Homeകവിതകൾ

കവിതകൾ

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

വെളിച്ചമിറങ്ങുന്ന നേരം

കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന് ചിലതെല്ലാം ആലോചിക്കാനുണ്ട്. മലയിറങ്ങി വെള്ളമെടുക്കാനെത്തിയിരിക്കുന്ന ഈ ഞാൻ ഒരു നദിയേയല്ലെന്ന് ആദ്യം വിചാരിക്കണം. മരക്കമ്പുകളിൽനിന്ന് കൂടുവിട്ടിറങ്ങിയ പകൽക്കിളിയും നദിയല്ല. വെളിച്ചമാകാൻ വേണ്ടി സൂര്യനിൽനിന്നിറങ്ങിയ സൂചിക്കമ്പികളും നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം ജലകണങ്ങൾ കൂട്ടിയാൽ ഒരിക്കലും എൻ്റെ ഒഴുക്കല്ല. എവിടെയെങ്കിലും നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ എപ്പൊഴുമൊഴുകുന്ന നിന്നെക്കൊണ്ടാവുമെന്ന് തീരെ തോന്നുന്നില്ല.എൻ്റെജലാശയം വെറുമൊരുതുള്ളിയാണ്. നദിയാകണമെങ്കിൽ ഏറ്റവും ചെറിയൊരു ജലകണമാകണം.സൂര്യനിൽനിന്നിറങ്ങുന്ന ആദ്യകണം ആ ഒരുതുള്ളിനദിയിലാണ് ആദ്യം ഇണചേരാൻ പോവുക.... വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു...

തണലല്ല ഇലകളുടെ മഷി

അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ ഒച്ചയുണ്ടാക്കാതെ തടങ്ങളിലെല്ലാം പോയിരുന്നു.● ഇലകളിലിരുന്ന് കറുത്തമഷി ചിതറിക്കിടക്കുന്ന മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.● അടുത്തായൊരുമരം. പൂക്കളെല്ലാം തറയിൽ വിതറിക്കിടക്കുന്നു അതിനു മീതേ കൊഴിഞ്ഞു വീഴും ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.● നടുരാത്രി തിരികെ വീട്ടിലെത്തി ആ ചൂടു മാറും മുമ്പ് നിനക്കൊരു കത്തെഴുതി സൂക്ഷിച്ചു . എഴുതിക്കൊണ്ടിരിക്കെ ആ കത്ത് എന്റെ ശബ്ദത്തിൽ കൂടെ സംസാരിച്ചുകൊണ്ടിരുന്നു. ആ കത്തിനി...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ.വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു.സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നുഅയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറുംഏകാന്തതകളിൽ അത്ഭുത...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...
spot_imgspot_img