Homeകവിതകൾ

കവിതകൾ

അഭൗമം!

കവിതസുനിത.പി.എംനിലാവ് നനച്ചിട്ട വഴിയിലൂടെ വിരലുകൾ കോർത്ത് വെറുതെ നടക്കും തണുത്ത കാറ്റേറ്റ് കടൽക്കരയോളം! അവിടമാകെ പ്രണയത്തിൽ കുതിർന്ന്.. ആരേയും സ്പർശിക്കാതെ കാറ്റു നമ്മെ തഴുകും ദൈവം തൊടുംപോലെ! ആകാശമപ്പോൾ, വിരൽ നീട്ടി അങ്ങ് സ്വർഗ്ഗമെന്ന് കടൽക്കരയെ ചൂണ്ടും! അവിടമാകെ ദൈവത്തിന്റെ മണം പരക്കും! ഹൃദയങ്ങളിൽ ആവോളം നിറയുംവരെ നാമവിടെ വെറുതെയിരിക്കും. നമ്മുടെ നിഴലാന വസന്ത കൈ വിടർത്തും! ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രണ്ടാത്മാക്കളായി എല്ലാക്കാലത്തേക്കുമായി, മുഴുപ്രണയികൾക്കായി, ദൈവത്തിന്റെ ഭാഷയിലേക്ക് നമ്മെ മൊഴി മാറ്റും! കടലിന്നഗാധതയിൽ ഒരഭൗമ സംഗീതം പടരും! സകല...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

അമ്പിളിവട്ടം

അജിത് പി.പിമൂന്നു വയസ്സുകാരന്റെ ചിത്രത്തിൽ അമ്പിളിയൊരു വെള്ളിവര പോലെ!അയാൾ ചിരിക്കുന്നു. തിരുത്തുന്നു.ആകാശത്തൊഴുകുന്ന വെള്ളിപ്പുഴയല്ല കുട്ടീ, ചന്ദ്രൻ.അതിന്റെ അരികുകൾ, തന്നെത്തന്നെ ചുറ്റി കിണറു പോലെ വട്ടമായിരിക്കുന്നു.കുട്ടിയ്ക്കു കാണുവാനായ് അയാൾ ക്ലിക്കുന്നു ചന്ദ്രനെ, ഫോണിൽ.അവൻ കാണട്ടെ, വിരലുകൾ കൊണ്ട് സൂം ചെയ്തു പോകുമ്പോൾ ജീവിതം എങ്ങനെ വട്ടത്തിലിരിക്കുന്നുവെന്ന്.'ഇതാ നോക്കൂ, ഈ ഫോട്ടോയിൽ നോക്കൂ.'കുഞ്ഞിവിരലുകൾ കൊണ്ട് ആകാശം സൂം ചെയ്ത് അവൻ നിലാവുപോലെ ചിരിക്കുന്നു.എടുക്കുമ്പോൾ മങ്ങിപ്പോയ...

ബാബരി

കവിത സമീർ പിലാക്കൽഇന്ത്യയിലെ സർവ മുസ്ലിങ്ങളോട്, ദളിതൻമാരോട്, ദരിദ്രരോട്, കർഷകരോട്, ന്യൂനപക്ഷങ്ങളോട്..നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്ന ഉദ്യോഗസ്‌ഥരോട്, തിന്മകൾക്കെതിരെ എഴുതുന്നവരോട്, പാടുന്നവരോട്, പ്രവർത്തിക്കുന്നവരോട്..ചോദിക്കാനുള്ളത്!വർത്തമാന ഇന്ത്യയിൽ ബാബരിക്ക് കിട്ടാത്ത നീതി നിങ്ങൾക്ക് കിട്ടുമെന്നിനിയും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?അഖ്ലാക്കിന് കിട്ടാത്ത പൻസാരെക്കും കൽബുർഗിക്കും ജുനൈദിനും കത്വവായിലെ പെൺകുട്ടിക്കും കിട്ടാത്ത..സഫൂറ സർഗാറിനും സഞ്ജീവ് ഭട്ടിനും മൈദനിക്കും...

ബഹുവചനം, ഏക വചനം

ചന്ദന എസ്. ആനന്ദ്ഒരു നീ. ചില നിങ്ങള്‍. ഒരുമിച്ചു നമ്മള്‍. എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍. തിരിവുകള്‍, ചരിവുകള്‍. ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ, ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത് അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം. വാക്കുകള്‍ കഥകള്‍...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...

അഞ്ച് കവിതകൾ

(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം നമ്മുടേതായിരുന്നു. ഇന്നിന്റെ നീലാകാശം നിന്റേതും എന്റേതുമായി വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍ പറന്നെത്തുവാന്‍ കഴിയാത്ത ഒരു വലിയ കാടുണ്ടായിരുന്നു. എങ്കിലും, നമ്മുടെ മൈനകള്‍ പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍ മഴ പെയ്തിരുന്നു അവസാന കാഴ്ചയിലും മഴ പെയ്തിരുന്നു. മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച് കടന്നു പോയ...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...
spot_imgspot_img