലെ മുനിഞ്ഞു കത്തുന്ന ഒറ്റവെളിച്ചമുള്ള മുറി അവളുടെയാണ്....തിരക്കുള്ളയിടങ്ങളിൽ അവൾക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന., ആന്തലോടെ നുഴഞ്ഞു കയറി ഉടലൊളിപ്പിക്കാൻ കഴിയുന്ന ചെറുതുരുത്തുകൾ ഉണ്ടാവും ചുറ്റുമുള്ള കോർക്കുന്ന വിരലുകളെ ചുണ്ടുകളുടെ രാജ്യങ്ങളെ കണ്ണുകളുടെ പതാകകളെ നിഴൽ വീഴാത്ത പീലികൾക്കിടയിൽ നട്ടുവയ്ക്കുംമരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഓർമ്മകളുമായുള്ള മൽപ്പിടുത്തങ്ങളാണ് രാത്രികൾ ഗ്രൂപ്പ്...

മെഴുകുതിരികൾ

സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

ഒറ്റയാത്രികൻ

ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി. എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു. ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ. ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി. ആദ്യം കയറിയ...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...
spot_imgspot_img