Homeകവിതകൾ

കവിതകൾ

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...
spot_imgspot_img