Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

സമനിലതെറ്റിയവരുടെ കവിത

അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവവായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടുംകുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടുംചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയുംഅവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയുംപക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?മരണപ്പെട്ടവന്റെ കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ ചുട്ടപ്പോൾ, കൃഷ്ണമണിയിൽ ചൂണ്ട കൊരുത്ത് ഇമവെട്ടാതെ നേരോരുത്തൻ സെൽഫിക്കാരന്റെ കണ്ണുകൾ പിഴുതെടുത്ത് അന്ത്യകൂദാശ ചൊല്ലി, അമ്മക്കൂട്ടിലൊരു സത്യലോകം തേടിയൊളിച്ചു ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

സമയതാളം

കവിത സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ. നിന്റെ നനഞ്ഞ കാല്പാടുകൾ കാറ്റിലാറിപ്പോകുന്നതും കാത്ത് അവിടെ ഞാനിരുന്നു. നിന്റെ നനവിനെ കാറ്റെടുത്തില്ല സന്ധ്യ തോർന്നില്ല.. എന്റെ നിൽപ്പിന് ശിൽപ്പങ്ങളോട് സാമ്യം തോന്നി തുടങ്ങുന്നു. സമയം എന്നെ കൊത്തി പണിയുന്നു. നിന്റെ നഗരം ഇപ്പോഴും അതിപ്പോഴും ശബ്ദ സാഗരത്തിന്റെ ചൂട് പറ്റാറുണ്ടോ റോഡുകളിലിപ്പോഴുമുണ്ടോ പഴയ ട്രാമുകൾ. അവരെന്റെ കാമുകിമാർ അന്ധരായ തെരുവുഗായികകൾ. ഇപ്പോഴും നട്ടുച്ചയ്ക്കും റോഡിലൂടെ...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...
spot_imgspot_img