Homeകവിതകൾ

കവിതകൾ

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു. ഇതിനകത്തേക്ക്. മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ, ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ. യന്ത്രഗോവണികൾ തകരും പോലെ. രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ. കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ, എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...

വേദനിക്കുന്നവരുടെ രാജ്യം!

കൃഷ്ണഈ നേരം , ഈ ലോകത്ത് എത്ര മനുഷ്യർ വേദനിക്കുന്നുണ്ടാവും?ഒരു വാക്ക് കൊണ്ട് പോലും വേദന സംവേദനം ചെയ്യാൻ കഴിയാതെ, അടുത്ത നിമിഷം എങ്ങിനെ ജീവിക്കുമെന്നറിയാതെ വഴി തെറ്റിയ, നില തെറ്റിയ മനുഷ്യർ !മനുഷ്യരാൽ, ഒരു ദുശ്ശകുനമെന്നോണം, ഉപേക്ഷിക്കപ്പെട്ടവർ.ഒരുപാട് ചിരിക്കുകയും, മനുഷ്യരെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന, ഒടുക്കം സ്നേഹത്തിൻ്റെ ഒരു വറ്റ് കിട്ടാതെ പട്ടിണിയിലാവർ !...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

നിനക്കായ് പെയ്തത്…

കവിതഅർച്ചന പി.വിമേഘമിരുളുമ്പോ തുള്ളിക്കൊരുകുടംന്ന് കൂര അലറും. ഇറ്റി ഇറ്റി കഞ്ഞിക്കല ത്തിനോട്ട കൂടും. അരിക്കിട്ട നെല്ല് പതറും മുന്നേ ചീഞ്ഞ് ചായും . നീണ്ട കാലത്തേക്ക് മഴ വരണ്ടൊഴുകും. നീ വരും വരെ മഴയൊരിടിഞ്ഞ ചുമരിന്റെ പേക്കിനാവ്.നീ വരുമ്പോൾ കുടക്കമ്പി ക്കറ്റത്ത്തുളയുണ്ടാരുന്നു. മുക്കാൽ നീളം കമ്പിക്കാല് വളഞ്ഞും. നിന്നെകണ്ടതും കുട പാറി തുള...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...

മീനുകളെല്ലാം ജലജീവികളല്ല !

കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ,വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ,ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ,കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം.വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...
spot_imgspot_img