Homeകവിതകൾ

കവിതകൾ

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

ഇത്രമാത്രം

കവിതസ്മിത സൈലേഷ്ഞാൻ നിന്നെ പ്രണയിക്കുന്നില്ല നിന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രം വെറുതെ നടക്കാനിറങ്ങുന്നുഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല നിന്റെ ഗന്ധത്തെ ശ്വാസത്തെ നിന്റെ കണ്ണുകളിലെ പൂക്കളെ മാത്രം വിരിയിക്കുന്നൊരു വസന്തത്തെ നട്ടു നനക്കുന്ന ഉദ്യാനമാക്കി എന്റെ ഹൃദയത്തെ മാറ്റുന്നു.. അത്ര മാത്രംഞാൻ നിന്നെ ചുംബിക്കുന്നില്ല അധരത്തിൽ നിന്റെ...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...

മസാലദോശ

കവിത രാജന്‍. സി. എച്ച് മസാല ദോശ കഴിക്കണമെന്നൊന്നുമുണ്ടായിരുന്നില്ല, അവനവളോട് പറഞ്ഞു: ആദ്യമായി കോഫീഹൗസില്‍ കയറി ആദ്യം കണ്ട കസേരയിലിരുന്നു. തൊപ്പിയിട്ടയാള്‍ വന്നു എന്തു കഴിക്കുന്നുവെന്ന് ചോദിച്ചു മുന്നിലിരുന്നൊരാള്‍ മസാല ദോശ കഴിക്കുന്നത് നോക്കിപ്പോയി മസാല ദോശയോയെന്നയാള്‍ ഞാന്‍ തലയിളക്കി.ശരിയാണ്, മസാല ദോശ കഴിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ബന്ധുവിന്‍റെ കല്യാണത്തിന് വരണമാല്യം ചാര്‍ത്തുന്നതിനിടയില്‍ കല്യാണം കഴിഞ്ഞോയെന്ന് നീയോടി വന്ന്...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

എഴുതപ്പെടാത്തവ

കവിതസന്ധ്യ ഇമുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...

അജയ് രാമചന്ദ്രന്റെ കവിതകൾ

അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്‌ ആഴത്തിൽ അതിരുകൾക്കപ്പുറത്ത്‌ പിടുത്തമുറപ്പിക്കുന്നത്‌.വേരുകൾചില്ലകളാകെയടർന്നു വീണാലും കുറ്റിയറ്റിച്ച്‌ മുറിച്ചുകളഞ്ഞാലും വേരു ബാക്കിയാവും വേരുപോയ വഴിയുണ്ടാവും വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത്‌ മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്‌ പുഴകടന്ന് മലയറിയാതെ ചിറകൊട്ടിയ കിളികളായ്‌ മഴക്കാടുകളിലേക്ക്‌ നമുക്ക്‌ യാത്ര പോണം.. വെയിലാകുന്നതിനു മുൻപേ നമുക്ക്‌ മീനുകളായ്‌ തിരിച്ചു പുഴയിലിറങ്ങണം.. അങ്ങനെ...
spot_imgspot_img