Homeകവിതകൾ

കവിതകൾ

വിരല്‍പ്രണയം

വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി ഒരാള്‍ പ്രേമത്തിലായി. അയാള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ. ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച് റസ്റ്റോറന്റിലെ മേശപ്പുറത്ത് വെറുതെ നടക്കാനിറങ്ങിയതായിരുന്നു വിരല്‍ത്തുമ്പ്. എവിടെയൊക്കെയോ മുട്ടി നോക്കുന്നുണ്ടായിരുന്നു, തൊട്ടു നോക്കുന്നുണ്ടായിരുന്നു. മതിലുകള്‍ക്കപ്പുറത്തേയ്ക്ക് ഏന്തി നോക്കുന്നുണ്ടായിരുന്നു. ആഴങ്ങള്‍ക്കുള്ളിലേയ്ക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്. ആ സൗന്ദര്യത്തിന്റെ...

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത് നോവാഴങ്ങളെ മുറിച്ചു കടന്ന ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...

തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള പുസ്തകങ്ങള്‍ സ്വീകരിക്കും. 2019 ജനുവരി 15-നകം ബന്ധപ്പെട്ട പുസ്തകത്തിന്റെ മൂന്ന് കോപ്പി...

ഒരു ജാതി കുട

നിഖിൽ എപുറത്തെ ഇരുട്ടിൽ വെള്ളം പൊങ്ങിയപ്പോൾ വെള്ളത്തിൽ വീണ് ഒലിച്ചുപോയതാണ് ആ വെളുത്ത കാലൻ കുടഒരു ജാതി കുട മഴ പെരുകിയപ്പോൾ രക്ഷിക്കാൻ കഴിയാത്ത പാഴ് വസ്തു അയാൾ ഉച്ചത്തിൽ പ്രാകിമഴനിന്ന് വെള്ളം...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

ഉയിർപ്പ്

കവിതലിജിപാവമീപ്പകലിന്റെ കോമളഗാത്രം കനൽച്ചൂടേറ്റു കിതയ്ക്കുന്നു.കാണുമ്പോൾ പൊള്ളും കണ്ണിൽ വറ്റിയ കണ്ണീർച്ചാലിൻ പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു.സൂര്യനാം പതക്കത്തെ താലിയായ് ധരിക്കുന്ന ഭൂമിയേപ്പോലെ നീറും മറ്റൊരു പെണ്ണാണു ഞാൻ.നീയൊരു സ്വപ്നം പോലെ പെയ്തു പോയെന്നാകിലും കേവലം പുല്ലിൻ മൗന മോഹമായ്പോലും കിളിർ ത്തീടുവാനരുതാതെ യീവെറും മണ്ണിൽ വെന്ത വിത്തു പോലുറുമ്പുള്ളൂ കാരുമ്പോൾ നോവാൻ...

ചിറകു മുളയ്ക്കാത്ത സ്വപ്‌നങ്ങൾ

കവിതഫായിദ വാണിമേൽസ്വപ്നങ്ങളേറെയുണ്ട്, ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്. അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,ലാവയൊഴുകുന്നതുപോലെ പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.ചിലവ, നോക്കിനോക്കിയിരുന്ന്, പൊടിക്കുഞ്ഞിനെയെന്നോണം, ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ചിറകുമുളക്കില്ല.ചിറകുമുളക്കാത്തവ മനസിന്റെയടിത്തട്ടിൽക്കിടന്ന്, ഇല്ലാത്ത ചിറകിട്ടടിച്ച്, അലോസരപ്പെടുത്തി ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി, ചിറകില്ലാത്ത സ്വപ്‌നങ്ങൾ ഓരോ ദിനരാത്രങ്ങളിലും വീർപ്പുമുട്ടിച്ച്, നിന്റെ പ്രവർത്തനക്ഷമതയെ പല്ലിളിക്കും.അപ്പോഴൊക്കെ നീ, പ്രതീക്ഷ തരുന്ന മുഖംമൂടിയണിയുന്നു. ഒരു സിനിമയിലെ നായകനാണെന്നോ ഒരുയർന്ന ഉദ്യോഗസ്‌ഥനെന്നോണമോ സന്തോഷിക്കാൻ കാൽക്കാശ്‌...

ചോർച്ച

കവിതനിഖിൽ തങ്കപ്പൻനമ്മുടെ കാലഘട്ടത്തിൽ ഓർമ്മയ്ക്ക് തുളകളുണ്ട്. അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു വ്യക്തികൾ സമൂഹങ്ങൾ സംഭവങ്ങൾ ദർശനങ്ങൾ തുളകളുള്ള ഓർമ്മ ജീവിതത്തിന്റെ സാധ്യതയെ വളവുകളുള്ളതാക്കുന്നു.സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ തുളകളെ തുന്നിക്കൂട്ടുന്നു, ചോർച്ചയിലൂടെ നഷ്ട്ടപ്പെട്ട ചിലതെങ്കിലും തിരികെ വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു. അവരോടുകൂടെയുണ്ട്, ഭൂതകാലം നമ്മിൽ തടഞ്ഞ് നമ്മുടെ തന്നെ വർത്തമാനത്തിലേക്ക് നീട്ടിയിട്ട നിഴലുകൾ.വരുന്ന കാലത്ത് അവർ തന്നെ, അവരുടെ പരിശ്രമങ്ങളോടെ ചോർന്നു പോകാനുള്ള സാധ്യതയിലേക്ക് ഇപ്പോഴേ...
spot_imgspot_img