Homeകവിതകൾ

കവിതകൾ

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

പ്രണയികളുടെ രാജാവ്

ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മഴ നനയാപ്പെണ്ണ്…

കെ. എസ്. രതീഷ്പെണ്ണേ, നീ അറിഞ്ഞോ ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്. വാ നമുക്ക് ഈ ഇറയത്ത് ഇത്തിരി നേരം  ഇരിക്കാം മഴയുടെ കുളിരേറ്റ് പാതി നനഞ്ഞ കൈകോർത്തിരിക്കണം ഞാനപ്പോൾ വിയർക്കുന്നുണ്ടാകും നീ ചിരിക്കും ഇടയ്ക്ക് കൊള്ളിയാൻ മിന്നലിൽ നീ എന്നെ മുറുക്കെ പുണരും മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ കാലിലെ...

പേര് ചേര്‍ക്കല്‍

കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല. പേരുള്‍പ്പെടുത്താന്‍ പൊതുവിതരണ ആപ്പീസര്‍ സമ്മതിക്കുന്നില്ല. അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്, കുടുംബനാഥയാണ്. ജോലി:വീട്ടുഭരണം. എന്‍റെ പേരുണ്ട്. കുടുബനാഥയുടെ ഭര്‍ത്താവ്. ജോലി:വിരമിച്ചയാള്‍. മകനുണ്ട്. ജോലി:സംരംഭകന്‍. മകളുണ്ട്. ജോലി:തൊഴില്‍ രഹിത.കൊടുത്ത അപേക്ഷയില്‍ നാലു പേരെക്കൂടി ചേര്‍ക്കാനാണ്. പേര്:ടിപ്പു. പ്രായം:അഞ്ചു വയസ്സ്. ജോലി:വീടു കാവല്‍. കുടുംബനാഥയുമായുള്ള ബന്ധം: സ്നേഹബന്ധം. പേര്:ഝാന്‍സി. പ്രായം:നാലു വയസ്സ് ജോലി:ടിപ്പുവിനെ നോക്കല്‍. കുടുംബനാഥയുമായുള്ള...

മറവിക്കുറിപ്പ്

കവിതഅളകനന്ദാലാൽവീടുമാറാമെന്ന് തീരുമാനിച്ച ദിവസം അമ്മ കുറേ ചെടിച്ചട്ടികൾ വരുത്തി. ഇറങ്ങാനിനി ദിവസങ്ങൾ മതിയെന്നിരിക്കെ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ രഹസ്യമെനിക്ക് മനസ്സിലായേയില്ല. മുറ്റത്തെ റോസാപ്പൂക്കളും ഡാലിയകളും എന്തിന് തുളസിച്ചെടി വരേ ഒരോന്നായി മണ്ണും വേരുമടക്കിപ്പിടിച്ച് പലായനത്തിനൊരുങ്ങിയെന്ന തോന്നലിലെനിക്കൊരു വെപ്രാളമായി. ഞാനൊരുങ്ങിയില്ലല്ലോ, ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും. അമ്മയ്ക്ക് ആവലാതിയൊന്നുമില്ല, ഇങ്ങനെയെത്ര വേരുകളുപേക്ഷിച്ചിരിക്കുന്നു....

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി.എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി.പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...
spot_imgspot_img