Homeകവിതകൾ

കവിതകൾ

വട്ടം

(കവിത)ട്രൈബി പുതുവയൽഎത്രയോ വട്ടം മനസ്സുകൊണ്ട് കുരിശേറ്റിയിട്ടാണ് ക്രിസ്തുവിന് ശരീരം കൊണ്ടൊരു കുരിശിലേറാൻ കഴിഞ്ഞത്..എത്രയോ വട്ടം വെള്ളക്കാരന്റെ ബുള്ളറ്റുകൾ തുളവീഴ്ത്തിയിട്ടാണ് ഗാന്ധിക്ക് നെഞ്ചിലൊരു വർഗ വെറിയന്റെ വെടിയേൽക്കാൻ കഴിഞ്ഞത്..എത്രയോ വട്ടം മനസ്സുകൊണ്ട് കാതങ്ങൾ സഞ്ചരിച്ചിട്ടാണ്...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അവൾ

ആര്‍. സംഗീതപ്രണയിക്കപ്പെടാത്തവളെ പെട്ടെന്ന് തിരിച്ചറിയാം ലോകം മുഴുവൻ ഉറങ്ങുമ്പോഴും തോർച്ചകളിൽ ഇലഞെട്ടിൽ വീണ് ചിതറുന്ന മിന്നാമിന്നി വെട്ടങ്ങൾ പോലെ മുനിഞ്ഞു കത്തുന്ന ഒറ്റവെളിച്ചമുള്ള മുറി അവളുടെയാണ്....തിരക്കുള്ളയിടങ്ങളിൽ അവൾക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന., ആന്തലോടെ നുഴഞ്ഞു കയറി ഉടലൊളിപ്പിക്കാൻ കഴിയുന്ന ചെറുതുരുത്തുകൾ ഉണ്ടാവും ചുറ്റുമുള്ള കോർക്കുന്ന വിരലുകളെ ചുണ്ടുകളുടെ രാജ്യങ്ങളെ കണ്ണുകളുടെ പതാകകളെ നിഴൽ വീഴാത്ത പീലികൾക്കിടയിൽ നട്ടുവയ്ക്കുംമരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഓർമ്മകളുമായുള്ള മൽപ്പിടുത്തങ്ങളാണ് രാത്രികൾ ഗ്രൂപ്പ്...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി

കവിത മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട ചെത്തിയടർത്തി തുമ്പിയും കാലും ചെവിയും വാലും കുറുകണ്ണും മിനുക്കി മധുരശില്പമുണ്ടാക്കി വെക്കുന്നൊരു പെൺകുട്ടി പുഴയ്ക്കിക്കരെ ഏറെക്കുറെ അദൃശ്യയായി താമസിക്കുന്ന കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്! പുകമഞ്ഞ് പാളികൾ വലിച്ചിട്ട് കാഴ്ച്ചയിൽ നിന്നു മറഞ്ഞ് ജീവിക്കുന്നോണ്ട് ഒരു ശർക്കരയുണ്ട കിട്ടാൻ അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു...കറുത്ത, മിനുസമുള്ള ഉറച്ച, മധുരമുള്ള ശർക്കരയുണ്ടകൾ അവൾക്കെത്തിച്ചു കൊടുക്കുന്നത്, ആരാണെന്ന് ഈ കഥ പറഞ്ഞു തന്നയാൾക്ക്...

ഒറ്റ ഫ്രെമിലെ നിലാചിത്രം

കവിത ശാലിനി പടിയത്ത്പിച്ചകപ്പൂക്കൾക്കുമപ്പുറം നിന്റെ ചിരി  നിന്നു പൂക്കുന്നുണ്ട്കള്ളിപ്പാലകൾക്കുമിപ്പുറം നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്വാകയിലകൾക്കു മീതെ നിന്റെ നനഞ്ഞ പാദങ്ങൾ പതുക്കെ  വളരെ പതുക്കെ  അമർന്നു പോകുന്നുണ്ട്വെള്ളിയോളങ്ങളിൽ  തങ്ങിനിന്ന  നിന്റെ ആമ്പൽപൂമണം കാറ്റ് എന്റെ നനഞ്ഞ മുടിയിലേക്ക്  പൊതിഞ്ഞുണക്കുന്നുണ്ട്എല്ലാം  നീല നിലാചന്തത്തിലൊതുക്കി ഇന്ദുമതി ചന്ദനക്കാടുകൊണ്ട് ഒറ്റ ഫ്രെയിം തീർത്തിട്ടുണ്ട്നോക്കൂ  ആ ഫ്രെയ്മിനുള്ളിൽ  നീയും ഞാനുംവാൽത്തുമ്പിൽ കവുങ്ങിൻ പൂക്കുലചുറ്റിയ ഉടലിൽ നിറമഞ്ഞളാടിയ ചുണ്ടുകളിൽ മാണിക്യം കൊരുത്ത നറുംപാൽമണമുള്ള കളളിപ്പാലപ്പൂവുടുപ്പിട്ട രണ്ട് വെള്ളിനാഗങ്ങൾ... ആത്മ...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...
spot_imgspot_img