Homeകവിതകൾ

കവിതകൾ

കവിയുടെ മരണം

ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട് കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി ഗ്രാമഫോണിൽ റഫി പതിഞ്ഞ...

തീവണ്ടി കടന്നു പോയതിൽ

രഗില സജിപാളം ചുരുണ്ട് കിടക്കുമ്പോൾ അതിനെ നിവർത്താൻ പോന്ന ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്. പിന്നെ സമയം തെറ്റിയും വൈകിയും പലത് കടന്ന് പോയി. ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ ഒരു വണ്ടിക്കും സ്റ്റോപ്പില്ല. അങ്ങിനെയല്ല, ഇതൊരു പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല. കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

അവൾ പറക്കുമ്പോൾ

കവിതബിബിൻ ആന്റണിഅവൾ പറക്കുമ്പോൾ ചിറകൊക്കെ ഒതുങ്ങി നില്ക്കണം തുത്ത്‌ താഴ്ന്നിരിക്കണം ചുണ്ടുകൾ 'ഇവിടുണ്ടേ ', 'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ അറിയിച്ചോണ്ടിരിക്കണം.അവൾ പറക്കുമ്പോൾ, ആകാശം കാണുമ്പോൾ 'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും', 'മിസ്സ്യൂ' എന്നും ഇടയ്ക്കിടെ കുറുകണംഅവൾ പറന്നാലും നിലംതൊട്ടിരിക്കണം അടുപ്പു നേരങ്ങളിലൊക്കെ അടുക്കളയിൽ ഒപ്പുവക്കണംപറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ, കാറ്റാൽ ദേശംവിട്ട്...

ലോകാവസാനങ്ങൾ

കവിത സുജ എം ആർ"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു. പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട്...

പര്യായങ്ങളിലൊന്ന്

റോബിൻ എഴുത്തുപുരപര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ ഒന്നിനെമാത്രം കടമെടുത്തു അർത്ഥംകൊണ്ട് നിർജ്ജീവമായ പകലെങ്കിലും അലങ്കാരങ്ങൾകൊണ്ട് നീയൊരു രാത്രിയാണ് മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന നിലാവിന്റെ ഗ്രാമം ശ്വാസം വിളയുന്ന കറുത്തയിലകളുള്ള ആ മരങ്ങൾ ഇവിടെയാണ് മൗനത്തിന്റെ അവസാന തുള്ളിയിലും കെട്ടടങ്ങാത്ത വീര്യമുണ്ട് പര്യായമേ നിന്നെയും നനയ്ക്കുന്ന ഒരു മഴയുണ്ടാകും അതുവരെ സ്വന്തമാണെന്നൊരു അടുപ്പം നടിച്ചോട്ടേ...?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

അക്കരെയിക്കരെ

കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ ഞാനൊരു പുഴയായി കണ്ടതും കേട്ടതും കരകവിഞ്ഞു പറയാംഭാഷയിൽ ദേശക്കാരെ തിരിച്ചറിയാം പൊഴയെന്നും, എലയെന്നും പൊതുവേ പറയുമെങ്കിലും ചിലതെല്ലാം വേറെ വേറെത്തന്നെ തേങ്ങയെന്ന് ഇക്കരെ നാളികേരമെന്ന് അക്കരെ മത്തിയെന്നിവിടെ ചാളയെന്നവിടെ. അങ്ങോട്ട്, കൊപ്ര ഉണക്കമീൻ, നല്ലെണ്ണ പപ്പടം.. ഇങ്ങോട്ട്, ചക്ക ചക്കര കൊടമ്പുളി ചെറുതേൻ.. ഇക്കരെയാശുപത്രി അക്കരെ പഞ്ചായത്ത്.. ഇവർക്കിടയിൽ കുറച്ചൊന്നുമല്ല ഞാനൊഴുകിയത്.(adsbygoogle = window.adsbygoogle ||...
spot_imgspot_img