Homeകവിതകൾ

കവിതകൾ

രണ്ടാമതും കൊല്ലപ്പെട്ടത്

കവിത ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം, പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും, പരസ്പരം നോക്കാതെ. ഒരു ഫോണടി.ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു. ഉറക്കെ ചിരിച്ചു. ജനലിലൂടെ...

ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…

കവിത ആദിഞാൻ ആത്മഹത്യ ചെയ്യുമെന്ന് നീ കരുതിക്കാണില്ല, എന്റെ വരികളിലെ ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല. ഞാൻ വാ കീറി ചിരിക്കുമ്പോളൊക്കെ നിന്റെ കണ്ണുകൾ, കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും. പകൽ വെളിച്ചങ്ങളിൽ നമ്മളുമ്മ വയ്ക്കുകയോ വിരൽ കോർത്ത് നടക്കുകയോ ചെയ്തില്ല. ഒരിക്കൽ പോലും നമ്മൾ നമ്മുടെ കാലുകളെ തിരകൾക്ക് വിട്ട് കൊടുക്കുകയോ, മീനുകളോടൊപ്പം...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

ചെ

കവിതസുനിത പി.എംഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

അവൾ

കവിത സുനിബാറിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ഒറ്റക്കിരിക്കുന്ന ഒരുവനെ തിരഞ്ഞപ്പോഴാണ് കണ്ണുകളയാളിൽ ഉടക്കിയത്. ഒരേ ബ്രാൻഡിൻ്റെ സൗഹൃദക്കുമിളകൾ ഞങ്ങൾക്കിടയിൽ അതിർത്തികളെ പൊട്ടിച്ചു കളഞ്ഞു അയാൾ പറഞ്ഞുതുടങ്ങി ഞങ്ങൾ പ്രണയത്തിലാണ് ഓരോരാത്രിയിലും അവളുടെ ഉടലിൻ്റെമണം ഓരോ പുരുഷൻ്റെയാണെന്ന് അവളെന്നോട്പറയും. എങ്കിലും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരുന്നു. ചുമന്നചുണ്ടുള്ളവളെ ഒരിക്കലുമെനിക്ക് ചുംബിക്കണമെന്ന് തോന്നിയിട്ടില്ല ഉമ്മകൾ പ്രണയത്തിൻ്റെ അടയാളമെന്ന് ഞങ്ങളെവിടെയും വായിച്ചിരുന്നില്ല. ഉടലുതൊടാതെ ഉള്ളറിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഉടലാണ് വില്പനക്ക് കടലുകടന്ന് ചന്തയിൽചെല്ലണം ഇനിയില്ലെന്നുറപ്പിച്ച് തിരിച്ചുവരണം. മറന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേർക്കണം സ്വയമറ്റുപോയ ചങ്ങലയാണെങ്കിലും. ഞങ്ങളിപ്പോൾ കാത്തിരിപ്പിലാണ് ഉടലുതിന്നാത്ത പ്രണയത്തിൻ്റെ മധുനുകരാൻ. വേച്ചു വേച്ച് പടികളിറങ്ങുന്ന അയാളുടെ കണ്ണിൽ പ്രണയമുണ്ടായിരുന്നു ഒരിക്കലും മരിക്കാതിരിക്കാൻ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

രക്തം നിറഞ്ഞ മുറി

അജേഷ് നല്ലാഞ്ചി വണ്ണാമ്പല നിറഞ്ഞ ഈ ഗുഡുസു മുറിക്ക് ഓലക്കണ്ണി നനഞ്ഞ മണമാണ്.. ചുമർ നിറയെ ചൊട്ടപ്പുഴുക്കളാണ്...പല്ലി പാറ്റ തേരട്ട കരിങ്കണ്ണി അണങ്ങ് ചേക്കാലി പിന്നെ പേരറിയാത്ത അനേകം ചെറുജീവികളുടെ സത്രം..ചിതൽ പുറം ജനാലയ്ക്ക് താഴെ ചാരി വച്ച മാച്ചിപ്പട്ട വഴി ഏത് നിമിഷവും അകത്ത് കയറും....നീ ഇവിടെ ഉപേക്ഷിച്ച് പോയ കളർ പെൻസിലുകൾ കൊണ്ട് ഞാൻ ഓർമയെ വരച്ചെടുക്കുകയാണ്.....വസന്തമെത്തും...

കിളിപ്പട്ടങ്ങൾ

കവിത സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ് പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി പകലുകളിൽ തന്റേടികളായ് ചിരിച്ച് ചിരിച്ച്.... കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ സ്വപ്നം കണ്ടിട്ടുണ്ടാവാം. മതിയാവോളം പൊക്കത്തിൽ പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ കവിളിലൊരുമ്മ വയ്ക്കുവാനുള്ള യാത്രയിലായിരുന്നവർ. ഇടയ്ക്കെപ്പോഴോ, തടുത്ത, മേഘത്തോടേറ്റുമുട്ടിയാ ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും പൊങ്ങി പറക്കുവാൻ. കൊതിയുണ്ട് കാറ്റിന്റെ ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...

Letters to Milena by Franz Kafka

വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം മനുഷ്യനെങ്ങനെയാവും ലഭിച്ചത്? ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും. മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്. കത്തുകൾ കുറിക്കുകയെന്നാൽ അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം. കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല. വഴിനീളെ അവ...

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നുവെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നുവട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നുആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...
spot_imgspot_img