Homeകവിതകൾ

കവിതകൾ

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു

കവിത ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ, ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക. അപ്പോൾ അതിന് ഒരു ഇങ്ക് ഫില്ലറിന്റെ ഉണങ്ങിയ നീല നിറമായിരിക്കും. അത് മരിച്ച കവികളെ പോലെ മരവിച്ചിരിക്കും.മരിച്ച കവിയുടെ കുഴിമാടങ്ങൾ മാന്തി കടിഞ്ഞൂൽ...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

നിറയലിന്റെയും ഒഴിയലിന്റെയും കഥ

കവിത വി. ടി. ജയദേവൻആദ്യമാദ്യം ഒരാളില്‍ അയാള്‍ മാത്രമായിരിക്കും. പിന്നീട് ആളെണ്ണം കൂടിക്കൂടി വരും. ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുഞ്ഞു കുട്ടികള്‍, വൃദ്ധന്മാര്‍, ബന്ധുജനം, ശത്രുജനം. സഹകാരികള്‍. അഭ്യുദയആഗ്രഹക്കാര്‍, ഗുണചിന്തകര്‍, പ്രേമികള്‍, കാമികള്‍, പഴം പെറുക്കാന്‍...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ പീക്കലം കത്തി ബരല്ങ്ക് കൊണ്ട്ന്ത്‌ ഇറ്റ് ബീഗ്ണ കണ്ണീര് കണക്കെ ചോരെ മഞ്ഞളും കുരുമുളകും ഉപ്പും അവ മുറിവ്ണെണക്കിന്ത്‌ ന്നാലും ചെലെ...

പ്രണയത്തിലിടം പിടിച്ചവൾ

കൃഷ്ണേന്ദു പി കുമാര്‍പ്രണയത്തിലിടം പിടിച്ചൊരുവളെ പെട്ടെന്നറിയാം!കണ്ട മാത്രയില്‍ കണ്ണിമകളിൽ കാഴ്‌ച മറയ്ക്കുന്ന വിരുതവൾക്കറിയാം!ചോപ്പുമേഞ്ഞ ചുണ്ടിൽ, പൂത്ത മാമ്പൂകണക്കെ പടർന്ന ചുംബന- ച്ചൂടാറ്റാനറിയാം!ഉടൽ ചേര്‍ത്തു തുന്നുന്ന കരവലയം ഭേദിച്ചൊരുവേള മാറിനിൽക്കാനറിയാം!ഇളകിയാട്ടങ്ങളില്ലാത്തൊ- രൊറ്റമരക്കാട് പൂക്കുന്ന ഗന്ധമൊതുക്കും വേലയറിയാം!പറഞ്ഞതത്രയും പ്രണയിക്കുന്നവളെ കുറിച്ചല്ല; പ്രണയത്തിലിടം പിടിച്ചൊരുവളെ കുറിച്ചാണ്!ഹൃദയം മാറ്റിയവിടെ അപകടകരമാം വിധം തലച്ചോറ്‌ ഘടിപ്പിച്ചൊരുവളെ കുറിച്ച്!!ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

മത്സ്യകന്യക

കവിതഅഹ്മദ് മുഈനുദ്ദീൻകുറ്റവാളിയെപ്പോലെ സുഹേഷ് പാർക്കിലെത്തി മത്സ്യകന്യകയുടെ നിഴൽ വീണ കൽബെഞ്ചിൽ ഒട്ടുമാവായി രണ്ട് പേർ പുൽമെത്തയിൽ കുടചൂടിയുറഞ്ഞുപോയിട്ടുണ്ട് വേറെ രണ്ട് പേർ ബദാം മരച്ചുവട്ടിൽ സുദീർഘ ചുംബനത്താൽ ഒറ്റക്കൽശില്പമായിത്തീർന്ന വരെ കണ്ട പൊറുതികേടിലാണ് അവളെ വീണ്ടും വിളിച്ചത് കൽപ്പടവിൽ ഇരുമ്പ് ബെഞ്ചിൽ ആൽത്തറയിൽ തൂക്കിയിട്ട നിശ്ചലദൃശ്യങ്ങളായി പ്രണയികൾ ഒരാൾക്ക് മാത്രമായുള്ള ഒറ്റയിരിപ്പിടവുമില്ലിവിടെ ഒറ്റയല്ലയാരും.(adsbygoogle...
spot_imgspot_img